ആശയങ്ങൾക്ക് ചിറകുമുളപ്പിച്ച് ഫ്‌ളെമിന്‍

ബിജി പി ജോൺ

ക്ലാസ് മുറികളിലെ വിരസമായ പാഠഭാഗങ്ങള്‍ക്കപ്പുറത്ത് സൃഷ്ടിപരമായ ചിന്തകളെ പ്രായോഗികമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ഥിക്കും മാതൃക ആവുകയാണ് അടൂര്‍ തുവയൂരില്‍ ഉള്ള സോണി ബിസ്മി ദമ്പതികളുടെ മകന്‍ ഫ്‌ളെമിന്‍ എന്ന 18കാരന്‍. നിരവധി ശാസ്ത്ര കണ്ടുപിടുത്തങ്ങളാണ് ഇതിനോടകം ഈ യുവാവ് സാധ്യമാക്കിയത്.
മലയാള മനോരമയുടെ യുവ മാസ്റ്റര്‍ മൈന്‍ഡ് എന്ന പ്രോജെക്റ്റ് എക്‌സിബിഷനിലൂടെയാണ് ഫ്‌ലെമിന്റെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തമായ ഡ്രോണ്‍ (Quadcopter) ISRO മുന്‍ ചെയര്‍മാന്‍ കെ. ശിവന്‍ ഉള്‍പ്പടെയുള്ള പ്രമുഖരുടെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയത്. ആറാം ക്ലാസ് മുതല്‍ ചിറക് മുളച്ച ആശയങ്ങള്‍ക്ക് പ്രചോദനമായത് വിദ്യാര്‍ത്ഥികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഏ.പി.ജെ അബ്ദുല്‍ കലാം എന്ന മഹാപ്രതിഭയുടെ ചിന്തകളും സതീര്‍ഥ്യരുടെ നിസ്വാര്‍ത്ഥമായ പ്രോത്സാഹനങ്ങളുമായിരുന്നു എന്ന് ഫ്‌ളെമിന്‍ പറയുന്നു.
വെയിറ്റ് ലിഫ്റ്റിംഗ് ഡ്രോണ്‍ എന്ന ആശയം പ്രളയകാലത്ത് ആഹാരവും മരുന്നുകളും കൊണ്ട് പറന്ന് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഉപകരിച്ചു. വന്യജീവികളെ പ്രത്യേക ഫ്രീക്വന്‍സിയിലുള്ള ശബ്ദം പുറപ്പെടുവിച്ചു ദൂരെ ഓടിക്കുന്ന അള്‍ട്രാസോണിക് ആനിമല്‍ റിപ്പല്ലര്‍ എന്ന കണ്ടുപിടിത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വാക്കിടോക്കി സംവിധാനവും സൈറണും ഘടിപ്പിച്ച ഡ്രോണ്‍ ലോക്ഡൗണ്‍ കാലത്ത് കോട്ടയം എസ്.പി. ജയദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് മുന്നില്‍ ഫ്‌ളെമിന്‍ അവതരിപ്പിച്ചു. നിയമലംഘനം നടത്തി പുറത്ത് ഇറങ്ങിയവരെ തിരിച്ചറിയാന്‍ ഈ സംവിധാനം ഉപകരിച്ചു.
ഭൂമികുലുക്കത്തില്‍ റീഡിങ് എടുക്കാന്‍ കഴിയുന്ന സീസ്‌മോഗ്രാഫ്, സ്പര്‍ശനം കൂടാതെ തന്നെ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റയ്‌സര്‍ ഡിസ്‌പെന്‍സര്‍ അങ്ങനെ നീളുകയാണ് ഫ്‌ളെമിന്റെ വിവിധ കണ്ടുപിടുത്തങ്ങള്‍. ഇതിനോടകം ഡ്രോണ്‍ റേസിംഗ് നടത്താനും വിദ്യാര്‍ത്ഥികള്‍ക്കായി കഌസുകള്‍ എടുക്കാനും ഈ മിടുക്കന്‍ വിവിധ കോളേജുകളില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു.
നിരവധി പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിട്ടും നിശ്ചയദാര്‍ഢ്യത്തോടെ വീണ്ടും തന്റെ സ്വപ്‌നങ്ങളിലേക്ക് യാത്ര തുടര്‍ന്ന ഫ്‌ളെമിന്‍ ജില്ലാ ശാസ്ത്രമേളയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മാനത്ത് പറക്കുന്ന പക്ഷികളെ നിരീക്ഷിച്ച് തുടങ്ങിയ ശാസ്ത്രസ്‌നേഹം വര്‍ഷങ്ങളോളം കൈവിടാതെ സൂക്ഷിച്ച് ഇന്ന് തന്റെ പരീക്ഷണശാലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോഴും ഓരോ കണ്ടുപിടുത്തങ്ങളും സമൂഹത്തിന് പ്രയോജനമാകണം എന്ന പ്രാര്‍ഥന മാത്രമേ ഈ വിദ്യാര്‍ത്ഥിക്കുള്ളൂ. ക്രിയാത്മക ചിന്തകള്‍ ഓരോ ക്ലാസ് മുറികളിലും ഉത്ഭവിക്കണം എന്ന തന്റെ ആഗ്രഹം ഈ ലേഖകനോട് പറയുമ്പോള്‍ ഇനിയും വരാനിരിക്കുന്ന കഴിവുറ്റ പ്രതിഭകളെ കണ്ടെത്താന്‍ നമുക്ക് കഴിയാതെ പോകരുത് എന്ന് ആശിച്ചു പോകുന്നു.
തുടര്‍പഠനത്തിനായി ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ആണ് ലക്ഷ്യമിടുന്നത്.
തുവയൂര്‍ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഫ്‌ളെമിന് പൂര്‍ണ്ണ പിന്തുണയുമായി സഹോദരി ഫ്‌ളെവിയയും മാതാപിതാക്കളും ഒപ്പമുണ്ട്.
ഹാലേലൂയ്യാ പത്രം പ്രതിദിന വാർത്തകളും വിശേഷങ്ങളുമായി നിങ്ങളുടെ ഫോണിലേക്ക്. വാർത്തകൾ അപ്പപ്പോൾ അറിയുവാനും മികവുറ്റ ആർട്ടിക്കിളുകൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹാലേലൂയ്യാ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

വയലത്തല എരുത്തിക്കൽ പെണ്ണമ്മ തോമസ് (93)...

ഡാളസ്സ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ
feature-top

പി.സി.എബ്രഹാം ഒക്കലഹോമയിൽ...

ഒക്കലഹോമ: കോട്ടയം പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി.
feature-top

യു.പി.എഫ് – യു.എ.ഇ വിദ്യാർത്ഥി ക്യാമ്പ്...

ഷാർജ : ഗൾഫിലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് യു.പി.എഫ് – യു.എ.ഇയുടെ
feature-top

പ്രതിദിന ധ്യാനം |ദൈവത്തിനുവേണ്ടി നിന്ന...

ദൈവത്തിനുവേണ്ടി നിന്ന ദാനിയേൽ “എന്നാൽ രാജാവിൻ്റെ ഭോജനം കൊണ്ടും അവൻ
feature-top

ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പ് വാർഷിക...

​ ന്യൂയോർക്ക്: ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ (NPF) വാർഷിക കൺവൻഷൻ
feature-top

ദൈവസഭ തൊണ്ണൂറ്റി ആറാമത് ജനറൽ കൺവൻഷൻ ഡിസംബർ 23...

കലയപുരം : ദൈവസഭയുടെ തൊണ്ണൂറ്റി ആറാമത് ജനറൽ കൺവൻഷൻ ഡിസംബർ 23 മുതൽ 27 വരെ
feature-top

യുഎഇ റീജിയൻ പി.വൈ.പി.എ താലന്ത് പരിശോധന ...

ഷാർജ: പിവൈപിഎ യു.എ. ഇ റീജിയൻ താലന്ത് പരിശോധന സെപ്റ്റംബർ 5 ന് ഷാർജ വർഷിപ്പ്
feature-top

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി...

തിരുവല്ല: യുവജനങ്ങളെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായി
feature-top

ക്യാംപുകളിലും വീടുകളിലും നേരിട്ട് സഹായം...

തിരുവല്ല: വെള്ളപ്പൊക്ക കെടുതിയിൽ അപ്പർകുട്ടനാട്ടിലെ വീടുകളിലും