വിറ്റൻബർഗിൽ നിന്ന് കൊടുങ്കാറ്റ്
ആരംഭിച്ച ദിവസം
അന്ധകാരാവൃതമായ കത്തോലിക്കാ സഭയില്‍ നവീകരണത്തിൻ്റെ കൊടുങ്കാറ്റാകുവാന്‍ ദൈവം തിരഞ്ഞെടുത്ത മനുഷ്യന്‍ മാര്‍ട്ടിന്‍ ലൂഥര്‍! ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗ് കത്തീഡ്രല്‍ ദേവാലയത്തിൻ്റെ പടിവാതിലില്‍ കത്തോലിക്കാ സഭക്കും പോപ്പിനും എതിരായി 95 കുറ്റസംഗതികള്‍ എഴുതി പതിച്ചിച്ചദിവസമാണിന്ന്. 1517 ഒക്‌ടോബര്‍ 31-നായിരുന്നു ലോകചരിത്രത്തെ മാറ്റി മറിച്ച ആ മഹാ സംഭവം.
യൂറോപ്പു മുഴുവന്‍ അടക്കി വാഴുന്ന മാര്‍പ്പാപ്പാമാരുടെ ഭരണകാലം. രാജ്യങ്ങളെയും ഭരണാധികാരികളെയും നിയന്ത്രിക്കുന്ന സഭാ നേതൃത്വം. അഴിമതിയും വചന വിരുദ്ധതയും കൊണ്ട് പാപ്പാമാര്‍ യൂറോപ്പിനെ മുഴുവനും അന്ധകാരത്തിലാക്കിയ കാലം. ലെയോ പത്താമന്‍ മാര്‍പ്പാപ്പയും ജര്‍മ്മനിയിലെ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടനും ജോണ്‍ ടെറ്റ്‌സണ്‍ എന്ന വൈദികനും ചേര്‍ന്ന് പാപമോചന ചീട്ട് വില്‍പ്പന നടത്തി പണം സമ്പാദിക്കുന്ന കാലം.
കത്തോലിക്ക സഭയിലെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലൂടെ വൈദികനും, വിറ്റന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര അധ്യാപകനുമായ മാര്‍ട്ടിന്‍ ലൂഥര്‍ എന്ന 34-കാരന്‍ അന്ന് വിറ്റന്‍ബര്‍ഗ് ദേവാലയത്തിലെ വൈദികനുമായിരുന്നു.
പാപമോചന ചീട്ട് വില്‍പ്പന വചനവിരുദ്ധമാണന്നും യേശുക്രിസ്തുവിൻ്റെ രക്തത്തിലൂടെയല്ലാതെ ആരും രക്ഷിക്കപ്പെടുകയില്ലെന്നും ബോധ്യമുണ്ടായിരുന്ന ഈ യുവവൈദികന്‍ താന്‍കൂടെ ഉള്‍പ്പെടുന്ന കത്തോലിക്ക സഭയുടെയും പോപ്പിൻ്റെയും ദുരുപദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ലൂഥര്‍ 95 കുറ്റസംഗതികള്‍ രേഖയാക്കി വിറ്റന്‍ബര്‍ഗ് ദേവാലയത്തിൻ്റെ വാതില്‍ക്കല്‍ ആണിയടിച്ച് ഉറപ്പിച്ചു. പോപ്പിൻ്റെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയും നവീകരണത്തിനുള്ള ആഹ്വാനവുമായിരുന്നു ആ കുറിപ്പ്.
ജര്‍മ്മന്‍ ജനത മാര്‍ട്ടിന്‍ ലൂഥറിൻ്റെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞു. വലിയൊരു ജനകീയ മുന്നേറ്റമായി മാറിയ ഈ നവീകരണ പ്രസ്ഥാനം കത്തോലിക്ക സഭയുടെ ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് യൂറോപ്പിലാകമാനം കൊടുങ്കാറ്റായി മാറി. പില്‍ക്കാലത്ത് ലോകചരിത്രത്തിൻ്റെ ഗതി തന്നെ മാറ്റി മറിക്കപ്പെട്ടു. പ്രൊട്ടസ്റ്റന്റ് നവീകരണ സഭകളുടെ ആവിര്‍ഭാവം, വേദപുസ്തക പരിഭാഷകള്‍, അച്ചടി, വ്യാവസായിക വിപ്ലവം, മിഷനറി പ്രസ്ഥാനം, ലോകമെങ്ങുമുണ്ടായ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ഇവയുടെയെല്ലാം ആദി കാരണമായി മാറിയത് 1517 ഒക്‌ടോബര്‍ 31-ലെ മാര്‍ട്ടിന്‍ ലൂഥറിൻ്റെ ധീരമായ ചുവടുവയ്പ്പായിരുന്നു. ആ ചരിത്ര നിമിഷത്തിൻ്റെ ഓർമ്മ ദിവസമാണ് ഇന്ന്

2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
ഗ്രേസ് തോമസ് കുമ്പനാട്
എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു (ഫിലി.4.13).
ആർക്കാണ് ശക്തി ആവശ്യമായിരിക്കുന്നത്?. ബലഹീനർക്ക്, ക്ഷീണിതർക്ക്, വീണുപോയവർക്ക്, അധികാരം കുറഞ്ഞവർക്ക് ഒക്കെ ശക്തി ആവശ്യമാണ്. ഒരുകാലത്ത് അധികാരവും, അറിവും,സമ്പത്തും ഒക്കെകൊണ്ട് അതിശക്തനായിരുന്ന പൗലോസ് ശരീരത്തിൽ ശൂലം വന്നപ്പോൾ (ഒരു പക്ഷെ അത് അവൻ്റെ ശക്തി ക്ഷയിപ്പിക്കുന്ന രോഗമായിരിക്കാം) ഉരുവിട്ട വാക്കുകളാണിത്. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു
തനിക്ക് ബലഹീനതകൾ ഉള്ളപ്പോഴും തൻ്റെ മേൽ വ്യാപരിച്ചിരുന്ന ശക്തിയുടെ അളവറ്റ വലിപ്പം അദ്ദേഹത്തെ ശക്തിപ്പെടുത്തികൊണ്ടിരുന്നു ശാരീരിക രോഗത്തിൽ വിടുതലിനായി പ്രാർത്ഥിച്ചപ്പോൾ കിട്ടിയ മറുപടി എൻ്റെ കൃപ നിനക്ക് മതി എൻ്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു എന്നാണ്. ക്രിസ്തു തൻ്റെമേൽ പകർന്ന ശക്തിയിൽ തൻ്റെ എല്ലാ ബലഹീനതകളും ബുദ്ധിമുട്ടുകളും തനിക്ക് സഹിപ്പാൻ കഴിഞ്ഞു.
ശാരീരികവും മാനസികവും ആത്മീയവുമായ ഏത് ബലഹീനതകളിലും വിശ്വാസത്താൽ ശക്തി പ്രാപിക്കുവാൻ കഴിയും. മാനുഷികശക്തിയുടെ വലിപ്പത്തിലോ സൈന്യ ബഹുത്വത്തിലോ അല്ല നമ്മുടെ വിജയം. പിന്നെയോ ദൈവാത്മാവിൻ്റെ അത്യന്ത ശക്തിയിലാണ്. ” സൈന്യത്താൽ അല്ല ശക്തിയാലും അല്ല എൻ്റെ ആത്മാവിനാൽ അത്രേ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു”. (സെഖ 4.6) തകർന്ന ജീവിതങ്ങൾ പണിയപെടുവാൻ ഉടഞ്ഞ ബന്ധങ്ങൾ പുതുക്കപെടാൻ എല്ലാം ദൈവശക്തി വ്യാപാരിക്കപെടുന്നു. ആകയാൽ ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മനൽവരങ്ങൾ ദിനംതോറും പ്രാപിപ്പാൻ നാം ഉത്സാഹിക്കേണം.
ശിംശോൻ്റെ ശക്തിയുടെ രഹസ്യം ഫെലിസ്ത്യർ ദലീലയിൽ കൂടി മനസ്സിലാക്കി. ശത്രുക്കൾ അദ്ദേഹത്തെ ഒതുക്കി. എന്നാൽ നമ്മുടെ ശക്തിയുടെ രഹസ്യം ദൈവവുമായുള്ള ദൃഡ ബന്ധം ആണ് എന്ന് നമുക്ക് പറയുവാൻ കഴിയണം. ആ ദൈവീക ബന്ധത്തിൽനിന്നും മാറിപ്പോയാൽ ശിംശോൻ്റെ കാര്യത്തിലെന്നപോലെ നമ്മുടെയും ശക്തി ക്ഷയിക്കും.
” യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും” അങ്ങനെയുള്ളവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. ഓടുമ്പോൾ തളർന്നു പോവുകയില്ല.നടക്കുമ്പോൾ ക്ഷീണിച്ചു പോകുകയുമില്ല.യാക്കോബിൻ വല്ലഭൻ്റെ ഭൂജം താങ്ങി ബലപ്പെടുത്തുന്നതാണ്.
ദൈവവചനം വായിക്കുന്നതിലൂടെയും കേൾക്കുന്നതിലൂടെയും അനുസരിക്കുന്നതിനാലും നമുക്ക് ദൈവ ശക്തി ലഭിക്കുന്നു. “അവൻ്റെ വചനം അനുഷ്ഠിക്കുന്നവർ ശക്തിയുള്ളവർ തന്നെ” എന്ന് യോവേൽ പ്രവചനത്തിൽ പറയുന്നു. ആകയാൽ ബലഹീനതയിൽ നമ്മെ ശക്തീകരിക്കുന്ന ദൈവശക്തി നമ്മിൽ നിറയട്ടെ. അങ്ങനെ പാപത്തിൻ മേൽ ശത്രുവിൻമേൽ നമുക്ക് വിജയം പ്രാപിക്കാം.
തോംസൺ പത്തനാപുരം
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു.
റോമര്‍ 8:37
ക്രിസ്‌തുനിമിത്തം പീഡിപ്പിക്കപ്പെടുന്നവരെകുറിച്ചുള്ള ഏറ്റവും ഹൃദയസ്പർശിയായ പുസ്തകമാണ് ‘ടോർച്ചെർഡ് ഫോർ ക്രൈസ്റ്റ്’ . രചയിതാവ് യഹൂദ വംശജനായ റൊമാനിയൻ ഇവാഞ്ചലിസ്റ്റ് റിച്ചാർഡ് വുംബ്രാൻഡ് – (നിക്കോളായ് അയോനെസ്കു എന്നും അറിയപ്പെടുന്നു). ജയിലിൽ കിടന്നിട്ടും യേശുവിനോടുള്ള അമ്മയുടെ അചഞ്ചലമായ അഭിനിവേശം കണ്ടാണ്. അദ്ദേഹം ക്രിസ്തുവിനെ സ്വീകരിച്ചത്.
പലതവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ക്രൂരമായ മർദ്ദനങ്ങൾക്കു വിധേയനായി. തൻ്റെ ശരീരം പലവിധത്തിൽ വികൃതമാക്കപ്പെട്ടു. മാംസം കീറുന്നതുവരെ തന്നെ അടിക്കുകയും പിന്നീട് വീണ്ടും അസ്ഥിയിൽ അടിച്ചു. ശരിരതിന്റെ ചില ഭാഗങ്ങൾ കത്തിക്കുക, വലിയ ശീതീകരിച്ച ഐസ് ബോക്സിൽ പൂട്ടിയിടുക എന്നിവ പീഡനത്തിൽ ഉൾപ്പെടുന്നു. ജീവിതകാലം മുഴുവൻ ശാരീരിക പീഡനത്തിൻ്റെ പാടുക്കൾ അദ്ദേഹത്തിൻ്റെ ശരീരം വഹിച്ചു.
1966 മെയ് മാസത്തിൽ യുഎസ് സെനറ്റിൻ്റെ ആഭ്യന്തര സുരക്ഷാ ഉപസമിതിക്ക് മുമ്പിൽ അദ്ദേഹം തൻ്റെ അനുഭവങ്ങൾ വിവരിച്ചു.
1967 ഏപ്രിലിൽ, വുംബ്രാൻഡ്സ് യേശുവിനെ കമ്മ്യൂണിസ്റ്റുകൾക്കിടയിൽ സുവിശേഷികരിക്കുന്നതിനായി ‘ജീസസ് ടു കമ്മ്യൂണിസ്റ്റ് വേൾഡ്’ എന്ന സംഘടന രൂപീകരിച്ചു (പിന്നീട് ‘രക്തസാക്ഷികളുടെ ശബ്ദം’ എന്ന് പുനർനാമകരണം ചെയ്തു). കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ക്രിസ്ത്യാനികളുമായി തുടക്കത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ഇത്. എന്നാൽ പിന്നീട് മറ്റ് സ്ഥലങ്ങളിൽ, പ്രത്യേകിച്ച് മുസ്‌ലിങ്ങളൾക്കിടയിൽ പീഡിപ്പിക്കപ്പെടുന്ന വിശ്വാസികളെ സഹായിക്കുന്നതിനായി അതിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു.
അദ്ദേഹത്തിൻ്റെ ഏറ്റവും അറിയപ്പെടുന്ന പുസ്തകം ടോർച്ചേർഡ് ഫോർ ക്രൈസ്റ്റ് എന്ന പേരിൽ 1967 ൽ പ്രസിദ്ധീകരിച്ചു. വ്റുംബ്രാൻഡ് 18 പുസ്തകങ്ങൾ ഇംഗ്ലീഷിലും മറ്റുള്ളവ റൊമാനിയൻ ഭാഷയിലും എഴുതി. അവയിൽ പലതിലും കമ്മ്യൂണിസത്തിനെതിരെ വളരെ ധൈര്യത്തോടെയും ധീരമായും എഴുതി; എന്നിട്ടും തന്നെ പീഡിപ്പിച്ചവരോട് അദ്ദേഹം പ്രത്യാശയും അനുകമ്പയും കാത്തുസൂക്ഷിച്ചു. “ഞാൻ പീഡകരെ കാണുന്നത് ഭാവിയിൽ അപ്പോസ്തലനായ പലോസിനെയും… പിന്നീട് വിശ്വാസി ആയി മാറിയ ഫിലിപ്പിയിലെ ജയിലറെയുമാണ്…”
വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ക്രിസ്തു ഭക്തരിൽ അചഞ്ചലമായ ക്രിസ്തു സ്നേഹത്തിന് അനിഷേധ്യമായ ഉദാഹരണമാണ് അപ്പസ്തോലനായ പൗലോസ്. പൗലോസ് ‘ഇതിലൊക്കെയും’ എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഷ്ടത സങ്കടം ഉപദ്രവം പട്ടിണി നഗ്നത ആപത്ത് വാള് എന്നീ പദങ്ങളെ സൂചിപ്പിക്കുവാനാണ്. ക്രിസ്തുവിൻ്റെ സ്നേഹം ഇവയെല്ലാം ജയിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു.
നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അചഞ്ചലമായ ക്രിസ്തു സ്നേഹത്തിന്റെ ജയ കൊടി ഉയർത്തിയ പച്ചയായ മനുഷ്യന് ഉദാഹരണമാണ് വുംബ്രാൻഡ്. 2001 ൽ തൻ്റെ ജീവിതയാത്ര അവസാനിച്ചുവെങ്കിലും പീഡകരുടെ തീപന്തത്തെക്കാളുപരി താൻ കത്തിച്ച ക്രിസ്തീയ ജീവിതവീക്ഷണം കോടിക്കണക്കിന് വിശ്വാസികളുടെ ഹൃദയത്തിൽ ഇന്നും കത്തിജ്വലിച്ചു കൊണ്ടിരിക്കുന്നു. അതിനു തന്നെ പ്രാപ്തനാക്കിയത് പൗലോസ് പരിശുദ്ധാത്മാവിനാൽ കത്തിച്ച ജ്വാലയാണ്.
ക്രിസ്തു സ്നേഹത്തിൻ്റെ ആഴം തിരിച്ചറിയാം. നാം ഉറച്ചുനിന്നാൽ യാതൊരു സൃഷ്ടിക്കുംക്കും സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാൻ കഴിയുകയില്ല. പ്രാണപ്രിയനിൽ ആശ്രയിക്കാം. പൂർണ്ണജയം പ്രാപിക്കാം.
ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം മൂന്നു പേർ കൊല്ലപ്പെട്ടു.
പാരീസ്: ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ മുസ്ലീം തീവ്രവാദി മൂന്നു പേരെ വധിച്ചു. ഒരു സ്ത്രീയെ അതി ക്രൂരമായി കഴുത്തറുത്താണ് കൊന്നത്. അക്രമിയെ പോലീസ് കീഴടക്കി.
പള്ളിയുടെ വാർഡനും കൊല്ലപ്പെട്ടവരിൽ പെടുന്നു. കസ്റ്റഡിയിലെടുത്ത ശേഷവും അക്രമി അള്ളാഹു അക്ബർ എന്ന് അക്രോശിച്ചു കൊണ്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നഗരത്തിലെ നോട്രെഡാം പള്ളിയി ആക്രമണം നടന്നതായും ആക്രമണകാരിയെ പോലീസ്
കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ഈ മാസം ആദ്യം ഒരു സ്കൂൾ അദ്ധ്യാപകനെ മുസ്‌ലിം തീവ്രവാദി കൊലപ്പെടുത്തിയിരുന്നു.
ടൈറ്റസ് ജോൺസൻ
അവനെ വെച്ച ഇടം മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു -മർക്കോസ് 15:47.
സമാനതകൾ ഏറെയുള്ളതിനാൽ, മത്തായി, മർക്കോസ്, ലൂക്കോസ്, എന്നീ സുവിശേഷങ്ങളെ ചേർത്ത് സമവീക്ഷണ സുവിശേഷങ്ങൾ (synoptic gospels) എന്ന് വിളിക്കുന്നു. യേശുവിൻ്റെ ക്രൂശീകരണ സമയത്തും കല്ലറയ്ക്കലും പിന്തുടരുന്ന ചില സ്ത്രീകളെപ്പറ്റി ഇവയിൽ പരാമർശിക്കുന്നു.
ഗലീലയിൽ യേശുവിനെ അനുഗമിച്ചും ശുശ്രൂഷിച്ചും യേശുവിൻ്റെസംഘത്തിൽ തുടർന്നവരാണവർ; ആ അനുധാവനം അന്നത്തെ വൈതരണികളെല്ലാം മറികടന്നു ഗലീലയിൽനിന്നും യെരുശലേമിലേക്കും തുടർന്നു (ഏകദേശം 150 കി.മീ.). അവരുടെ ഹൃദയം എല്ലാത്തിനും മീതെ സ്നേഹനിബിഡം ആയിരുന്നു. അതാണ് അവരെ ക്രൂശിൻ്റെ ചുവട്ടിലും കല്ലറയ്ക്കലുമെല്ലാം ഭയം കൂടാതെ നിർത്തിയത്.
എന്നാൽ ഇന്നത്തെ ധ്യാനഭാഗം വിരൽചൂണ്ടുന്നത് മരണംകൊണ്ടും കല്ലറകൊണ്ടും അവസാനിക്കാത്ത ഒരു ശിഷ്യത്വത്തിലേക്കാണ്. അതുകൊണ്ടാകാം യേശു ഉയർപ്പിൻ്റെ പ്രത്യക്ഷത അവർക്കുതന്നെ ആദ്യം നൽകിയത്. യേശുവിൻ്റെ അടക്കസമയത്ത് അവർ അരിമത്യ ജോസേഫിനോടും നിക്കോദിമോസിനോടും ചേർന്നുനിന്നു. യേശുവിനെ കല്ലറയിൽ വെച്ച ഇടം മാത്രമല്ല, വെച്ചവിധവും അവർ നോക്കിക്കണ്ടു (looking on to see NASB).
നോക്കുന്നവർ, കാണുന്നവർ ഇവരിൽനിന്നും വ്യത്യസ്തരാണ് ‘നോക്കിക്കാണുന്നവർ.’ അതിൻ്റെ പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ട്. പിറ്റേന്ന് ശബ്ബത്ത് ദിവസം ആകയാൽ, അവർ അന്ന് സ്വസ്ഥരായിരുന്നു. അവർ ഗലീലയിലേക്ക് മടങ്ങാതെ യെരുശലേമിൽ തുടർന്നു. അവരുടെ തീരുമാനം വലുതായിരുന്നു. മൂന്നാം ദിവസം യേശുവിൻ്റെ മൃതശരീരത്തിൽ സുഗന്ധവർഗ്ഗം പൂശണം -അതായിരുന്നു അവരുടെ ലക്ഷ്യം.
നിക്കോദിമോസ് ഏകദേശം 100 റാത്തൽ മൂറും അകിലുംകൊണ്ടുള്ള ഒരു കൂട്ട് സുഗന്ധവർഗ്ഗം കൊണ്ടുവന്ന് അതും ചേർത്ത് അടക്കസമയത്ത് യേശുവിൻ്റെ ശരീരം ശീലയിൽ പൊതിയുന്നത് അവർ കണ്ടതാണ്. എന്നാൽ അതൊന്നും അവരുടെ ലക്ഷ്യത്തെ സ്വാധീനിച്ചില്ല! യഹൂദപരിഷകൾ യേശുവിന് നൽകിയത് നീച മരണമാണെന്ന് അവർക്കറിയാം. കൂടാതെ, പ്രഭാതത്തിൽ ഇരുട്ടോടെ ഒരു കല്ലറയ്ക്കൽ പോകുന്നത് പന്തിയല്ലെന്നും അവർക്ക് ബോധ്യമുണ്ട്. എന്നാൽ അവർ ലക്ഷ്യസാധൂകരണത്തിന് വില നൽകി. അത് അവരുടെ വില വർദ്ധിപ്പിച്ചു. യേശുവിൻ്റെ പുനരുത്ഥാനത്തിന് അവർ പ്രഥമ സാക്ഷികൾ ആയി. അതേ…അവർ നോക്കിക്കണ്ടു ചെയ്തു!
ആരും പ്രേരിപ്പിക്കാതെ നോക്കിക്കണ്ട് കർത്താവിനായി എന്തെങ്കിലും ചെയ്യാൻ ഇതുവരെ സാധിച്ചിട്ടുണ്ടോ?
ഗോതിക് ഭാഷയിലേക്ക് ബൈബിൾ വിവർത്തനത്തിനു നേതൃത്വം നൽകിയ പരിഭാഷകനും ആര്യൻ ഗോഥിക് സഭയുടെ പിതാവുമാണ് ബിഷപ്പ് ഉൾഫിലാസ്.
എ ഡി 311 ൽ തുർക്കിയിൽ അപരിഷ്കൃതമായ പ്രാചീന ഗോത്തിക് വർഗ്ഗക്കാരുടെ ഇടയിൽ ജനിച്ചു വളർത്തപ്പെട്ടു. അമ്മ ഗോതിക് വർഗ്ഗക്കാരിയും പിതാവ് ഗോതിക് ഗോത്രവർഗ്ഗക്കാരാൽ തടവിലാക്കപ്പെട്ട കപ്പദോക്കിയൻ ക്രിസ്ത്യാനിയും ആയിരുന്നുവെന്ന് കരുതപ്പെടുന്നു.
20 വയസ്സ് നോടടുത്ത പ്രായത്തിൽ ഉൾഫിലാസ് നയതന്ത്ര സേവനത്തിനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കപ്പെട്ടു. അവിടെ അദ്ദേഹം നിരവധി വർഷങ്ങൾ സേവനം ചെയ്യുകയും നിക്കോമീഡിയയിലെ ബിഷപ്പ് യുസേബിയസുമായി അടുപ്പത്തിൽ ആയിത്തീരുകയും ചെയ്തു. ബിഷപ്പ് യുസേബിയോസ് അദ്ദേഹത്തെ ഗ്രീക്കിലും ലാറ്റിനിലും തിരുവെഴുത്തുകൾ പഠിപ്പിച്ചു.
മുപ്പതാം വയസ്സിൽ ക്രിസ്ത്യാനികളായ ഗോത് വംശജരുടെ ബിഷപ്പായി യൗസേബിയോസ് അദ്ദേഹത്തെ നിയമിച്ചു. ഏഴ് വർഷത്തോളം അദ്ദേഹം ഉത്തര ഡാന്യൂബിൽ അപ്പോസ്തോലിക ചുമതലകൾ നിർവഹിച്ചു.
ന്യായാധിപൻ ആയും ആധ്യാത്മിക നേതാവായും അദ്ദേഹം പ്രവർത്തിച്ചു. എ. ഡി 381ൽ തിയഡോഷ്യസ് ചക്രവർത്തി അദ്ദേഹത്തെ കോൺഫറൻസിനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് വിളിച്ചു.
ഉൾഫിലാസ് പിന്തുടർന്ന ആര്യനിസം ഗോഥിക് വർഗ്ഗക്കാർക്കും റോമാക്കാർക്കും ഇടയിൽ ചിദ്രം ഉണ്ടാക്കി. നിഖ്യ ഓർത്തഡോക്സിയുടെ അനുരഞ്ജന ശ്രമങ്ങൾ ഫലം കണ്ടില്ല. ആര്യൻ ഗോഥിക് സഭയുടെ സ്ഥാപകരിൽ ഒരാൾ ആയി ഉൾഫിലാസ് അറിയപ്പെടുന്നു.
ഉൾഫിലാസ് ഗോതിക് ഭാഷയിലേക്ക് ബൈബിൾ എത്രമാത്രം പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്നത് വ്യക്തമല്ല. രാജാക്കന്മാരുടെ പുസ്തകങ്ങൾ ഒഴികെ ബാക്കിയെല്ലാം ഉൾഫിലാസ് പരിഭാഷപ്പെടുത്തിയിട്ടുണ്ട് എന്ന വാദം ചില ബൈബിൾ ചരിത്രകാരന്മാർ മുന്നോട്ടുവെക്കുന്നു . ആ കൂട്ടത്തിലുള്ള സുവിശേഷങ്ങൾ, പൗലോസിൻ്റെ ലേഖനം, നെഹമിയ, എസ്ര, ഉല്പത്തി, ഒരു സങ്കീർത്തനം എന്നിവ വിവിധ നിലകളിൽ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. പഴയ നിയമപരിഭാഷക്കു സെപ്റ്റുവജന്റും, പുതിയ നിയമത്തിന് ഗ്രീക്ക് ഭാഷയുമാണ് അദ്ദേഹം ഉപയോഗിച്ചത്.
എ. ഡി 383 ൽ ഗോഥിക് രാജാവിനുവേണ്ടി ഒരു ദൗത്യവുമായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് പോകുന്ന വഴി 70 മത്തെ വയസ്സിൽ ഉൾഫിലാസ് മരണമടഞ്ഞു.
പ്രാർത്ഥന : ദൈവമേ, അങ്ങയുടെ പദ്ധതികൾക്കായി ഉപയോഗിക്കപ്പെട്ട ഉൾഫിലാസിനെ പോലെ എന്നെയും വിശ്വാസത്തിൽ ശക്തിയും ധൈര്യവും ഉള്ളവനാക്കി തീർക്കണമേ. അതിലൂടെ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിലും എനിക്ക് ക്രിസ്തുവിൻ്റെ സാക്ഷിയായി തീരുവാനും ജനത്തിന് പരിവർത്തനം വരുത്തുവാനും കഴിയുമല്ലോ ആമേൻ.

2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059
2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833
Ph: 9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
തിരുവല്ല: കാൽനൂറ്റാണ്ടു കൊണ്ട് ഭാരതത്തിലെ മിഷനറി പ്രസ്ഥാനങ്ങളുടെ മുൻ നിരയിലേക്ക് വളർച്ച പ്രാപിച്ച മിഷൻ ഇന്ത്യ യുടെ സ്ഥാപകൻ ഡോ. സജി ലൂക്കോസിൻ്റെ പ്രഥമ മലയാള പുസ്തകം പുറത്തിറങ്ങി. “ദൈവരാജ്യത്തിൻ്റെ നേതൃത്വ പാഠങ്ങൾ ” എന്ന ഗ്രന്ഥത്തിൽ ക്രിസ്തീയ നേതൃത്വത്തിലേക്കുള്ള 12 അടിസ്ഥാന പ്രമാണങ്ങൾ വിശദമായി വിവരിക്കുന്നു. വ്യക്തിപരമായ അനുഭവങ്ങളുടെയും മിഷൻ ഫീൽഡിൽ നിന്ന് ലഭിച്ച പ്രായോഗിക ജ്ഞാനത്തിൻ്റെയും സമഗ്രമായ വിശകലനത്തിലൂടെ തയ്യാറാക്കിയ ഈ ഗ്രന്ഥം Kingdom Leadership Lessons Learned to impact Our World എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതാണ്. ക്രിസ്തീയ നേതൃത്വത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഓരോ വ്യക്തിക്കും വിജയകരമായ ശുശ്രൂഷ നിർവ്വഹിക്കാനുതകുന്ന ഉജ്വലമായ ആശയങ്ങളുടെ കലവറയാണ് ഈ ഗ്രന്ഥം ഇപ്പോൾ മലയാളത്തിലേക്ക് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നു. പ്ലൻസി സാമാണ് പരിഭാഷക
ഹാലേലൂയ്യാ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് വില 250 രൂപ
ആദ്യഘട്ടത്തിൽ വാങ്ങുന്ന 100 പേർക്ക് 150 രൂപക്ക് പുസ്തകം ലഭിക്കും. പോസ്റ്റേജ് സൗജന്യം. പുസ്തകം ലഭിക്കുവാൻ നിങ്ങളുടെ വിലാസം 9744294144 എന്ന നമ്പരുലേക്ക് WhatsApp/ SMS ചെയ്യുക. Vpp ആയും പുസ്തകം ലഭിക്കും.

2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059
2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833
Ph: 9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
ഇന്ന് മലയാളികളുടെയും ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട കുടിയേറ്റ രാജ്യങ്ങളിൽ പ്രമുഖമാണ് കാനഡ. എന്നാൽ അരനൂറ്റാണ്ടുമുമ്പ് അറുപതുകളിൽ ഈ രാജ്യത്തെത്തിയ മലയാളികൾ വിരലിലെണ്ണാവുന്നത്രയുമേ ഉണ്ടാകൂ. അവരിൽ പ്രമുഖനാണ് കൊട്ടാരക്കര ആനയം സ്വദേശി റവ. ഡോ. ജോർജ് തോമസ്. കാനഡയിലെ ആദ്യ മലയാളി സഭയുടെ സ്ഥാപകൻ കൂടെയായ അദ്ദേഹവുമായി ഹാലേലൂയ്യാ പത്രത്തിൻ്റെ കാനഡ കോർഡിനേറ്റർ പാസ്റ്റർ ബാബു ജോർജ് കള്ളോട്ട് , കിച്ചനെർ നടത്തിയ അഭിമുഖം.
കൊട്ടാരക്കര ആനയം പ്ലാവിള വീട്ടിൽ എം.സി. വർഗീസ് മേരി വർഗീസ് ദമ്പതികളുടെ മകനായാണ് ഡോ. ജോർജ് തോമസിൻ്റെ ജനനം. പെന്തെക്കോസ്തിൻ്റെ വിശ്വാസ സത്യങ്ങൾക്കുവേണ്ടി ഉറച്ചുനിന്ന മാതാപിതാക്കളുടെ പാതയിൽ 13 മക്കളും കർത്താവിൻ്റെ വേലയിൽ സമർപ്പിതരായി പ്രവർത്തിച്ചു.
കാനഡയിൽ അപൂർവ്വമായിമാത്രം മലയാളികൾ ഉണ്ടായിരുന്ന 1965 -ൽ സെമിനാരി പഠനത്തിനായാണ് ജോർജ് തോമസ് കാനഡയിൽ എത്തുന്നത്. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് ആദ്യമായി നാട്ടിൽ പോകുന്നത്. ആയാത്രയിലാണ് വിവാഹിതനാകുന്നത്. മേപ്രാൽ കൈതക്കാട്ട് ചാക്കോ കുരുവിള- മേരിദമ്പതികളുടെ മകൾ അന്നമ്മ ആയിരുന്നു വധു. അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം അരനൂറ്റാണ്ടാകുന്നു. ഈ ദമ്പതികൾക്ക് ദൈവം നാലു മക്കളെ ദാനം ചെയ്തു.എല്ലാവരും കുടുംബസ്ഥരായി ജീവിക്കുന്നു.
കാനഡയിലെ ആദ്യത്തെ മലയാളി സഭാ കൂടിവരവിൻ്റെ സ്ഥാപകൻകൂടെയാണ് പാസ്റ്റർ ജോർജ് തോമസ്. സെമിനാരിയിൽ പഠിക്കുന്ന കാലത്തുതന്നെ മലയാളം ആരാധന ആരംഭിച്ചു. 1969 -ൽ ഇവിടെവച്ചു വിവാഹിതരായ ഒരു കുടുംബത്തിൻ്റെ അപ്പാർട്ടുമെൻ്റെലാണ് ആദ്യ ആരാധനകൾ നടന്നത്.പിന്നീട് സി.എസ് . മാത്യു എന്ന സഹോദരൻ്റെ വീട്ടിൽ നടന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ എ.ജി യുടെ ഒരു ഗോസ്പൽ സെൻ്റെർ വാടകക്കെടുത്ത് ആരാധന അവിടേക്കു മാറ്റി. നഴ്‌സുമാർ ജോലിക്കായി വന്നുതുടങ്ങിയതോടെ നാട്ടിൽനിന്നും നിരവധിപ്പേർ കാനഡയിലെത്തി അവരിൽ പലരും ഈ ആരാധനയിൽ പങ്കെടുത്തുതുടങ്ങി. 1978 -ൽ ചില പ്രയാസങ്ങൾ ഉണ്ടാകുകയും സഭയിലെ ഒരുവിഭാഗം മറ്റൊരു കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു. 1988 ആയപ്പോൾ ഈ രണ്ടു സഭകളും ഒന്നിക്കുവാനും ഇടയായി.
1992 -ൽ ഞങ്ങളിൽ ചിലർ സ്വതന്ത്രമായി ആരംഭിച്ചതാണ് ഇന്നത്തെ കാനഡയിലെ ഏറ്റവും വലിയ മലയാളി സഭയായ കേരളാ ക്രിസ്ത്യൻ അസംബ്‌ളി. എൻ്റെ വീടിൻ്റെ ബെയ്സ്‌മെന്റിലാണ് ഞങ്ങൾ ആരാധന തുടങ്ങിയത്. 1993 വരെ ആനിലയിൽ തുടർന്നു. പിന്നീട് സെവൻത്‌ഡേ ക്കാരുടെ ഒരു ചർച് വാടകക്കെടുത്ത് ആരാധിച്ചു.
ആദ്യ ഘട്ടത്തിൽ ഞാൻതന്നെയായിരുന്നു സഭാശുശ്രൂഷകൾ നിർവഹിച്ചിരുന്നത്. പിനീട് ഇപ്പോൾ ഹൂസ്റ്റണിൽ ഉള്ള ഡോ. കെ. സി. ചാക്കോയെ ശശ്രൂഷകനായി നിയമിച്ചു. അദ്ദേഹം ഏഴര വർഷം ശുശ്രൂഷിച്ചു. ആ കാലഘട്ടത്തിലാണ് സഭക്ക് വലിയ വളർച്ചയുണ്ടായത്. പിന്നീട് പാസ്റ്റർമാരായ ജെയിംസ് എബ്രഹാം, ജോൺ തോമസ്, കെ. ജി. ജോസ്, ടി.പി. വർഗീസ് എന്നിവർ ശുശ്രൂഷിച്ചു. ഇപ്പോൾ പാസ്റ്റർ മോൻസി എം ജോൺ ശശ്രൂഷിക്കുന്നു.
വെക്തിപരമായ കാര്യങ്ങൾ പറഞ്ഞാൽ ദൈവം എന്നെ അത്ഭുതകരമായി നടത്തി. സഭാ ശുശ്രൂഷ ചെയ്തിരുന്ന കാലത്തും എൻ്റെ ആവശ്യങ്ങൾക്കായി ഞാൻ ജോലിചെയ്തു. സഭയിൽകിട്ടുന്ന വരുമാനവും സ്തോത്രകാഴ്ചയുമൊക്കെ നാട്ടിലെ സഭകൾക്കും ദൈവദാസന്മാർക്കുമൊക്കെ അയച്ചുകൊടുത്തു. നിരവധി പഴയ ദൈവദാസന്മാർക്കു ആതിഥ്യം വഹിക്കാനും ശുശ്രൂഷാ അവസരങ്ങൾ നൽകുവാനും ദൈവം സഹായിച്ചു. പാസ്റ്റർമാരായ ടി.ജി. ഉമ്മൻ, പി.എം. ഫിലിപ്പ്,സി.കെ. ഡാനിയേൽ തുടങ്ങിയവരെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
ശാരീരികമായി എന്നെ അലട്ടിയിരുന്ന ആസ്മാ രോഗം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒരുതവണ വലിയൊരു കാർ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടത് ദൈവിക കകരുതൽ കൊണ്ടു മാത്രമായിരുന്നു.
ഇപ്പോൾ മകൻ ജെഫ്രിയോടും ഭാര്യ റെനിയോടുമൊപ്പം ഞങ്ങൾ കുടുംബമായി പാർക്കുന്നു.
മൂന്നു പെണ്മക്കൾ കൂടെ ഞങ്ങൾക്കുണ്ട്. അവരിൽ രണ്ടുപേരുടെയും ഭർത്താക്കന്മാർ പാസ്റ്റർമാരാണ്. മക്കൾ: സാൻഡ്ര & സൈമൺ ജോസഫ്, ഷാരോൺ & പാസ്റ്റർ മനു ചെറിയാൻ, റെയ്‌ച്ചൽ & പാസ്റ്റർ ജോസ് ജോർജ്
അരനൂറ്റാണ്ടുകാലം ഈ അന്യനാട്ടിൽ എന്നെ പരിപാലിച്ചു വഴിനടത്തിയ മഹാ ദൈവത്തിനു സകല ബഹുമാനവും അർപ്പിക്കുന്നു.
2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph:9744 1684 24, 9495446508.
2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com
2039/Oct.23 /3/ ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743
2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260
2036/Oct.20/3/ Pentecostal parents settled in Chennai invites proposal for their son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238
2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059
2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833
Ph: 9828246799
2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265
ജസ്റ്റിൻ കായംകുളം
അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. മർക്കൊസ് 12:43
രണ്ടു സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുകയാണ്. “നിന്നെക്കാൾ കൂടുതൽ കൊടുത്തത് ഞാനാണ്. ഞാൻ പള്ളിയിൽ 5000 രൂപ കൊടുത്തു. നീയോ വെറും 500 രൂപ. ദൈവത്തിനു കൊടുക്കുമ്പോൾ എന്നെപ്പോലെ ധാരാളം കൊടുക്കണം കൊടുത്തത് കൊണ്ടാണ് എനിക്ക് ഇത്രയും അനുഗ്രഹം കിട്ടുന്നത് ” …പാവം 500 കൊടുത്തവൻ ഇപ്രകാരം പറഞ്ഞു “എൻ്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് 500 രൂപയാണ് അതാണ് ഞാൻ കൊടുത്തത്,10000 രൂപ ഉള്ള അച്ചായൻ അതിൽ പകുതി 5000 അല്ലെ കൊടുത്തുള്ളൂ”.
ഈ അടുത്ത കാലത്തു സമൂഹ മാധ്യമത്തിൽ കണ്ട ഒരു പോസ്റ്റിൻ്റെ വകഭേദമാണിത്. നമ്മെ വളരെ ചിന്തിപ്പിക്കുന്ന , ഒരു നല്ല ചിന്ത. സമൂഹം എപ്പോളും വലിയ തുകകൾ കൊടുക്കുന്നവരെ വലുതായി കാണുകയും മുഖ്യാസനങ്ങൾ കൊടുക്കുകയും ചെയ്യുന്നു. കൊടുക്കുന്നതിൻ്റെ വലിപ്പത്തേക്കാൾ മനോഭാവത്തിനായിരിക്കട്ടെ പ്രാധാന്യത.
ദൈവം നമ്മുടെ തുകയുടെ വലിപ്പമല്ല നോക്കുന്നത് എന്നുള്ളതിൻ്റെ ഉദാഹരണമാണ് രണ്ടു കാശിട്ട വിധവയുടെ കഥ.അവർ തൻ്റെ ഇല്ലായ്മയിൽ നിന്ന് തനിക്കുള്ളത് മുഴുവൻ ദൈവത്തിനു കൊടുത്തു.
ലോകം ആ സ്ത്രീ സമർപ്പിച്ച നന്മയുടെ വലിപ്പവും, അളവും കണ്ടപ്പോൾ , കർത്താവു കണ്ടത് വിധവയുടെ മനസാണ്, സമർപ്പണമാണ്. അവർ തൻ്റെ ഇല്ലായ്മയിൽ നിന്ന് മുഴുവൻ ദൈവസന്നിധിയിൽ അർപ്പിച്ചു.
പത്ത് ഉള്ളവൻ ഒന്ന് കൊടുക്കും.
നൂറ് ഉള്ളവൻ പത്തു കൊടുക്കും.
ആയിരം ഉള്ളവൻ നൂറ് കൊടുക്കും.
ഗണിത ശാസ്ത്ര പരമായി മുകളിൽ പ്രതിപാദിച്ചത് ഒരേ മൂല്യമാണെങ്കിലും ‘ആത്മീക’ മായി ഇന്നത്തെ ആത്മീയ ലോകം ഒന്നു ചെറുതും നൂറ് വലുതുമായാണ് കണക്കാക്കപ്പെടുന്നത്. അതിനു വ്യത്യാസം ഉണ്ടാകണം.
ദൈവം നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത് നമുക്കുള്ളത് മുഴുവൻ അവനു കൊടുക്കാനാണ്, ലക്ഷങ്ങൾ ബാങ്കിൽ ഇട്ടിട്ടു അതിൽ നിന്ന് വലിയ തുകകൾ പേരിനും പ്രശസ്തിക്കും വേണ്ടി കൊടുക്കുന്നവരെ ലോകം വാഴ്ത്തും, ഇരിപ്പിടങ്ങൾ തരും, എന്നാൽ ഉള്ളത് മുഴുവൻ ചെറുതായാലും വലുതായാലും കൊടുക്കാൻ മനസ്സുള്ളവർക്കാണ് കർത്താവിൻ്റെ പ്രസാദം കിട്ടുന്നത്. ദൈവ പ്രസാദം ലഭിക്കാൻ മഹത്തായ സമർപ്പണങ്ങളാണ് ആവശ്യം. നമ്മുടെ നന്മകൾ സമർപ്പിക്കുന്നത് മനുഷ്യൻ്റെ കാഴ്ചയ്ക്കോ പ്രസാദത്തിനോ ആയിത്തീരാതെ ദൈവം നമ്മിൽ പ്രസാദിക്കുവാനും നമ്മെ അനുഗ്രഹിച്ച ദൈവത്തിൻ്റെ നാമം മഹിമപ്പെടുവാനും ആയിതീരട്ടെ
മനുഷ്യൻ കാണുന്നതിനേക്കാൾ ദൈവം നമ്മെ കാണുവാൻ ആഗ്രഹിക്കുക.
തോംസൺ പത്തനാപുരം
യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; സങ്കീര്‍ത്തനങ്ങള്‍ 116:6
നിങ്ങൾ എപ്പോഴെങ്കിലും ഒരു സ്വിച്ച് “ഓൺ” ചെയ്തിട്ടുണ്ടെങ്കിൽ, മൈക്കൽ ഫാരഡെയോട് കടപ്പാടുള്ളവരാണ്. കാരണം എല്ലാ മുൻവിധിയെയും പ്രതിബന്ധങ്ങളെയും മറികടന്ന്, ഒരു പാവപ്പെട്ട ഇരുമ്പു പണിക്കാരൻ്റെ മകൻ ബ്രിട്ടനിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനാകുന്നു. പല തരത്തിൽ, അദ്ദേഹം ആധുനികതയുടെ പിതാവാണ്. ആദ്യത്തെ ഇലക്ട്രിക് ജനറേറ്ററിനൊപ്പം ആദ്യത്തെ ഇലക്ട്രിക് മോട്ടോറും നിർമ്മിച്ചു. അദ്ദേഹത്തിൻറെ കണ്ടുപിടിത്തം അതിൽ മാത്രം ഒതുങ്ങിയില്ല. റബ്ബർ ബലൂൺ കണ്ടുപിടിച്ചു, ഇന്നത്തെ ശീതീകരണ സാങ്കേതികവിദ്യയ്ക്ക് അടിത്തറയിട്ടു, വൈദ്യുതകാന്തികതയുടെ നിഗൂഡമായ ലോകത്തെ പ്രകാശിപ്പിക്കാൻ സഹായിച്ചു.
1824 ൽ റോയൽ സൊസൈറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ പ്രസിഡണ്ട് ആകാൻ വിസമ്മതിച്ചു.1832 ജൂണിൽ ഓക്സ്ഫോർഡ് സർവകലാശാല ഫാരഡേയ്ക്ക് ഓണററി ഡോക്ടർ ഓഫ് സിവിൽ ലോ ബിരുദം നൽകി. 1833 ൽ റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ആദ്യത്തെ ഫുള്ളേറിയൻ കെമിസ്ട്രി പ്രൊഫസറായി.
മിക്ക ദരിദ്രരായ കുട്ടികളെയും പോലെ, അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതിനാൽ, ഫാരഡെയുടെ ഗണിത കഴിവുകൾ വളരെയധികം കുറവായിരുന്നു. ദൃശ്യപ്രകാശം വൈദ്യുതകാന്തിക വികിരണത്തിൻ്റെ ഒരു രൂപമാണെന്ന് 1846 ൽ അദ്ദേഹം ധൈര്യത്തോടെ നിർദ്ദേശിച്ചു. എന്നാൽ ഗണിതശാസ്ത്രത്തിൽ അദ്ദേഹത്തിന് ആശയം വിവരിക്കുവാൻ കഴിയാത്തതിനാൽ, സഹപ്രവർത്തകർ അത് അവഗണിച്ചു. ഫാരഡെയുടെ സിദ്ധാന്തത്തെ സ്കോട്ടിഷ് ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയ ജെയിംസ് ക്ലർക്ക് മാക്സ്വെൽ (1831-1879) പതിനെട്ട് വർഷങ്ങൾക്ക് ശേഷം തന്ത്രപ്രധാനമായ സമവാക്യങ്ങൾ ഉപയോഗിച്ച് തെളിയിച്ചു.
തൻ്റെ ജീവിതകാലത്ത്, ശാസ്ത്രത്തിനുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ സേവനത്തിനുള്ള അംഗീകാരമായി അദ്ദേഹത്തിന് നൈറ്റ്ഹുഡ് (ബ്രിട്ടീഷ് അവാർഡ്) വാഗ്ദാനം ചെയ്യപ്പെട്ടു, അത് മതപരമായ കാരണങ്ങളാൽ നിരാകരിച്ചു, സമ്പത്ത് സ്വരൂപിക്കുകയും ലൗകിക സ്ഥാനമാനങ്ങൾ നേടുകയും ചെയ്യുന്നത് ബൈബിളിന് വിരുദ്ധമാണെന്ന് വിശ്വസിക്കുകയും, “ജീവിതാവസാനം വരെ ‘മൈക്കിൾ ഫാരഡെ’ ആയി മാത്രം തുടരുവാൻ ആഗ്രഹിക്കുന്നു” എന്ന് പ്രസ്താവിക്കുകയും ചെയ്തു.
വിശുദ്ധ വേദപുസ്തകം പറയുന്നു അവൻ അൽപബുദ്ധികളെ അഥവാ എളിമയുള്ളവരെ പാലിക്കുന്നു. ഒരിക്കലും ഉന്നത വിദ്യാഭ്യാസം നേടുവാൻ കഴിയാത്ത സാഹചര്യത്തിൽ ജനിച്ചു വളർത്തപ്പെട്ട ഒരു സാധാരണ മനുഷ്യന് തൻ്റെ സൃഷ്ടിയിൽ മറഞ്ഞുകിടക്കുന്ന ശാസ്ത്രസത്യങ്ങളെ തിരിച്ചറിഞ്ഞ് വിവരിക്കുവാനും ലോകം മുഴുവൻ അറിയുന്ന ശാസ്ത്രജ്ഞൻ ആക്കി മാറ്റുവാനും ദൈവത്തിന് കഴിഞ്ഞു. എന്നാൽ അതിലൊന്നും താൻ അഹംങ്കരിച്ചില്ല.
ഫാരഡേയും പരിമിതികളുള്ള വന്നായിരുന്നു. ദൈവവചന ജ്ഞാനം ലോകപ്രകാരമുള്ള അംഗീകാരത്തെ മാറ്റി വയ്ക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ദൈവം അംഗീകരിക്കുന്നവരാണ് പരിപാലിക്കപ്പെടുന്നത് എന്ന യാഥാർത്ഥ്യം അദ്ദേഹം ഒരുപക്ഷേ തിരിച്ചറിഞ്ഞിരിക്കണം.
നമുക്കും ദാവീദിനെ പോലെ അവന്റെ സന്നിധിയിൽ എളിമപ്പെടാം. ദൃശ്യമായ ലോകവും അതിലെ കണ്ടുപിടുത്തങ്ങളും ഈ ലോകത്തിലെ ജ്ഞാനവും ശാശ്വതമല്ല. നമ്മെ പരിപാലിക്കുന്നവന് മാത്രമേ നമ്മുടെ അജ്ഞത മാറ്റി സ്വർഗ്ഗീയ ജ്ഞാനം നൽകുവാൻ കഴിയു. അജ്ഞനെ ജ്ഞാനിയാക്കുന്ന ദൈവത്തിൽ ആശ്രയിക്കാം
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2025. Powered by: Hub7 Technologies