സെപ്റ്റംബർ -30 വിശുദ്ധ ജെറോമിൻ്റെ ഓർമ്മദിനം
എ.ഡി 347 മുതൽ 420 വരെ ജീവിച്ചിരുന്ന പ്രമുഖ ക്രൈസ്തവ പണ്ഡിതനും താപസനുമായിരുന്നു വിശുദ്ധ ജെറോം.യുഗോസ്ലേവിയോയിലെ സ്ട്രിഡോണിൽ വിശുദ്ധ ജെറോം ജനിച്ചു.
റോമിൽ വിദ്യാർത്ഥിയായിരിക്കെ പാപത്തിൻ്റെയും പശ്ചാത്താപത്തിൻ്റെയും നാളുകളിലൂടെ ജെറോം കടന്നുപോയി ഒരു സാധാരണ മനുഷ്യനുള്ള സാന്മാർഗിക പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. ഏകാന്ത വാസത്തിലൂടെയും ഉപവാസത്തിലൂടെയും അദ്ദേഹം മനസിനെ ക്രിസ്തുവിൻ്റെ പാതയിൽ ഉറപ്പിച്ചു.
അപാരമായ പാണ്ഡിത്യവും ഭാഷാജ്ഞാനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പതിനെട്ട് വർഷംകൊണ്ട് വിശുദ്ധവേദപുസ്തകം ലത്തീൻ ഭാഷയിലേക്കു പരിഭാഷ പ്പെടുത്തി.ജെറോമിൻ്റെ മുഖ്യസംഭാവനയെന്നു കരുതുന്നത് ബൈബിളിൻ്റെ ലാറ്റിൻ വാൽഗേറ്റ് എന്ന പേരിൽ പ്രസിദ്ധമായ ലത്തീൻ പരിഭാഷയാണിത്.
382-ആം ആണ്ടിൽ പുതിയനിയമത്തിന്റെ വീറ്റസ് ലാറ്റിന എന്ന പേരിലറിയപ്പെട്ടിരുന്ന പഴയ ലത്തീൻ പരിഭാഷയുടെ പരിഷ്കരണത്തിലാണ് ജെറോം ‘വുൾഗേയ്റ്റ്’ തുടങ്ങിയത്. പിന്നീട് 390-ൽ ആരംഭിച്ച എബ്രായ ബൈബിൾ പരിഭാഷ പൂർത്തിയായത് 405-ലാണ്.
ബൈബിൾ പരിഭാഷ പൂർത്തിയാക്കിയതിനെ തുടർന്ന് മരണം വരെയുള്ള പതിനഞ്ചുവർഷം ജെറോം, ബൈബിൾ ഗ്രന്ഥങ്ങളുടെ അനേകം വ്യാഖ്യാനങ്ങൾ എഴുതി. 420-ആമാണ്ട് സെപ്റ്റംബർ 30-ന് ജെറോം ബെത്‌ലഹേമിൽ മരിച്ചു.
ജസ്റ്റിൻ കായംകുളം
ഗോസ്പൽ ചലഞ്ചുമായി ഒരു യുവ സുവിശേഷകൻ.
ചിരി ചലഞ്ചും കപ്പിൾ ചലഞ്ചും മറ്റിതര ചലഞ്ചുകളും സോഷ്യൽ മീഡിയയെ കീഴടക്കിയപ്പോൾ വ്യത്യസ്തമായ ഒരു ചലഞ്ച് നമുക്ക് മുൻപിൽ വെയ്ക്കുകയാണ് ഐപിസി ഗോസ്പൽ സെന്റർ കൊരുത്തോട് സഭാ ശുശ്രുഷകൻ പാസ്റ്റർ സാംകുട്ടി ജെയിംസ്. കോവിഡ് കാലത്തും തൻ്റെ സഭാ പരിസര ഗ്രാമങ്ങളിൽ കിട്ടിയ സമയത്ത് സുവിശേഷം പങ്ക് വെയ്ക്കുകയും പരസ്യ യോഗം നടത്തുകയും ചെയ്തു കൊണ്ട് ശ്രദ്ധേയനാകുന്നു ഈ സുവിശേഷകൻ. 23 വർഷമായി സുവിശേഷ വേലയിൽ വ്യാപൃതനായിരിക്കുന്ന പാസ്റ്റർ സാംകുട്ടി കഴിഞ്ഞ 6 വർഷങ്ങൾക്ക് മുൻപ് കട്ടപ്പനയിൽ നിന്നും സുവിശേഷ ദർശനവുമായി മുണ്ടക്കയത്തിനടുത്ത് കൊരുത്തോട് എന്ന സ്ഥലത്ത് ആരംഭിച്ച ഐപിസിയുടെ പ്രവർത്തനം വളർച്ചയുടെ പാതയിലാണ്. അനുഗ്രഹീത ഗായകനും കീബോർഡിസ്റ്റുമായ ഇദ്ദേഹം കരിസ്മ വോയിസ് എന്ന ടീമിൻ്റെ ഡയറക്ടർ കൂടെയാണ്. മക്കളായ കെസ്സിയയും, ക്രിസ്റ്റീനയും പിതാവിനെപ്പോലെ സംഗീത അഭിരുചിയുള്ളവരാണ്.സുവിശേഷ പ്രവർത്തനത്തിലും ശുശ്രുഷയിലും ഭാര്യ പ്രീതിയുടെ പിന്തുണ കൂടിയുള്ളപ്പോൾ ഇനിയും ശക്തമായി പരസ്യ യോഗങ്ങൾ നടത്തണം എന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം.
നമുക്കും ഈ കോവിഡ് കാലത്ത് ഭയന്നിരിക്കാതെ ഈ വെല്ലുവിളി ഏറ്റെടുക്കാം. സുവിശേഷ സൗരഭ്യം നാടെങ്ങും പരക്കട്ടെ.
M2027/sept.30/1/ പുനര്‍ വിവാഹം: ഭാര്യ മരിച്ചു പോയ ആത്മീയനായ സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് വിശ്വാസി, 55, ബാധ്യതകള്‍ ഇല്ല, മക്കള്‍ വിവാഹിതരാണ്. ജീവിക്കുന്നതിനുള്ള ചുറ്റുപാടുകള്‍ ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:9539876594
M2026/sept.30/3/ പുനര്‍ വിവാഹം: അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ന്യൂയോര്‍ക്കില്‍ താമസിക്കുന്ന രക്ഷിക്കപ്പെട്ട സുന്ദരിയായ യുവതിക്കു നേഴ്‌സ്, 45, 5’1, ദൈവഭയം ഉള്ളതും ഡിഗ്രിയോ മറ്റേതെങ്കിലും പ്രൊഫഷണല്‍ യോഗ്യതയോ ഉള്ളതും 47 വയസ്സില്‍ താഴെ പ്രായമുള്ളതുമായ രക്ഷിക്കപ്പെട്ട പെന്തക്കോസ്ത് അനുഭവമുള്ള ക്രിസ്തീയ യുവാക്കളില്‍ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ ഫോട്ടോ സഹിതം ബന്ധപ്പെടുക
Ph :9961538114
M2019/Sep.22/1 –പെന്തകോസ്ത് യുവതി 25, B. Tech, 5′ 2″. ആലപ്പുഴ Med കോളേജ് വൈറോളജി Dept. ആത്മീയരായ മാതാ പിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9744739776, 73068 36846
M2018/Sep.15/1 –Pentecostal parents settled in Thiruvanthapuram converted from LC background seeks suitable alliance for their 27yr old daughter height 5’1and weight 60kg, completed Master’s in Social work and currently working with Airport authority Thiruvanthapuram. Planning for migration and invites proposals from spiritual and educated boys working abroad preferably Australia or Canada.
Ph: 08289928221 or 094887 57448.
M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD. PLEASE CONTACT bijumjohn16@gmail.com/00971502125289
M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE, from parents of God fearing TPM girls. Please send profile with details to proposals12019@gmail.com/00971528403901
M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094
–ടൈറ്റസ് ജോൺസൺ-
നിരുത്സാഹപ്പെടുത്തുന്ന യേശു
അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട് നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്ന് പറഞ്ഞു.
ലൂക്കോസ് 9:57
ഉള്ളിലിരുപ്പ് വിലയിരുത്തി, അത് നേരല്ലെങ്കിൽ,നിരുത്സാഹപ്പെടുത്തുന്ന സ്വഭാവമാണ് യേശുവിനുള്ളത്. വാക്കുകൾ പരമാർത്ഥമായ മനോഗതിയിലൂടെ ഓടിവരുന്നതല്ലെങ്കിൽ, ‘ഉൾപ്പൂവുകളെ ആരായുന്ന ദൈവം’ (വെളിപ്പാട് 2:23) ആ വ്യക്തിയെ ഗണിക്കുന്നില്ല. അതായത്, ഗീർവാണം അടിക്കുന്നവരെ യേശു ‘മൈന്റ്’ ചെയ്യില്ല. ഈ വേദഭാഗത്ത് ഒരു മനുഷ്യൻ വന്ന് യേശുവിനോട്: “നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കാം” എന്നാണ് പറഞ്ഞത്. എന്നാൽ യേശുവിന്റെ പ്രതികരണം വ്യത്യസ്‌തമായിരുന്നു. മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ല എന്ന തന്റെ പരിമിതി വെളിപ്പെടുത്തി യേശു അവനെ നിരുത്സാഹപ്പെടുത്തി. നമ്മുടെ വാക്കുകളിൽ, ‘യേശു ഒരു ഗോൾഡൻ ചാൻസ് കളഞ്ഞുകുളിച്ചു!’
വേറൊരുവാൻ യേശുവിന്റെ അടുക്കൽ ഓടിവന്ന് മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം” (മർക്കോസ് 10:17) എന്ന് ചോദിച്ചു. യേശു അവനെയല്ല; അവനിലേക്ക് നോക്കി. അവന്റെ കുറവ് കണ്ടു: “നിത്യജീവൻ വയ്ക്കുവാൻ അവനിൽ ഇടമില്ല!” സമ്പത്ത് ഉണ്ടെന്നുള്ളതല്ല, അതിലുള്ള അവന്റെ ആശ്രയം!! നിത്യജീവൻ ആഗ്രഹിക്കുന്നെങ്കിലും, അതിലേക്ക് ആശ്രയം മാറ്റുവാൻ കഴിയാതുള്ള പണത്തോടുള്ള പറ്റുമാനം. യേശു ചെറിയ ഒരു പരീക്ഷണത്തിലൂടെ അതു പരിശോധിച്ചു. പാവം, ദുഃഖിതനായി പൊയ്ക്കളഞ്ഞു.
നാല് സുവിശേഷകരും എഴുതിയിരിക്കുന്ന ഏക സംഭവം – യേശു അഞ്ചപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പുരുഷന്മാരും ബാക്കി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയ സമൂഹത്തെ പോഷിപ്പിച്ചു. എല്ലാവർക്കും തൃപ്തിയായി. ഭക്ഷണം ബാക്കി വന്നു. എന്നാൽ അടുത്ത ദിവസം നേരം പുലർന്നപ്പോൾ അവരിലെ തൃപ്തി പോയി. വീണ്ടും അവർ ആയാസപൂർവ്വം യേശുവിനെ അന്വേഷിച്ച് കണ്ടുപിടിച്ചു. അവരുടെ ഇടപെടൽ കണ്ടാൽ, അവർക്ക് യേശുവിനോട് അത്ര വലിയ സ്നേഹമാണെന്ന് തോന്നും. പക്ഷെ യേശു അവരുടെ മനസ്സറിഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തുന്നു. നിങ്ങളുടെ ലക്ഷ്യം കേവലം ശാരീരികമായത് മാത്രം! “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയുമിരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല” (യോഹന്നാൻ 6:53). അവരിൽ ഭൂരിഭാഗംപേരും വിട്ടുപോയി.
എന്തെങ്കിലുമൊക്കെ രീതികളിൽ, ഏതെങ്കിലുമൊക്കെ ലക്ഷ്യങ്ങളിൽ, എപ്പോഴെങ്കിലുമൊക്കെ സൗകര്യപൂർവ്വം പിന്തുടരുവാൻ ശ്രമിക്കുന്നവരെ ഇന്നും യേശു നിരുത്സാഹപ്പെടുത്തുന്നു. എങ്ങനെയെങ്കിലും പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കി സപ്പോർട്ടർക്ക് അയയ്ക്കുവാൻ ആളുകളുടെ തലയെണ്ണം മാത്രം മാനദണ്ഡമാക്കുന്ന ‘മിഷനറി വീരന്മാർ’ എന്റെ അറിവിലുണ്ട്. അവർ പറയുന്നത് മറ്റൊരു യേശുവിനെയാണ് എന്നതിൽ തർക്കമില്ല. ഓസ്വാൾഡ് ചെമ്പേഴ്‌സ് പറയുന്നു: “സാഹസികമായ സ്വയത്യാഗത്തിന്റെ ആത്മാവ്” (the heroic spirit of self-sacrifice) ആകണം ആരാധനയുടെ, അനുധാവനത്തിന്റെ പ്രഥമപടി. അങ്ങനെയുള്ളവരുടെ ഉള്ളിലാണ് യേശു നിത്യജീവൻ സജീവമാക്കുന്നത്. അവരാണ്, “അവർ മാത്രമാണ്” തന്നെ അനുഗമിക്കേണ്ടവർ!!!
✍️ ജസ്റ്റിൻ കായംകുളം
ഏലീയാവു അവൻ്റെ അരികെ ചെന്നു തൻ്റെ പുതപ്പു അവൻ്റെ മേൽ ഇട്ടു.
1രാജാക്കന്മാർ19:19
സുവിശേഷ വേല എന്നത് ഒന്നിനും കൊള്ളാത്തവർ ചെയ്യുന്നതാണ് എന്നൊരു ധാരണ പണ്ട് മുതൽ ആളുകളുടെ മനസ്സിൽ കയറിയിട്ടുണ്ട്. കാലം മാറുന്നതിനു അനുസരിച്ചു അതിനു വലിയ വ്യത്യാസം ഒന്നുമുണ്ടാകുന്നതുമില്ല. എന്നാൽ മനുഷ്യൻ്റെ കണ്ണിൽ ഒന്നിനും കൊള്ളില്ലായിരിക്കും പക്ഷേ ദൈവം നോക്കുമ്പോൾ ഓരോ സുവിശേഷകരും അസാധാരണമായ കഴിവുകൾ ഉള്ളവരാണ്.അത് കൊണ്ടാണ് അവരെ തിരഞ്ഞെടുക്കപ്പെട്ടവർ ആക്കുന്നത്.
ലോകപരമായി നല്ല ഉദ്യോഗവും വിദ്യാഭ്യാസവും സാമ്പത്തിക ശേഷിയും ഒക്കെ നേടിയെടുക്കാൻ കഴിവുള്ളവർ ദൈവവേലയ്ക്ക് ഇറങ്ങുമ്പോഴും അവരിൽ പകരപ്പെടുന്ന അഭിഷേകം ദൈവരാജ്യ വ്യാപ്തിക്ക് വേണ്ടി അവരെ ഒരുക്കുകയാണ്. കഴിവുകളും കഴിവുകേടുകളും ചിന്തിച്ചു ദൈവവിളിക്ക് ചെവി കൊടുക്കാതെ ജീവിതത്തിൽ രക്ഷപ്പെടാതെ മുൻപോട്ട് പോകുന്നവർ അനേകരാണ്. ചിലർക്ക് നാളെ എന്താകും എന്നുള്ള ആകുലത.ചിലർക്ക് സ്വന്തമായുള്ളടത് വിടാനുള്ള മനസ്സില്ലായ്മ.
എലിശ പ്രവാചകനെ ഒന്ന് ശ്രദ്ധിച്ചു നോക്കുക.
സ്വന്തമായി ഒരു ഏർ കാളകളുമായി കൃഷി ചെയ്തു അധ്വാനം കൊണ്ട് കുടുംബം പുലർത്തുമ്പോളാണ് ഏലിയാ പ്രവാചകൻ അധികാരത്തിൻ്റെ കൈമാറ്റമായ് പുതപ്പ് അവൻ്റെ മേൽ ഇടുന്നത്.
നിയോഗം തിരിച്ചറിഞ്ഞവൻ കാളയെ വിട്ടു, കലപ്പ വെട്ടി കാളയെ വേവിച്ചു. അഭിഷേകത്തിൻ്റെ നിയോഗം കിട്ടിയവന് കലപ്പയുടെ ആവശ്യമില്ല. എന്നാൽ വിശ്വസ്തനായി നിന്ന് ഗുരുവിനൊപ്പം ശുശ്രുഷിച്ചപ്പോൾ പുതപ്പും അവൻ്റെ ആത്മാവിൻ്റെ ഇരട്ടി പങ്കും ലഭിച്ചു.
സ്വന്തമായത് വിടാൻ മനസ്സുണ്ടോ- ദൈവത്തിൽ നിന്ന് ഇരട്ടി കിട്ടും.
നിയോഗം ഏറ്റെടുക്കാൻ മനസ്സുണ്ടോ മറ്റുള്ളവർ ചെയ്തതിൻ്റെ ഇരട്ടി ശുശ്രുഷ നമ്മെക്കൊണ്ടവൻ ചെയ്യിക്കും. തടസ്സമായി തിരിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്ന ചില കലപ്പകൾ തച്ചുടയ്ക്കാമോ നിൻ്റെ ശുശ്രുഷയിൽ പതിനായിരങ്ങൾ വിടുവിക്കപ്പെടും.
പാസ്റ്റർ ജെയിംസ് വർഗീസിനെ ഓപറേഷനായി കയറ്റി
എറണാകുളം: വാഹനാപകടത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡി സിറ്റിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന പാസ്റ്റർ ജെയിംസ് വർഗീസിനെ സർജറിക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് പ്രവേശിപ്പിച്ചു.
ദൈവജനത്തിൻ്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.
വാഷിങ്ടണിൽ പതിനായിരങ്ങളുടെ പ്രാർത്ഥനാ റാലി
പ്രതിസന്ധിയിലായ ഒരു ജനതയ്ക്ക് ദൈവീകരോഗശാന്തി തേടി സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിൻ്റെ നേതൃത്വത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ പടുകൂറ്റൻ പ്രാർത്ഥനാ റാലി. സെപ്റ്റംബർ 26 ശനിയാഴ്ച്ച നടന്ന റാലിയിൽ അരലക്ഷത്തിലധികംപേർ പങ്കെടുത്തു.
“ഞങ്ങളുടെ രാജ്യം കുഴപ്പത്തിലാണെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ ഇന്ന് ദൈവത്തിൻ്റെ നാമം വിളിക്കാൻ വരുന്നു, കാരണം ഞങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു.” മാർച്ചിന് മുന്നോടിയായി സമരിറ്റൻ പേഴ്‌സിന്റെ പ്രസിഡന്റും അന്തരിച്ച ബില്ലി ഗ്രഹാമിൻ്റെ മകനുമായ ഫ്രാങ്ക്ലിൻ ഗ്രഹാം പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ലിങ്കൺ മെമ്മോറിയലിൽ നിന്നും ആരംഭിച്ച് കാപ്പിറ്റോൾ മന്ദിരത്തിൻ്റെ പടിയിൽ അവസാനിച്ച റാലിയിൽ അമേരിക്കയുടെ എല്ലാ സ്റ്റേറ്റുകളിൽനിന്നും വിശ്വാസികൾ ഒഴുകിയെത്തി.
“എൻ്റെ പ്രാർത്ഥന രോഗശാന്തിക്കായാണ് ജനതയെന്ന നിലയിൽ നാം അവനിലേക്ക് തിരിഞ്ഞുനോക്കണം. 150 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പാസ്റ്റർമാർക്കും സഭകൾക്കും ഈരാഷ്ട്രത്തിൻ്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ ഇടപെടാമായിരുന്നു. സഭയും അതിൻ്റെ നേതാക്കളും ഇന്ന് പാർശ്വവൽക്കരിക്കപെട്ടിരിക്കുന്നു. ഇന്ന് രാജ്യം കൂടുതൽ ഭിന്നിച്ചിരിക്കുന്നു. നമുക്ക് ഈ രാജ്യത്ത് ഒരു ആത്മീയ രോഗശാന്തി ആവശ്യമാണ്, ദൈവത്തിന് മാത്രമേ അത് ചെയ്യാൻ കഴിയൂ,” അദ്ദേഹം പറഞ്ഞു
ഈ രാജ്യത്തെ സോഷ്യലിസ്റ്റുകൾ പള്ളികൾ അടച്ചുപൂട്ടാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ ദൈവത്തിലേക്ക് കണ്ണു തിരിക്കുന്നു.
ഞങ്ങൾ ഇന്ന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വരുന്നു. പ്രാർത്ഥിക്കാനും, താഴ്‌മ കാണിക്കാനും, നമ്മുടെ ജനതയുടെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയാനും, ക്ഷമ ചോദിക്കാനും, അവനെ വിളിക്കാനും, നമ്മുടെ ജനതയെ സഹായിക്കാനും, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ്, ഞങ്ങൾ എല്ലാവർക്കുമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഫ്രാങ്ക്‌ളിൻ ഗ്രഹാം പറഞ്ഞു.
ആഗോളതലത്തിൽ പാൻഡെമിക്, ചൂടേറിയ പ്രസിഡന്റ് മൽസരം, രാജ്യമെമ്പാടുമുള്ള വംശീയവും സാമൂഹികവുമായ അസ്വസ്ഥതകൾ എന്നിവയ്ക്കിടയിലാണ് സഭാവിഭാഗ വ്യത്യാസമില്ലാതെ പ്രാർത്ഥന മാർച്ച്.
.
M2019/Sep.22/1 –പെന്തകോസ്ത് യുവതി 25, B. Tech, 5′ 2″. ആലപ്പുഴ Med കോളേജ് വൈറോളജി Dept. ആത്മീയരായ മാതാ പിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9744739776, 73068 36846
M2018/Sep.15/1 –Pentecostal parents settled in Thiruvanthapuram converted from LC background seeks suitable alliance for their 27yr old daughter height 5’1and weight 60kg, completed Master’s in Social work and currently working with Airport authority Thiruvanthapuram. Planning for migration and invites proposals from spiritual and educated boys working abroad preferably Australia or Canada.
Ph: 08289928221 or 094887 57448.
M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD. PLEASE CONTACT bijumjohn16@gmail.com/00971502125289
M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE, from parents of God fearing TPM girls. Please send profile with details to proposals12019@gmail.com/00971528403901
M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094
M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106 email – blessedgodson97@gmai.com
തോംസൺ പത്തനാപുരം
അവനെ അനുവദിക്കുക
ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്.
ഫിലിപ്പിയര്‍ 2:13
പലപ്പോഴും നാം മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കാറുണ്ട്. അത് തീരുമാനങ്ങളെടുക്കാനോ ചിന്താഗതികളിൽ വ്യത്യാസം വരുത്താനോ സ്വഭാവരൂപീകരണത്തിനോ ഒക്കെയാകാം. അതേസമയം തന്നെ ചിലർ മറ്റുള്ളവരുടെ സ്വാധീനവലയത്തിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധാലുക്കൾ ആകാറുണ്ട്. ഒരാളെ അനുവദിച്ചാൽ മാത്രമാണ് അയാൾക്ക് നമ്മിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയുക.
ഒരു കർഷകൻ ഒരു ആപ്പിൾ തൈനട്ടാൽ അതിന് വളരുവാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുന്നതു പോലെയാണത്. യഥാസമയം അതിന് ആവശ്യമുള്ള വളവും വെള്ളവും നൽകി അതിനെ വളരുവാനും കായ്ക്കുവാനും അയാൾ പ്രേരിപ്പിക്കുന്നു. അനുകൂലമായ സാഹചര്യങ്ങൾ ലഭിച്ചിട്ടും ആ മരത്തിന് വളരുവാൻ താൽപര്യമില്ലാതെ പോയാൽ അതിൽനിന്ന് ഫലം പുറപ്പെടുകയില്ല.
തിരുഹിതത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത് നമ്മിൽ വസിക്കുന്ന ദൈവമാണ്. രക്ഷണ്യ വേല മുഴുവൻ അവൻ പൂർത്തീകരിച്ചിരിക്കുന്നു. തൻ്റെ ഹിതത്തെ തിരിച്ചറിയുവാനുള്ള ഉള്ള എല്ലാ സാഹചര്യങ്ങളും ദൈവം നമുക്ക് ഒരുക്കി നൽകിയിരിക്കുന്നു. അവൻ നമുക്കായി ചെയ്തത് അലക്ഷ്യമാക്കരുത്. അവനു പ്രസാദം ഉള്ളത് എന്തെന്ന് ഗ്രഹിക്കുവാൻ നാം തയ്യാറാകണം.
അവനെ പ്രവർത്തിക്കുവാൻ അനുവദിച്ചാൽ മാത്രമേ നമ്മുടെ രക്ഷ പൂർണമായി പ്രാപിക്കുവാൻ നമുക്ക് കഴിയുകയുള്ളൂ. അനിന്യരും പരമാർഥികളുമായി ഈ ലോകത്തിൽ ജീവിക്കണമെങ്കിൽ അവൻ്റെ ഹിതം തിരിച്ചറിയേണം. വചനത്തിലൂടെ അവൻ്റെ ഹിതം തിരിച്ചറിഞ്ഞ് നമ്മിൽ പ്രവർത്തിക്കുവാൻ അവനെ അനുവദിക്കുമ്പോൾ ജ്യോതിസ്സുകളെപ്പോലെ പ്രകാശം പരത്തുന്നവരായി നാം രൂപാന്തരപ്പെടും.
അവൻ നമ്മിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു. നമ്മെ രൂപാന്തരപ്പെടുത്താൻ അവനെ അനുവദിക്കാം. അന്ധകാര ലോകത്തിൽ പ്രകാശം പരത്തുന്നവരാകാം. വെളിച്ചത്തിന് കൂട്ടവകാശികളായി മാറാം.
തീവ്രവാദികള്‍ മോഷ്ടിച്ച പുരാതന ക്രിസ്തീയ കയ്യെഴുത്തു രേഖകൾ കണ്ടെത്തി
മൊസൂള്‍: ഇറാക്കിലെ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് തീവ്രവാദികള്‍ കൈയടക്കിയ പുരാതന ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ ഇറാഖിസേന കണ്ടെത്തി. ഇറാഖിലെ വടക്കന്‍ നിനവേയിൽ ഐ.എസ്.ഐ. തീവ്രവാദിയുടെ വീടിന്റെ അടുക്കളയില്‍ ഒളിപ്പിച്ച മുപ്പത്തിരണ്ടോളം ചരിത്രപ്രാധാന്യമുള്ള ക്രിസ്ത്യന്‍ കയ്യെഴുത്ത് പുസ്തകങ്ങളാണ് കണ്ടെത്തിയത്.
ഐസിസ് ഭരണ കാലഘട്ടമായ 2014-2017 ൽ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ തലസ്ഥാനമായിരുന്ന മൊസൂളിലെ അസ്സീറിയന്‍ ദേവാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതാണ് ഈ കയ്യെഴുത്ത് പ്രതികള്‍.
ഇസ്ലാമിക ഖലീഫേറ്റ് സ്ഥാപിക്കുമെന്ന അവകാശവാദത്തോടെ ഇറാഖിലും, സിറിയയിലും പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികളുടെ മൂന്നു വര്‍ഷങ്ങളോളം നീണ്ട ആധിപത്യകാലത്ത് നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു. ഒന്‍പതു മാസങ്ങള്‍ നീണ്ട അന്താരാഷ്‌ട്ര സംയുക്ത സൈനീക നീക്കത്തെ തുടര്‍ന്ന് 2017 അവസാനത്തോടെയാണ് മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ അധിനിവേശത്തിന് അന്ത്യം കുറിച്ചത്. ഇതിനിടെ നടന്ന ആക്രമണങ്ങളില്‍ ആയിരകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും, ഒന്‍പത് ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തു.
ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നാണ് ഇറാഖി ക്രിസ്ത്യാനികള്‍. മൊസൂളിലെ ഐസിസിൻ്റെ അധിനിവേശം നഗരത്തിലെ ക്രൈസ്തവരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയോ, സംരക്ഷണത്തിനുള്ള നികുതി നല്‍കുകയോ ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന ജിഹാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഭൂരിഭാഗം ക്രൈസ്തവരും നഗരം വിട്ട് പലായനം ചെയ്തിരിന്നു. 2003-ന് മുന്‍പ് 15 ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഐസിസിൻ്റെ ഭരണം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് തന്നെ 8,00,000-ത്തോളം പേര്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിരുന്നു. ശേഷിച്ച ക്രൈസ്തവര്‍ ഐസിസ് ഭരണത്തോടെ മറ്റ് മേഖലകളിലേക്കും കുടിയേറുകയായിരിന്നു.
M2019/Sep.22/1 –പെന്തകോസ്ത് യുവതി 25, B. Tech, 5′ 2″. ആലപ്പുഴ Med കോളേജ് വൈറോളജി Dept. ആത്മീയരായ മാതാ പിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9744739776, 73068 36846
M2018/Sep.15/1 –Pentecostal parents settled in Thiruvanthapuram converted from LC background seeks suitable alliance for their 27yr old daughter height 5’1and weight 60kg, completed Master’s in Social work and currently working with Airport authority Thiruvanthapuram. Planning for migration and invites proposals from spiritual and educated boys working abroad preferably Australia or Canada.
Ph: 08289928221 or 094887 57448.
M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD. PLEASE CONTACT bijumjohn16@gmail.com/00971502125289
M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE, from parents of God fearing TPM girls. Please send profile with details to proposals12019@gmail.com/00971528403901
M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094
M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106 email – blessedgodson97@gmai.com
റിപ്പോർട്ട് : ഷിബു ജോൺ പാലിയേക്കര & സാമുവേൽ ഗോരക്പുർ
ഛത്തീസ്‌ഗഡിൽ 15 ക്രൈസ്‌തവ ഭവനങ്ങൾ തകർത്തു
റായ്പൂർ: തെക്കൻ ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയിൽ സിംഗൻപുരിൽ 15 ക്രിസ്തീയ ഭവനങ്ങൾ തകർക്കപ്പെട്ടു. അക്രമാസക്തരായ 1500 ഓളം ഗ്രാമവാസികൾ കോണ്ടഗാവിലെ സിംഗൻപൂരിൽ ഒത്തുകൂടി പ്രകടനം നടത്തിയശേഷമാണ് അക്രമങ്ങൾ അഴിച്ചുവിട്ടത്. ഒരു ക്രിസ്ത്യാനിയെയും തങ്ങളുടെ പ്രദേശത്ത് താമസിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.
ഗ്രാമീണരെ പിന്തിരിപ്പിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും വെറുതെയായി. ക്രിസ്ത്യൻ കുടുംബങ്ങൾ ഗ്രാമങ്ങൾ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകി. അവരുടെ ആവശ്യങ്ങൾ നിരാകരിച്ച 15 ക്രിസ്ത്യൻ വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർത്തു. പലരെയും ശാരീരികമായി ഉപദ്രവിച്ചു. ഇതേ തുടർന്നു ഈ ഗ്രാമങ്ങളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.
സെപ്റ്റംബർ 27 ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ നടന്നു. അക്രമികൾക്കെതിരെ നടപടി എടുക്കാനും . നശിപ്പിക്കപ്പെട്ട വീടുകൾ കളക്ടറുടെ ഉത്തരവാദിത്തിൽ നിർമ്മിച്ചു നല്കുവാനും തീരുമാനമായി.
ക്രിസ്ത്യാനികൾക്ക് ആരാധനയ്ക്കും സഞ്ചാര സ്വാതന്ത്യത്തിനും ഉള്ള അവകാശം ലഭിക്കേണ്ടതിന് എല്ലാ ദൈവജനങ്ങളും പ്രാർഥിക്കുക.
മരുഭൂമിയിൽ മഴവില്ലായി പ്രാർഥനാസംഗമം
സഭാസംഘടനാ വത്യാസമില്ലാതെ എല്ലാ വിശ്വാസികളും ഒന്നിക്കുന്ന UAE യിലെ പ്രാർഥനാസംഗമത്തിൻ്റെ സംഘാടകൻ പാസ്റ്റർ കെ.പി. ജോസുമായി ഹല്ലേലുയ ലേഖകൻ ബിജി പി. ജോൺ നടത്തിയ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ
കൈകോർക്കുന്ന മനസുകളിൽ വിശ്വാസത്തിൻ്റെ തീജ്വാല പടരുമ്പോൾ അത്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ പാസ്റ്റർ കെ.പി. ജോസ് എന്ന ദൈവദാസൻ UAE യിൽ ഇന്ന് മലയാളി ക്രിസ്തീയ സമൂഹത്തിൽ ഏറെ പരിചിതനാണ്. അസാമാന്യ സംഘാടനപാടവത്തോടെ UAE യിലെ സഭകളെ പ്രാർത്ഥനക്കായി ഒറ്റക്കെട്ടായി നിർത്താൻ ഈ ദൈവദാസനെ ദൈവം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഈ കോവിഡ് കാലത്തും തിരക്കേറുകയാണ്. ദിവസവും രാവിലെ 4.30 മുതൽ zoom ആപ്പ് വഴി നടത്തുന്ന പ്രഭാത പ്രാർഥനയിൽ അനേക രാജ്യങ്ങളിൽ ഉള്ളവർ ഒരേ സമയം കണ്ണുനീരോടെ ലോകരാജ്യങ്ങൾക്കായ് പ്രാർഥിക്കുന്നു.
? കർമ്മപഥത്തിലേക്കുള്ള വഴി
സജീവ രാഷ്ട്രീയത്തിലും കായിക രംഗത്തും തിളങ്ങിനിന്ന യവ്വനാരംഭത്തിൽ ഇരുപതാം വയസ്സിൽ തന്നെ യേശുവിനെ അറിയാൻ ഇടയായത് കുളത്തൂപ്പുഴയിൽ നടന്ന ഒരു ഉപവാസപ്രാർഥനയിൽ പങ്കെടുത്തപ്പോഴാണ്. ജോലി ലഭിച്ച് സൗദിയിലേക്ക് പോയി. 9 വർഷം അവിടെ ജോലി നോക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന മിനിയെ വിവാഹം കഴിച്ചു. എന്നാൽ പെട്ടെന്നുണ്ടായ ചില ശരീരിക അസ്വസ്ഥതതകൾ മൂലം നാട്ടിലേക്കു മടങ്ങി. ദൈവം നൽകിയ അത്ഭുത വിടുതൽ മറ്റൊരു വലിയ ശുശ്രൂഷയ്ക്കായി വാർത്തെടുക്കുന്നതിന് വഴിയായി. ആകാലത്തു നാട്ടിലെ ചുരുക്കം ചെറുപ്പക്കാരെക്കൂട്ടി തുടങ്ങിയ ചെറിയ പ്രയർ ഗ്രൂപ്പ് വളർന്നു.
? രാജ്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കുക എന്ന ദർശനത്തിലേക്ക് എത്തിയതെങ്ങനെ?
ദൈവം നൽകിയ ദർശനപ്രകാരം ദേശത്തുള്ള എല്ലാ സഭകളിലെയും പാസ്റ്റേഴ്സിനെ ഉൾക്കൊള്ളിച്ചു ഒരു മീറ്റിംഗ് ക്രമീകരിച്ചു. എല്ലാ മാസവും തുടർന്ന മീറ്റിംഗുകളിലും ഉപവാസപ്രാർഥനകളിലും അസാധാരണ ആത്മനിറവ് പ്രകടമായി. തുടർന്ന് കേരളത്തിലെ അറിയപ്പെടുന്ന പ്രസംഗകരെ ക്ഷണിച്ചു നടത്തിയ വലിയ മീറ്റിംഗുകളുടെ സംഘാടനം ഏറെ ശ്രദ്ധേയമായി. ഈ മീറ്റിംഗുകളിൽ എല്ലാം രാജ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ദൈവാത്മാവ് പ്രേരണ നൽകി. പ്രാർഥനാ സംഗമം എന്ന പേര് അങ്ങനെയാണ് ഉണ്ടാവുന്നത്.
സഭാ സംഘടനാ വ്യത്യാസമില്ലാതെ ദൈവജനത്തെ ഒന്നിച്ചു നിർത്തുക, ദേശത്തിനായി ഐക്യതയോടെ പ്രാർഥിക്കുക എന്നത് മാത്രമായിരുന്നു മുന്നിലുള്ള ഏകലക്ഷ്യം. മീറ്റിംഗുകൾ സംഘടിപ്പിക്കാൻ പലപ്പോഴും പണം തികയാതെ വന്നപ്പോൾ സ്വന്തം വസ്തു വിറ്റും അതിനുള്ള മാർഗം കണ്ടെത്തി.
? UAE യിലേക്ക് വരാൻ ഇടയായ സാഹചര്യം?
നാട്ടിൽ നിരന്തരമായി നടന്നുവന്ന മീറ്റിംഗുകൾക്കിടയിൽ വിസിറ്റിംഗ് പാസ്റ്റർ ആയി കുടുംബമായി എത്തിയതാണ് ദുബായിൽ. ഇവിടെ രണ്ട് മാസത്തോളം വിവിധ സഭകളിൽ ശുശ്രൂഷിച്ചു. ആ സമയം ഭാര്യയ്ക്ക് ദുബായ് അമേരിക്കൻ ഹോസ്പിറ്റലിൽ ഇന്റർവ്യൂ നടന്നു. നാട്ടിലേക്കു വന്നപ്പോഴേക്കും ഭാര്യയ്ക്ക് വിസ റെഡി ആയി. പിന്നീട് കുറെ നാളുകൾ നാട്ടിലും വിദേശത്തുമായി ശുശ്രൂഷകൾ ചെയ്തു. ഇവിടെ ആയിരുന്നപ്പോൾ സോനാപ്പൂർ ക്യാമ്പിൽ സുവിശേഷം അറിയിക്കാൻ ചെന്നു. ആവേശത്തോടെ സുവിശേഷം കേൾക്കാൻ തയ്യാറായ നല്ലൊരു കൂട്ടം ചെറുപ്പക്കാരെകൂട്ടി ലുലു വില്ലേജിൽ ഒരു പ്രാർഥന ആരംഭിച്ചു. അങ്ങനെ ഇവിടുത്തെ പ്രവർത്തനങ്ങൾ വളർന്നു.
? പ്രാർഥനാസംഗമത്തിൻ്റെ UAE യിലെ തുടക്കം അവിടെ ആയിരുന്നോ?
അതെ. സോനപ്പൂരിൽ തുടങ്ങിയ പ്രവർത്തനം ദൈവം മാനിച്ചു. ആദ്യം കോമൺ മീറ്റിംഗുകൾ ആയിരുന്നു. 2009 ൽ 12 മണിക്കൂർ ദേശത്തിനായി പ്രാർഥിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും രണ്ടാം ശനിയാഴ്ച മീറ്റിംഗുകൾ നടന്നു. 2012 ൽ മൂന്ന് ദിവസം നീണ്ടു നിന്ന നാഷണൽ പ്രയർ കോൺഫറൻസ് വലിയ വിജയമായി. വർഷിപ് സെൻ്റെറിലെ വലിയ ഹാളിൽ ജനം തിങ്ങിനിറഞ്ഞു. അറിയപ്പെടുന്ന പ്രസംഗകരും വർഷിപ് ലീഡേഴ്സും പങ്കെടുത്ത കോൺഫറൻസ് രാജ്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ വിശ്വാസികൾക്ക് ആവേശമായി. അതൊരു വലിയ തുടക്കമായിരുന്നു. തുടർന്ന് 2015 ലും 2018 ലും പ്രയർ കോൺഫറൻസുകൾ നടന്നു. ഈ മീറ്റിംഗുകളിൽ വിടുതൽ പ്രാപിച്ചവർ അനേകരാണ്.
? ശുശ്രൂഷാജീവിതത്തിൽ സ്വാധീനം ചെലുത്തിയവർ?
അനേകരുണ്ട്. എങ്കിലും Pr. M.T.എബ്രഹാം ( ബ്ലെസ്സൻ മേമനയുടെ പിതാവ് ) നന്ദിയോടെ ഇപ്പോൾ ഓർക്കുന്നു. ശുശ്രൂഷയുടെ തുടക്ക കാലങ്ങളിൽ മീറ്റിംഗുകളിൽ പ്രസംഗിച്ചു പരിചയിച്ചത് ദൈവദാസൻ തന്ന വേദികളിൽ ആയിരുന്നു.
? എതിർപ്പുകൾ, വിമർശനങ്ങൾ നേരിട്ടിട്ടുണ്ടോ?
ധാരാളം. പ്രാർഥനാ സംഗമം UAE യിൽ ശ്രദ്ധിക്കപ്പെട്ടതോടെ ശുശ്രൂഷകരിൽ നിന്ന് പോലും വിമർശനങ്ങൾ ഉയർന്നിരുന്നു. ഞാൻ I.P.C യുടെ അംഗീകൃത ഓർഡെയിൻഡ് പാസ്റ്റർ ആയിരുന്നിട്ടും ദുരുപദേശം പ്രചരിപ്പിക്കുന്നു എന്ന വിമർശനം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സത്യം പലർക്കും മനസിലാവുകയും എന്നോട് വന്ന് ക്ഷമ ചോദിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇന്ന് പ്രാർഥനാ സംഗമം വളർന്നു. കേരളത്തിലും ഹരിയാനയിലും ആന്ധ്രയിലും ഇന്ന് സഭകൾ ഉണ്ട്. കൂടാതെ ടെലിവിഷൻ പ്രോഗ്രാം നടത്തുന്നു. കോവിഡ് പശ്ചാത്തലത്തിൽ എയർപോർട്ടിൽ വന്നിറങ്ങുന്ന പ്രവാസികൾക്ക് ഭവനങ്ങളിലേക്ക് വരാനും ക്യാൻസർ രോഗികളുടെ പരിചരണത്തിനും സൗജന്യമായി ആംബുലൻസ് സർവീസ് നൽകി. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷണമെത്തിക്കാൻ പ്രാർഥനാസംഗമം പ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചു. സംഘടനാവത്യാസമില്ലാതെ കൂടിവരുന്ന യോഗങ്ങളിൽ അത്ഭുത വിടുതലിൻ്റെ വലിയ സാക്ഷ്യങ്ങളാണ് കേൾക്കുന്നത്. മദ്യപാനം ഉപേക്ഷിച്ചവർ, രക്ഷയുടെ അനുഭവത്തിൽ വന്നവർ, മാറാരോഗങ്ങൾ സൗഖ്യമായവർ, ആത്മഹത്യപ്രവണതയിൽ നിന്നും സൗഖ്യമായവർ അങ്ങനെ ആ നിര നീളുന്നു.
ഒരോ ബാനറുകളിൽ ഗ്രൂപ്പിസം ഉണ്ടാക്കി കൂട്ടായ്മയുടെ സന്തോഷം തകർക്കുന്ന അഭിനവ ആത്മീയർക്ക് മാതൃക ആവുകയാണ് ഈ വേങ്ങൂർകാരനായ ദൈവദാസൻ. അപ്പോസ്തോലൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന വ്യക്തിത്വം.
M2019/Sep.22/1 –പെന്തകോസ്ത് യുവതി 25, B. Tech, 5′ 2″. ആലപ്പുഴ Med കോളേജ് വൈറോളജി Dept. ആത്മീയരായ മാതാ പിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9744739776, 73068 36846
M2018/Sep.15/1 –Pentecostal parents settled in Thiruvanthapuram converted from LC background seeks suitable alliance for their 27yr old daughter height 5’1and weight 60kg, completed Master’s in Social work and currently working with Airport authority Thiruvanthapuram. Planning for migration and invites proposals from spiritual and educated boys working abroad preferably Australia or Canada.
Ph: 08289928221 or 094887 57448.
M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD. PLEASE CONTACT bijumjohn16@gmail.com/00971502125289
M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE, from parents of God fearing TPM girls. Please send profile with details to proposals12019@gmail.com/00971528403901
M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094
M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106 email – blessedgodson97@gmai.com
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2023. Powered by: Hub7 Technologies