ടൈറ്റസ് ജോൺസൺ-

നിരുത്സാഹപ്പെടുത്തുന്ന യേശു

അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട് നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്ന് പറഞ്ഞു.

ലൂക്കോസ് 9:57

ള്ളിലിരുപ്പ് വിലയിരുത്തി, അത് നേരല്ലെങ്കിൽ,നിരുത്സാഹപ്പെടുത്തുന്ന സ്വഭാവമാണ് യേശുവിനുള്ളത്. വാക്കുകൾ പരമാർത്ഥമായ മനോഗതിയിലൂടെ ഓടിവരുന്നതല്ലെങ്കിൽ, ‘ഉൾപ്പൂവുകളെ ആരായുന്ന ദൈവം’ (വെളിപ്പാട് 2:23) ആ വ്യക്തിയെ ഗണിക്കുന്നില്ല. അതായത്, ഗീർവാണം അടിക്കുന്നവരെ യേശു ‘മൈന്റ്’ ചെയ്യില്ല. ഈ വേദഭാഗത്ത് ഒരു മനുഷ്യൻ വന്ന് യേശുവിനോട്: “നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കാം” എന്നാണ് പറഞ്ഞത്. എന്നാൽ യേശുവിന്റെ പ്രതികരണം വ്യത്യസ്‌തമായിരുന്നു. മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ല എന്ന തന്റെ പരിമിതി വെളിപ്പെടുത്തി യേശു അവനെ നിരുത്സാഹപ്പെടുത്തി. നമ്മുടെ വാക്കുകളിൽ, ‘യേശു ഒരു ഗോൾഡൻ ചാൻസ് കളഞ്ഞുകുളിച്ചു!’

വേറൊരുവാൻ യേശുവിന്റെ അടുക്കൽ ഓടിവന്ന് മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം” (മർക്കോസ് 10:17) എന്ന് ചോദിച്ചു. യേശു അവനെയല്ല; അവനിലേക്ക് നോക്കി. അവന്റെ കുറവ് കണ്ടു: “നിത്യജീവൻ വയ്ക്കുവാൻ അവനിൽ ഇടമില്ല!” സമ്പത്ത് ഉണ്ടെന്നുള്ളതല്ല, അതിലുള്ള അവന്റെ ആശ്രയം!! നിത്യജീവൻ ആഗ്രഹിക്കുന്നെങ്കിലും, അതിലേക്ക് ആശ്രയം മാറ്റുവാൻ കഴിയാതുള്ള പണത്തോടുള്ള പറ്റുമാനം. യേശു ചെറിയ ഒരു പരീക്ഷണത്തിലൂടെ അതു പരിശോധിച്ചു. പാവം, ദുഃഖിതനായി പൊയ്ക്കളഞ്ഞു.

നാല്‌ സുവിശേഷകരും എഴുതിയിരിക്കുന്ന ഏക സംഭവം – യേശു അഞ്ചപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പുരുഷന്മാരും ബാക്കി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയ സമൂഹത്തെ പോഷിപ്പിച്ചു. എല്ലാവർക്കും തൃപ്തിയായി. ഭക്ഷണം ബാക്കി വന്നു. എന്നാൽ അടുത്ത ദിവസം നേരം പുലർന്നപ്പോൾ അവരിലെ തൃപ്തി പോയി. വീണ്ടും അവർ ആയാസപൂർവ്വം യേശുവിനെ അന്വേഷിച്ച് കണ്ടുപിടിച്ചു. അവരുടെ ഇടപെടൽ കണ്ടാൽ, അവർക്ക് യേശുവിനോട് അത്ര വലിയ സ്നേഹമാണെന്ന് തോന്നും. പക്ഷെ യേശു അവരുടെ മനസ്സറിഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തുന്നു. നിങ്ങളുടെ ലക്ഷ്യം കേവലം ശാരീരികമായത് മാത്രം! “നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയുമിരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല” (യോഹന്നാൻ 6:53). അവരിൽ ഭൂരിഭാഗംപേരും വിട്ടുപോയി.

എന്തെങ്കിലുമൊക്കെ രീതികളിൽ, ഏതെങ്കിലുമൊക്കെ ലക്ഷ്യങ്ങളിൽ, എപ്പോഴെങ്കിലുമൊക്കെ സൗകര്യപൂർവ്വം പിന്തുടരുവാൻ ശ്രമിക്കുന്നവരെ ഇന്നും യേശു നിരുത്സാഹപ്പെടുത്തുന്നു. എങ്ങനെയെങ്കിലും പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കി സപ്പോർട്ടർക്ക് അയയ്ക്കുവാൻ ആളുകളുടെ തലയെണ്ണം മാത്രം മാനദണ്ഡമാക്കുന്ന ‘മിഷനറി വീരന്മാർ’ എന്റെ അറിവിലുണ്ട്. അവർ പറയുന്നത് മറ്റൊരു യേശുവിനെയാണ് എന്നതിൽ തർക്കമില്ല. ഓസ്വാൾഡ് ചെമ്പേഴ്‌സ് പറയുന്നു: “സാഹസികമായ സ്വയത്യാഗത്തിന്റെ ആത്മാവ്” (the heroic spirit of self-sacrifice) ആകണം ആരാധനയുടെ, അനുധാവനത്തിന്റെ പ്രഥമപടി. അങ്ങനെയുള്ളവരുടെ ഉള്ളിലാണ് യേശു നിത്യജീവൻ സജീവമാക്കുന്നത്. അവരാണ്, “അവർ മാത്രമാണ്” തന്നെ അനുഗമിക്കേണ്ടവർ!!!

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

വീട്ടു ജോലിക്ക് സ്ത്രീയെ...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81) ഡാളസിൽ...

ഡാളസ് : വെട്ടിയാർ ഇടപ്പോൺ പാലോലിൽ ഗീവറുഗീസ് അലക്സാണ്ടർ (81) ഡാളസിൽ
feature-top

ഹ്യൂസ്റ്റൺ എച്ച്.പി.എഫ്. വാർഷിക കൺവെൻഷൻ...

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ
feature-top

മുണ്ട്ഗോഡ് പാറേൽ ലില്ലിക്കുട്ടി ഫിലിപ്പ് (73)...

മുണ്ട്ഗോഡ് ( ഉത്തരകന്നട ): അസംബ്ലീസ് ഓഫ് ഗോഡ് അരിസൻഗിരി സഭാംഗം പാറേൽ
feature-top

ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20...

ഒറ്റപ്പാലം: 27-ാമത് ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20 മുതൽ 22 വരെ ഒറ്റപ്പാലം
feature-top

പാസ്റ്റർ ജോൺ ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ജോൺ...

നീമച്ച് (മധ്യപ്രദേശ്) : പത്തനംതിട്ട കുടശ്ശനാട് പീടികയിൽ പരേതനായ മത്തായി
feature-top

തലപ്പാടി ഐപിസി ബൈബിൾ...

തലപ്പാടി: ഐപിസി തലപ്പാടി ശാലേം സഭയുടെ ആഭിമുഖ്യത്തിൽ ഐപിസി ശാലേം ഹാളിൽ
feature-top

ഡൽഹിയിൽ ഐക്യ ക്രൈസ്തവ സമ്മേളനം...

ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ -അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈ സേഷൻ (ഫിയാക്കൊണ)
feature-top

പ്രതിദിന ധ്യാനം |സത്യത്തിൻ്റെ ഉയിർപ്പ്...

സത്യത്തിൻ്റെ ഉയിർപ്പ് “അവൻ അവരോട്: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട