ദൂരക്കാഴ്ച: 9 – തോമസ് മുല്ലയ്ക്കൽ

ത്തോലിക്കാ സഭയിലെ തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അടുത്തകാലത്ത് സഭയിലെ അംഗങ്ങളുടെ ചോർച്ചയെപ്പറ്റി പറഞ്ഞ പ്രസ്താവന വലിയ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. അദ്ദേഹം പതിനെട്ട് വർഷമായി തൃശ്ശൂർ അതിരൂപതയുടെ നേതൃത്വം വഹിക്കുന്നുവെന്നും ഇത്രയും കാലത്തിനിടയിൽ ഏതാണ്ട് 50,000-ൽ അധികം യുവതീയുവാക്കൾ പ്രത്യേകാൽ പെൺകുട്ടികൾ നിരീശ്വര വാദത്തിലേക്ക് ആകൃഷ്ടരായി എന്നും നാസ്തികരുടെ ഇടപെടൽ കാരണം അവർ സഭ വിട്ടുപോയി എന്നുമാണ് ബിഷപ്പ് പ്രസ്താവിച്ചത്. എന്നാൽ നിരീശ്വരവാദികളെ പ്രതിയാക്കിയുള്ള ഇത്തരത്തിലൊരു പ്രസ്താവന അങ്ങേയെറ്റം തെറ്റാണെന്നും മറിച്ച് ഇവർ പോയിരിക്കുന്നത് പെന്തെക്കോസ്ത്-ന്യൂ ജെനെറേഷൻ സഭകളിലേക്കാണെന്ന് പ്രമുഖ മാദ്ധ്യമപ്രവർത്തകൻ മാത്യു ശാമുവേൽ വസ്തുതാപരമായി വിലയിരുത്തുന്നു. നാരദാ ന്യൂസ് എന്ന തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് താൻ വസ്തുതകൾ പങ്കുവയ്ക്കുന്നത്.

മാത്യു സാമുവേൽ മുമ്പ് അംഗമായിരുന്ന പത്തനാപുരത്തെ ഓർത്തഡോക്സ് സഭയെപ്പറ്റി പരാമർശിച്ചുകൊണ്ടാണ് താൻ വാർത്താ വിശകലനം തുടങ്ങുന്നത്: “അവിടുത്തെ ഇടവകയിൽ തൻ്റെ ചെറുപ്പത്തിൽ ഏതാണ്ട് 250 അംഗങ്ങൾ ഉണ്ടായിരുന്നിടത്ത് ഇന്ന് കേവലം നൂറോളം പേരേയുള്ളൂ. അതിൽ പകുതിപ്പേരും വിദേശത്താണ്. എന്നാൽ അതിൻ്റെ അടുത്തുള്ള ഐ പി സി ചർച്ചിൽ അന്ന് അമ്പതോ അറുപതോ അംഗങ്ങൾ ഉണ്ടായിരുന്നിടത്ത് ഇന്നത് നാനൂറിൽ അധികം വിശ്വാസികളായി വർദ്ധിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള ഏ ജി സഭയിലും ഇത് തന്നെ അവസ്ഥ. അപ്പോൾതന്നെ പാരമ്പര്യ പെന്തക്കോസ്ത് സഭയിലേക്കല്ല കൂടുതൽ പേരും പോകുന്നത്; ന്യൂ-ജെൻ സഭകളിലേക്കാണ് അവർ എത്തുന്നത്.”

ഡൽഹിയിലെ രണ്ടു പ്രമുഖ പാരമ്പര്യ ക്രിസ്തീയ സഭകളിൽ 2500-ലധികം പേരുണ്ടായിരുന്നിടത്ത് ഇന്ന് അത് അഞ്ഞൂറോളമായി ചുരുങ്ങി. ഇവർ എവിടെ പോകുന്നു എന്ന് ‘ആൻഡ്രൂസ് പിതാവിന് അറിയാമോ’ എന്നാണ് മാത്യു സാമുവേൽ ചോദിക്കുന്നത്. “കേരളത്തിന് പുറത്ത്, പ്രത്യേകാൽ ബാഗ്ലൂർ, മുംബൈ, ദൽഹി തുടങ്ങിയ സ്ഥലങ്ങളിൽ, പഠിക്കാനെത്തുന്ന കുട്ടികൾ മിക്കവാറും ഒരു വർഷത്തിനകം ഏതെങ്കിലും ന്യൂ ജെൻ – പെന്തെക്കോസ്ത് സഭയിൽ എത്തിപ്പെടും; അവർ പാരമ്പര്യ സഭകളിൽ പോകാൻ താല്പര്യപ്പെടുന്നില്ല. എന്തുകൊണ്ട് അവർ സഭ വിട്ടുപോകുന്നു?”

അതിൻ്റെ ഉത്തരം മാത്യു ശാമുവേൽ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്.

“കോവിഡ് സമയത്ത് ജനക് പുരി സെന്റ് ഗ്രിഗോറിയസ് ചർച്ചിലെ ഒരു പെൺകുട്ടിയുടെ പിതാവ് ഡൽഹി പൊലീസിലെ റിട്ടയേർഡ് സബ് ഇൻസ്പെക്ടറായിരിക്കെ കോവിഡ് വന്ന് മരിച്ചപ്പോൾ തന്നെ അടക്കുവാൻ പള്ളിയിലെ അച്ചനെ ക്ഷണിക്കുന്നു. എന്നാൽ അദ്ദേഹം പറ്റില്ല എന്ന് മറുപടി പറയുന്നു. പെൺകുട്ടി മറ്റൊരു യുവാവിൻ്റെ സഹായത്തോടെ മുനിസിപ്പാലിറ്റിയിൽ പിതാവിനെ അടക്കുവാൻ ശ്മശാനത്തിലെത്തി. വീണ്ടും പെൺകുട്ടി അച്ചനെ പ്രാർത്ഥിക്കുവാൻ വിളിച്ചെങ്കിലും അച്ചൻ ഫോൺ എടുക്കുക പോലും ചെയ്തില്ല. എന്നാൽ തൊട്ടപ്പുറത്ത് ഒരു ശവം അടക്കിയിട്ട് പോകാൻ തുടങ്ങുന്ന ഒരു പാസ്റ്ററെ അവർ കണ്ടു. കൂടെ മൂന്നു പേരും ഉണ്ടായിരുന്നു. പ്രാർത്ഥിക്കാമോ എന്ന് ചോദിക്കുന്നതിനു മുമ്പേ പാസ്റ്റർ വന്നു പ്രാർത്ഥിക്കുക മാത്രമല്ല, അവരെ വീട്ടിൽ കൊണ്ടുചെന്നാക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ആ പെൺകുട്ടി പ്രസ്തുത സഭയിലേക്ക് മാറുകയും ചെയ്തു.”

തെഹൽക്ക വാർത്താ മാസികയുടെ സ്റ്റിങ്-ഓപ്പറേഷനിലൂടെ ഇന്ത്യയിലെ വാർത്താമാദ്ധ്യമ രംഗത്ത് പുതിയ ന്യൂസ് റിപ്പോർട്ടിങ് രീതി തന്നെ കൊണ്ടുവന്ന നാരദാ ന്യൂസ് ചീഫ് എഡിറ്റർ മാത്യു ശാമുവേൽ, ന്യൂജെൻ-പെന്തക്കോസ്ത് വിഭാഗങ്ങളെപ്പറ്റി നന്നായി പഠിച്ചിട്ടുണ്ട് എന്ന് തൻ്റെ തുടർന്നുള്ള പ്രസ്താവനകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അദ്ദേഹം പറയുന്നു: “ഇതാണ് പുതിയ സഭയുടെ രീതി. അവിടെ കെട്ടിടവും അനുബന്ധ ആരാധനാ ക്രമീകരണങ്ങളോ ഒന്നും വേണ്ട. വീടുകളിലോ അപ്പാർട്ട്മെന്റുകളിലോ അവർ ഒരുമിച്ചുകൂടും. പാസ്റ്റർ എന്ന് പറയുന്നയാൾ ജോലിയുള്ളയാളാണ്. അയാൾ മിക്കപ്പോഴും നല്ല വിദ്യാഭാസമുള്ള വ്യക്തിയായിരിക്കും. ഐ ടി പ്രൊഫെഷണൽസ് തുടങ്ങിയവർ. കൂടുതൽ ആളൊന്നും വേണ്ട; പത്തിരുപത് പേര് മതി. പാസ്റ്റർക്ക് ശമ്പളം വേണ്ട എന്ന് മാത്രമല്ല, അവരുടെ ഒരു കൂട്ടായ്മയാണ് അവരുടെ ശക്തി. പ്രാർത്ഥനയും പാട്ടും പ്രസംഗവുമൊക്കെ അവിടെ നടക്കുന്നുണ്ട്. എല്ലാവരുടെയും കാര്യത്തിൽ ഓരോരുത്തർക്കും വലിയ കരുതലാണ്. പള്ളിയിൽ പോയാൽ ആര് നോക്കാനാണ്? കൂടാതെ ബൈബിൾ വായിക്കാൻ കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയുമൊന്നും പഠിപ്പിക്കുന്നില്ല; അവരുടെ ആരാധാനാക്രമങ്ങളും ചൊല്ലുകളുമാണ് അവിടെയുള്ളത്. ബൈബിൾ വായിച്ചുകഴിഞ്ഞാൽ വിശ്വാസികൾ പാരമ്പര്യ സഭയിൽ നിൽക്കില്ല. അതാണ് യാഥാർഥ്യം.”

കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ എങ്ങനെ പെന്തെക്കോസ്ത് സഭകൾക്ക് ഗുണമാകുന്നു എന്നും അദ്ദേഹം പറയുന്നു. പോട്ടയിലും മറ്റും പോയി ദൈവ വചനം കേട്ട ഒട്ടുമിക്ക വിശ്വാസികളും പെന്തെക്കോസ്തിലേക്ക് ഒഴുകിയെത്തുന്നത് എങ്ങനെയെന്നും താൻ വിശദീകരിക്കുന്നുണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ പെന്തെക്കോസ്തിലേക്കുള്ള റിക്രൂട്ട് സെന്ററുകളാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ തൻ്റെ കുടുംബാംഗങ്ങളിൽ തന്നെ 60 ശതമാനം പേരും ന്യൂ ജെൻ- പെന്തെക്കോസ്തൽ വിഭാഗങ്ങളിലേക്ക് മാറിയെന്നും പരമ്പരാഗത സഭകളിലെ പുരോഹിതന്മാർ സഭാംഗങ്ങളുടെ ചോർച്ചയിൽ ഉൽക്കണ്ഠാകുലരാണെന്നും മാത്യു ശാമുവേൽ പറയുന്നുണ്ട്.

ഇത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം അവസ്ഥയല്ല; യുക്രെയിനിലും ന്യൂ ജെൻ- പെന്തെക്കോസ്തൽ സഭകളുടെ വർദ്ധന വ്യാപകമായിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും മറ്റു പൊതു സ്ഥലങ്ങളിലുമൊക്കെ ഇവർ നിന്ന് കൂട്ടത്തോടെ പ്രാർത്ഥിക്കുന്ന ദൃശ്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചൈനയിൽ ഏതാണ്ട് 65 ലക്ഷം ന്യൂ ജെൻ- പെന്തെക്കോസ്തൽ പശ്ചാത്തലമുള്ള ഭവന സഭകളുണ്ട്. ബുദ്ധമത രാജ്യമായിരുന്ന തെക്കൻ കൊറിയ ഇന്ന് പെന്തെക്കോസ്ത് ഭൂരിപക്ഷമുള്ള രാജ്യമാണ്.അവിടുത്തെ പ്രസിഡന്റിൻ്റെ ഭാര്യ ഒരു ചർച്ചിലെ ക്വയറിലെ അംഗമാണ്. ബ്രസീലിലും പെന്തെക്കോസ്തർ ഭൂരിപക്ഷമായിക്കഴിഞ്ഞു.

വളരെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്യു ശാമുവേൽ തൻ്റെ സഹപ്രവർത്തകനായ രാജൻ ജോസഫ് എന്ന മാദ്ധ്യമ പ്രവർത്തകനുമായി നടത്തുന്ന വാർത്താവിശകലനം പാരമ്പര്യ സഭകൾക്ക് ഒരു സ്വയം വിചിന്തനത്തിനും പെന്തെക്കൊസ്ത് സഭകൾക്ക് ഒരു ആവേശവുമാകുമെന്നതിന് സംശയമില്ല. ഇന്ത്യൻ വാർത്താ മാസികയായ തെഹൽകയുടെ മുൻ മാനേജിംഗ് എഡിറ്ററാണ് മാത്യു സാമുവൽ. മാസികയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്ദേഹം അവിടെ ഒരു പ്രത്യേക ലേഖകനെന്ന നിലയിൽ തെഹൽകയുടെ ഏറ്റവും വലിയ അഴിമതി അന്വേഷണമായ ഓപ്പറേഷൻ വെസ്റ്റ് എൻഡിന് പ്രേരണ നൽകി. ഈ സ്റ്റിംഗ് ഓപ്പറേഷൻ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഡിഎ) നാല് മുതിർന്ന മന്ത്രിമാരുടെ രാജിയിലേക്ക് നയിക്കുകയും 2001-ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ഗവൺമെന്റിനെ ഏതാണ്ട് താഴെയിറക്കുകയും ചെയ്തു. കേസിൽ കുടുങ്ങിയ ഉന്നത രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പിന്നീട് കോടതി ശിക്ഷിച്ചു. ഇന്ത്യ ടുഡേ എന്ന പ്രസിദ്ധീകരണത്തിനും ന്യൂസ് എക്‌സ്, ലൈവ് ഇന്ത്യ, ഇന്ത്യ ടിവി എന്നീ ടെലിവിഷൻ ചാനലുകൾക്കും വേണ്ടി ഡൽഹിയിൽ പ്രവർത്തിച്ചിട്ടുണ്ട്. നാരദ ന്യൂസ് എന്ന സ്വന്തം വാർത്താ സംരംഭം തുടങ്ങുന്നതിനായി 2016 ഫെബ്രുവരിയിൽ അദ്ദേഹം തെഹൽകയിൽ നിന്ന് രാജിവച്ചു.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക

 +91 9349500155 /62829 36289


2427/ May 21 / 1 തൃശൂർ ജില്ലയിൽ ഹൈന്ദവ വിഭാഗത്തിൽ നിന്നും വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ ഏക മകൾ, 30, 5’2 ഫെയർ, വെളുത്ത നിറം. M.com, സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്നു. ആദ്യവിവാഹം ചില മാസങ്ങൾക്കകം പി രിയേണ്ടി വന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
9446157144
9895381442

2426/ May 21 / 3 എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, 5’7,  +2 & Computer Diploma, ലിമിറ്റഡ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരും സുവിശേഷ പ്രവർത്തനങ്ങളിൽ തൽപ്പരയുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 9488109543, 7034428449

2425/ May 18 / 1 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 48, 160 cm, BH M,  നേരത്തെ വിദേശത്തായിരുന്നു – ഇപ്പോൾ നാട്ടിൽ സ്വന്തം ബിസിനസ് ചെയ്ത് മാതാപിതാക്കളോടൊപ്പം എറണാകുളം പട്ടണത്തിൽ പാർക്കുന്നു. വിവാഹമോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

PH: 94478 18105, 9746100448

2424/ May 14 / 1 Parents inviting proposal for a Pentacostal boy raised in NCR Delhi.He is from a middle class family 27(1995)Completed MBA from IP university Delhi and working with an MNC as Senior Analyst. Seeking alliance from God fearing, spiritual and professionaly qualified girls. Preference for those who are brought up outside Kerala.
Mob and Whatsap: 09354930357


2423/ May 9 /3 യു.കെ.യിൽ നിന്ന് ഡിസമ്പർ മാസത്തോടെ അവധിക്ക് നാട്ടിൽ എത്തുന്ന സിറിയൻ ക്രിസ്ത്യൻ  പെന്തെക്കോസ്തു യുവതി 28, 168 cm, വെളുത്തനിറം, ബി.എസ്. സി. നേഴ്‌സ്, ഇടത്തരം കുടുംബം, അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന.
PH & whatsaap 9744550742,


2422/May 7 /3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി, 26,147 cm, Mcom, CMA, അനുയോജ്യരായ തതുല്യ യോഗ്യതയും ജോലിയും ഉള്ള ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph: 9495673669

2421/May 6 /3 ഈഴവ വിഭാഗത്തിൽ നിന്നും ഏകയായി പെന്തെക്കോസ്ത് വിശ്വാസത്തിലേക്കു വന്ന യുവതി 46, 5’3 ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെടുന്നതിനു മുൻപ് നടത്തിയ ആദ്യ വിവാഹം ചില മാസങ്ങൾക്കുശേഷം ഒഴിയേണ്ടിവന്നു. അനുയോജ്യമായ വിവാഹാലോചന ക്ഷണിക്കുന്നു.
PH: 9846492154


2420/May 5 /3 Syrian christian pentecostal parents seeks proposal for their daughter (Sep. 1997/149 cm), BA Tripple main, Double MA, PhD (Pursuing), seeking suitable alliance from born again, baptized, spirit filled and professsionally qualified boys.

Phone 7025057073, 7559077008

2418/May 3 /3 PENTECOSTAL AFFLUENT NRI FAMILY, DOING BUSINESS IN QATAR & INDIA, FROM CENTRAL TRAVANCORE PRAYERFULLY SEEKS ALLIANCE FOR THEIR SON, 29/1993, 180/78, MBIS FROM MONASH UNIVERSITY, MELBOURNE, CURRENTLY WORKING IN AUSTRALIA, SEEKING PROPOSALS FROM GOD-FEARING GIRLS BELOW 27 YEARS, PREFER GIRLS WHO ARE PROFESSIONALLY QUALIFIED WITH MASTERS WORKING AS ACCOUNTING PROFESSIONALS, MEDICAL DOCTORS, BUSINESS/DATA ANALYSTS ETC, PREFERABLY RAISED AND SETTLED ABROAD OR OUT OF KERALA . INTERESTED PARTIES MAY SEND THEIR DAUGHTER’S BIODATA WITH CLEAR PHOTOGRAPHS TO ISACSAJ65@GMAIL.COM OR WHATSAPP AT +919847304727/ +97455516919


2416/Apr-29/3സിറിയൻ ക്രിസ്ത്യൻ പെ ന്തെക്കോസ്ത് യുവതി 28, 150 cm, M.Com, working MNC Hyderabad, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും നല്ല കുടുംബ പശ്ചാത്തലവുമുള്ള ഇന്ത്യയിലോ വിദേശ ജോലിയുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. PH: 9447895561


2415/Apr-27/ 3/ A pencostal family looking for a groom for their daughter who has completed BE and works in IT. She is 30 years old, Divorced. Looking for a groom from Tamilnadu or Kerala settled in Bangalore. Contact No -9845539609


2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

IPC Hebron Houston Educational...

IPC Hebron Houston Educational Scholarship  Scholarship for IAS/IFS/IPS/LLB/LLM Students Applications are invited for scholarship from students preparing for IAS/IFS/IPS 2024-2025 and those who
feature-top

സുവിശേഷ മഹായോഗവും സംഗീത...

അങ്കമാലി ആഴകം ഇമ്മാനുവേൽ മിഷൻ ടീമിൻറെ നേതൃത്വത്തിൽ ഫെബ്രുവരി 20 മുതൽ 23 വരെ
feature-top

ഐപിസി ചിറയിൻകീഴ് സെൻ്ററിന് പുതിയ...

തിരുവനന്തപുരം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ...

ദൈവത്തിന്റെ കൂട്ടുവേലക്കാർ   “പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു
feature-top

ദേശീയ റോബോട്ടിക്ക് മത്സരത്തിൽ റോണി സാമുവേൽ...

ബറോഡ: ഗുജറാത്ത് ഗവണ്മെന്റ് കൗൺസിൽ ഓൺ സയൻസ് ആൻഡ് ടെക്നോളജി (GUJCOST)
feature-top

ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്നു...

ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത് ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന്
feature-top

Manager post ലേക്ക് staff നെ...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ജേക്കബ് ജോണിന് ബെസ്റ്റ്...

പുനലൂർ : അസെംബ്ലീസ്‌ ഓഫ് ഗോഡ് ദൂതൻ മാസികയുടെ 2024 വർഷത്തെ ബെസ്റ്റ്
feature-top

ഏബ്രഹാം തോമസ് (60)...

ഇരവിപേരൂർ: ഐപിസി എബനേസർ സഭാംഗം പ്ലാക്കീഴ് പുരയ്ക്കൽ വടക്കേതിൽ ഏബ്രഹാം