ചരിത്രത്തിൽ ഇന്ന്
വില്യം കേറിയുടെ ജന്മദിനം

ലോകം കണ്ട മഹാനായ മിഷനറിയും സെറാമ്പൂർ യുണിവേഴ്സിറ്റിയുടെ സ്ഥാപകനുമായ വില്യം കേറിയുടെ ജന്മദിനമാണ് ഇന്ന്. 1761 ഓഗസ്റ് 17 ന് ഇംഗ്ളണ്ടിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ചരിത്രം പഠനത്തിലും ശാസ്ത്ര പുസ്തകങ്ങൾ വായിക്കുന്നതിലും തല്പരനായിരുന്ന ആ ബാലകൻ 16 വയസ്സുള്ളപ്പോൾ ചെരുപ്പുനിർമ്മാണ ജോലിയിൽ പ്രേവേശിച്ചു. മുപ്പതു വയസസുവരെ ആ ജോലി തുടർന്നു. ഈ കാലത്തിനിടയിൽ ഇംഗ്ലീഷ് കൂടാതെ ഗ്രീക്, ഹിബ്രു ,ലാറ്റിൻ, ഡച്ച് എന്നീ ഭാഷകളിൽ ബൈബിൾ വായിക്കുവാനുള്ള കഴിവ് സ്വായത്വമാക്കി.

സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കപ്പെടണമെന്ന് വില്യംകേറി ആഗ്രഹിക്കുകയും അതിനായി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഒരു മിഷനറിയായി സുവിശേഷം എത്തിയിട്ടില്ലാത്ത ഏതെങ്കിലും ദേശത്തേക്കു പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ ഭാര്യ ഡൊറോത്തിയെ യും മൂന്നു മക്കളെയും കൂട്ടി 1793 ൽ ഇന്ത്യയിലേക് കപ്പൽ കയറി. ഇന്ത്യയിലെത്തിയ അദ്ദേഹം കൽക്കട്ട കേന്ദ്രമാക്കി മിഷനറി പ്രവർത്തനം ആരംഭിച്ചു

പക്ഷെ ഇന്ത്യയിലെ അവരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. കേറിക്കും ഡൊറോത്തിക്കും അവരുടെ മൂന്നു മക്കളെയും നഷ്ടമായി. ഇതോടുകൂടി ഡൊറോത്തിയും മാനസികരോഗിയായി മാറി. ഒരു വിശ്വാസി രക്ഷിക്കപെടുന്നത് കാണുവാൻ അദ്ദേഹത്തിന് ഏഴു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതിനിടയിൽ വന്ന ഒരു വിനാശകാരിയായ തീപിടുത്തത്തിൽ അദ്ദേഹത്തിന്റെ ബൈബിൾ ട്രാൻസിലേഷൻ ചെയ്തിരുന്ന കെട്ടിടവും സാമഗ്രികളും ട്രാൻസിലേഷൻ ചെയ്ത പ്രതികൾ ഉൾപ്പടെ സകലതും നശിച്ചുപോയി. മലേറിയയും കോളറയും എല്ലാം മാറിമാറി വന്നു , കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ അദ്ദേഹത്തിന് പുറത്തു വരെ ജോലി ചെയ്യേണ്ടി വന്നെങ്കിലും അദ്ദേഹം തന്റെ പ്രയത്നങ്ങൾ നിറുത്തിയില്ല. കേറി തന്റെ സഹപ്രവർത്തകരുമായി ചേർന്നു ഒരു മിഷൻ സ്ഥാപിച്ചു . അതിലെ അംഗങ്ങളായ പ്രശസ്തരായ കേറി ,മാർഷ്മാൻ, വാർഡ് ഉൾപ്പെടുന്ന ‘ദ സെറാമ്പൂർ ട്രയോ’ എന്നു അറിയപ്പെടുന്നത്. അവർ ഒരുമിച്ചു തുടങ്ങിയതാണ് ലോക പ്രശസ്തമായ സെറാംപൂർ യൂണിവേഴ്സിറ്റി.

കേറിയും ടീമും ചേർന്നു 40 ഭാഷകളിലേക്ക് വേദപുസ്തകം പരിഭാഷ ചെയ്തു!  കേറിയും കൂട്ടരും ചേർന്നു 19 മിഷൻ സ്റ്റേഷനുകൾ സ്ഥാപിച്ചു. 200 ഇൽ അധികം ഗ്രാമീണ സ്കൂളുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. അവയിൽ എല്ലാ സ്കൂളുകളും സ്ത്രീകളുടെ വിദ്യാഭ്യാസത്തെ മുൻ നിർത്തിക്കൊണ്ടായിരുന്നു. അതു ഇന്ത്യയുടെ ചരിത്രത്തെ തന്നെ മാറ്റിയെഴുതി. വില്യം കെറിയുടെയും, രാജാറാം മോഹൻ റോയുടെയും നേതൃത്വത്തിൽ നടന്ന നിരന്തര പരിശ്രമത്തിൽ ‘സതി’ എന്ന ദുരാചാരം ഇന്ത്യയിൽ നിന്നു തന്നെ തുടച്ചു മാറ്റമാറ്റപ്പെട്ടു.

അദ്ദേഹത്തിന്റെയും ടീമിന്റെയും മിഷൻ കൊണ്ടു ലക്ഷങ്ങൾ സുവിശേഷം അറിയുവാൻ ഇടവന്നു. മറ്റാരും ചെയ്യത്തെ രീതിയിൽ വ്യത്യസ്തമായ മിഷൻ പ്രവർത്തനങ്ങളും, ആത്മസമർപ്പണവും കൊണ്ടു അദ്ദേഹത്തെ പിന്നീട് ലോകം ‘ആധുനിക മിഷൻസ്ൻറെ പിതാവു ‘ വിളിച്ചു.

1834 ജൂൺ 9 ന് വില്യം കേറി എന്ന മഹാപ്രതിഭ താൻ പ്രിയം വെച്ച കർത്താവിങ്കലേക്കു ചേർന്നു.

ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക       https://chat.whatsapp.com/FtmJIVsZHrYEGChMKDw1g0

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ലഹരി വിരുദ്ധ ദിനാചരണം...

കൊല്ലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ
feature-top

പാസ്റ്റർ പി സി ജേക്കബ്ബിൻ്റെ ഭാര്യാമാതാവ്...

ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ്
feature-top

പ്രതിദിന ധ്യാനം |വഴി മാറിവന്ന നിയോഗം | ബിജോ...

വഴി മാറിവന്ന നിയോഗം ”യഹോവയുടെ പെട്ടകം ഗിത്യനായ ഒബേദ് ഏദോമിന്റെ വീട്ടിൽ
feature-top

ബാംഗ്ലൂർ SBS കോളേജ് ഓഫ് നഴ്സിംഗിൽ...

ബാംഗ്ലൂർ: പ്രശസ്ത വിദ്യാഭ്യാസ ഗ്രൂപ്പായ എസ്.ബി.എസ് ഗ്രൂപ്പ് ഓഫ്
feature-top

ചിക്കാഗോ പിസിനാക്ക് വ്യാഴാഴ്ച ആരംഭിക്കും....

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിന് വ്യാഴാഴ്ച വൈകിട്ട്
feature-top

നോർത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ...

കോളറാഡോ :കോളറാഡോയിലെ ടെൻവർ പട്ടണത്തിൽ വെച്ച് നടക്കുന്ന 29ആ മത് NACOG
feature-top

വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം...

ചിക്കാഗോ: പിസിനാക് കോൺഫറൻസിൽ വൃദ്ധ ജന സംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ
feature-top

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ്...

കണ്ണൂർ : ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ് കുടുംബ സംഗമവും
feature-top

കൊടുമൺ യുണൈറ്റഡ് പെന്തെക്കോസ്തൽ...

കൊടുമൺ: യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിൻ്റെ 17-ാ മത് ജനറൽ ബോഡിയും 18 -ാ