നവീകരണ ചരിത്രത്തിലെ കത്തിയെരിയപ്പെട്ട രക്തസാക്ഷിയുടെ ജ്വലിക്കുന്ന ഓർമ്മ.
മുപ്പത്തി ഒൻപതാം വയസിൽ വിശ്വാസ സത്യങ്ങൾക്കായി അഗ്നിസ്തൂപത്തിൽ കത്തിയെരിഞ്ഞ അനാ ബാപ്റ്റിസ്റ്റ് ലീഡറായിരുന്നു ജോർജ് ബ്ലറോക്ക്. ഓസ്ട്രിയായിലെ ടൈറോളിൽ ഇൻസ് ബ്രൂക്കിൽ 1529 സെപ്റ്റംബർ 6നായിരുന്നു ഈ വിശ്വാസ വീരൻ്റെ രക്തസാക്ഷിത്വം.

കത്തോലിക്കാ സഭയുടെ വചന വിരുദ്ധ നിലപാടുകൾക്കെതിരെ പാറപോലെ ഉറച്ചു നിന്ന ജോർജ് ബ്ലറോക്കിനെ അധികൃതർ ഒരു തൂണിൽ ചേർത്ത് കെട്ടി എണ്ണ ഒഴിച്ച ശേഷം തീ കൊടുക്കുകയായിരുന്നു. ക്രിസ്തുവിനു വേണ്ടി എരിഞ്ഞടങ്ങിയ ബ്ലറോക്കിൻ്റെ ജീവിതകഥയിലേക്ക്:

1492 ലാണ് ജോർജ് ബ്ലറോക്ക് സ്വിറ്റ്സർലണ്ടിൽ ജനിച്ചത്. വൈദിക പഠനശേഷം കത്തോലിക്കാ സഭയിലെ പുരോഹിതനായി. വേദപുസ്തക സത്യങ്ങൾ ഗ്രഹിച്ചതോടെ സഭയുടെ നിലപാടുകൾ തെറ്റാണന്ന് തിരിച്ചറിഞ്ഞു. പൗരോഹിത്യം ഉപേക്ഷിച്ച് സൂറിച്ചിലെത്തിയ ബ്ലറോക്ക് ഇതിനകം ആത്മീയ നവോഥാനത്തിൻ്റെ ശബ്ദമായി മാറിയിരുന്ന സ്വിംഗ്ലിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി.

സൂറിച്ചിൽ സമാന ആശയക്കാരായ ഫെലിക്സ് മാൻസ്, കൊൺറാഡ് ഗബർ എന്നിവരോടുമൊപ്പം പ്രവർത്തനം ആരംഭിച്ചു. ശിശുസ്നാനം, വിഗ്രഹാരാധന, കുർബാന തുടങ്ങിയ വചന വിരുദ്ധ സഭാ നടപടികൾക്കെതിരെ ജനത്തെ ബോധവൽക്കരിച്ചു. തെരുവുകളിൽ ബ്ലറോക്കിൻ്റെ പ്രസംഗങ്ങൾ കേൾക്കാൻ ആളുകൾ തടിച്ചു കൂടി. പലരും തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിൽ നിന്ന് പിൻമാറി. കത്തോലിക്കാ സഭയും അധികാര കേന്ദ്രങ്ങളും അസ്വസ്തരായി.

1525 ജനുവരിയിൽ സിറ്റി കൗൺസിൽ പുതിയൊരു നിയമം പ്രഖ്യാപിച്ചു. മാമോദീസ നൽകിയിട്ടില്ലാത്ത എല്ലാ കുഞ്ഞുങ്ങൾക്കും എട്ടു ദിവസത്തിനകം മാമോദീസ നൽകിയിരിക്കണം. ഇതിനെ തുടർന്ന് ബ്ലറോക്കും സഹപ്രവർത്തകരും ഫെലിക്സ് മാൻസിൻ്റെ വീട്ടിൽ രഹസ്യമായി സമ്മേളിച്ച് ദൈവസന്നിധിയിൽ മുട്ടുമടക്കി ദൈവിക നിയോഗം ലഭിക്കാനായി പ്രാർത്ഥിച്ചു. ആ പ്രാർത്ഥനക്കൊടുവിൽ കൊൺറാഡ് ഗബലിൻ്റെ കൈക്കീഴിൽ ജോർജ് ബ്ലറോക്ക് സ്നാനമേറ്റു. തുടർന്ന് അവിടെ കൂടിയിരുന്നവർ ബ്ലറോക്കിൻ്റെയും ഗബലിൻ്റെയും കൈക്കീഴിൽ സ്നാനമേറ്റു. തുടർന്ന് സൂറിച്ചിലെങ്ങും അവർ സത്യ സുവിശേഷം ധൈര്യത്തോടെ പ്രഘോഷിച്ചു. നിരവധി പേർ സ്റ്റാനപ്പെട്ട് ഇവരുടെ കൂടെ കൂടി.

1527 ജനുവരി5 ന് അധികാരികൾ ഫെലിക്സ് മാൻസനെയും ബ്ലറോക്കിനേയും അറസ്റ്റു ചെയ്തു. ക്രൂരമായ മർദ്ദനങ്ങൾക്കൊടുവിൽ മൻസൻ കൊല്ലപ്പെട്ടു. ബ്ലറോക്കിനെ നാടുകടത്തി.

നാടുകടത്തപ്പെട്ട ബ്ലറോക്ക് ഓസ്ട്രിയായിലെ ടൈറോൾ പ്രവിശ്യയിലെ അഡിജ് വാലിയിൽ ഒരു സഭയുടെ പാസ്റ്ററായി പ്രവർത്തനം ആരംഭിച്ചു. നിരവധി പേർ വിശ്വാസത്തിലേക്ക് നയിക്കപ്പെട്ടു.
കത്തോലിക്ക സഭയും ഭരണകൂടവും വീണ്ടും ബ്ലറോക്കിനെ നോട്ടമിട്ടു. 1529 ഓഗസ്റ്റിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. മത കോടതി വധശിക്ഷ വിധിച്ചു. സെപ്റ്റംബർ 6 ന് ധീരനായ ആ യുവ സുവിശേഷകനെ നിഷ്കരുണം അഗ്നി സ്തൂപമാക്കി ജീവനോടെ ദഹിപ്പിച്ചു.

ഹല്ലേലൂയ്യാ ഓൺലൈനിലും പത്രത്തിലും മാട്രിമോണിയൽ / ക്‌ളാസിഫൈഡ് പരസ്യങ്ങൾ കുറഞ്ഞനിരക്കിൽ
വിളിക്കുക 9349500155

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും