പാസ്റ്റർ :ഫ്രെഡി പി സി, കൊടഗു . ഹാലേല്ലൂയ്യ റിപ്പോർട്ടർ
ന്യൂഡൽഹി : മതപരിവർത്തനം ചെയ്യപ്പെട്ട പട്ടിക ജാതി പട്ടിക വർഗ്ഗക്കാരുടെ റിസർവേഷനിൽ നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി 3 ആഴ്ച കാലാവധി അനുവദിച്ചു. ഇസ്ലാം, ക്രിസ്ത്യൻ മതവിശ്വാസം സ്വീകരിച്ച പട്ടികജാതിക്കാർക്ക് സംവരണ സൗകര്യം നൽകണമെന്ന ആവശ്യത്തിൽ മൂന്നാഴ്ചക്കകം നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹിന്ദു, ബുദ്ധ, സിഖ് മതങ്ങൾ അനുഷ്ഠിക്കുന്ന ദളിതർക്കും സംവരണം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
മറ്റൊരു ഹർജിയിൽ, യഥാർത്ഥ പട്ടിക ജാതി പട്ടിക വർഗ്ഗ ക്രിസ്ത്യാനികൾക്കും റിസർവേഷൻ സൗകര്യം നൽകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസ് എസ് കെ കൗൾ ബെഞ്ചിനോട് പറഞ്ഞു. ജസ്റ്റിസുമാരായ എഎസ് , വിക്രംനാഥ് എന്നിവരും ബെഞ്ചിലുണ്ട്. ഒരാഴ്ചയ്ക്കകം മറുപടി നൽകുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. അടുത്ത വാദം കേൾക്കുന്ന തീയതിക്ക് മൂന്ന് ദിവസം മുമ്പ് മൂന്ന് പേജിൽ കവിയാതെ പ്രതികരണം ഫയൽ ചെയ്യണം എന്ന് ജസ്റ്റിസ് അറിയിച്ചു. അടുത്ത വാദം കേൾക്കുന്നത് ഒക്ടോബർ 11ലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നായിരുന്നു ബെഞ്ചിന്റെ അഭിപ്രായം.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289