1933 ഓഗസ്റ്റ് 25 : ഐ.പി.സി യും സിലോൺ പെന്തെക്കോസ്ത് സഭയും വഴി പിരിയുന്നു.

ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ തിരുവിതാംകൂറിൽ ചെറിയ നിലയിൽ ആരംഭിച്ച് പതിയെ വളർന്നു തുടങ്ങിയ പെന്തെക്കോസ്ത് സഭാ പ്രവർത്തനങ്ങളുടെ പിൽക്കാല ചരിത്രത്തെ ബാധിച്ച നിരവധി സംഭവങ്ങൾ ആക്കാലത്തു തന്നെ ഉണ്ടായി. സ്വതന്ത്ര മിഷനറിയായി ഇന്ത്യയിലും കേരളത്തിലുമെത്തിയ റവ. ആർ. എഫ് കുക്ക്, എ.ജിയുടെ പ്രഥമ ഔദ്യോഗിക മിഷനറിയായി ഇന്ത്യയിലെത്തിയ മിസസ് മേരീ ചാപ്മാൻ , കേരളത്തിലെ പ്രമുഖ ക്രൈസ്തവ സമൂഹമായ സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് പെന്തെക്കോസ്തിലേക്ക് വന്ന പാസ്റ്റർ കെ.ഇ. ഏബ്രഹാം എന്ന പ്രാദേശീക നേതാവ് ഈ മൂന്ന് പേരും ആദ്യഘട്ടത്തിൽ ഒരുമിച്ച് പ്രവർത്തിച്ചു.

1929-ൽ കെ.ഇ.ഏബ്രഹാമും കുക്ക് സായിപ്പും അവരെ അനുകൂലിക്കുന്ന പ്രമുഖ നേതാക്കളുമെല്ലാം എ.ജി.യുമായുള്ള ബന്ധം ഔദ്യോഗികമായി ഉപേക്ഷിച്ചു. അന്നു വരെ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം വേണ്ടന്നു വച്ച് ഇവർ തെന്നിന്ത്യാ പൂർണ സുവിശേഷ ദൈവസഭ എന്ന പ്രസ്ഥാനമായി തുടരാൻ തീരുമാനിച്ചു.
1930-ൽ ഈ വിഭാഗം വീണ്ടും രണ്ടായി. കെ.ഇ. ഏബ്രഹാമും കെ സി. ചെറിയാനുമടങ്ങുന്ന സുറിയാനി നേതാക്കൾ കുക്ക് സായിപ്പുമായുള്ള ബന്ധം ഉപേക്ഷിച്ച് തെന്നിന്ത്യാ പെന്തെക്കോസ്ത് ദൈവസഭ എന്ന സ്വതന്ത്ര പ്രസ്ഥാനം പുനർജീവിപ്പിച്ചു.

ഈ കാലത്ത് ഭൗതീക കെട്ടുപാടുകളില്ലാത്ത വിശ്വാസ ജീവിതം എന്ന ആശയവുമായി ശ്രീലങ്കയിൽ നിന്ന് (അന്നത്തെ സിലോൺ ) പാസ്റ്റർ പോൾ, ആൽവിൻ എന്നീ നേതാക്കൾ കേരളത്തിലെത്തി. കുക്ക് സായിപ്പുമായി ബന്ധം വിട്ടു നിന്നിരുന്ന തെന്നിന്ത്യാ പെന്തെക്കോസ്ത് നേതാക്കൾക്ക് ഇവരുടെ ആശയങ്ങൾ തങ്ങളുടെ തിന്തുല്യമാണന്ന് തോന്നി. അങ്ങനെ പിന്നീടുള്ള രണ്ടു വർഷങ്ങൾ സിലോണിൽ നിന്നെത്തിയ നേതാക്കളും തെന്നിന്ത്യാ സഭയും ഒറ്റ സഭ യായി പ്രവർത്തിച്ചു.  കെ.ഇ. ഏബ്രഹാമിന് ഓർഡിനേഷൻ നൽകുന്നതു പോലും സിലോൺ പെന്തെക്കോസ്ത് മിഷൻ്റെ ചീഫ് പാസ്റ്ററായ  പാസ്റ്റർ പോൾ ആണ്.

എന്നാൽ പിൽക്കാലത്ത് സിലോൺ സഭയിൽ പാസ്റ്റർ ആൽവിൻ നടപ്പാക്കിയ ചില ഉപദേശ നടപടികൾ അംഗീകരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് സാധിക്കില്ലായിരുന്നു. അതിൽ ഏറ്റവും പ്രധാനം ആത്മാഭിഷേകം ഇല്ലാത്തവരുടെ കൈക്കീഴിൽ സ്നാനപ്പെട്ടവർ വീണ്ടും സ്നാനപ്പെടണമെന്ന ഉപദേശമായിരുന്നു. വിയോജിത സഭയിൽ കെ.വി.സൈമൺ സാറിൻ്റെ കൈക്കീഴിൽ സ്നാനപ്പെട്ട കെ.ഇ.ഏബ്രഹാമും ബ്രദറൺ സഭയിൽ സ്നാനപ്പെട്ട ടി.ജി. ഉമ്മനുമൊക്കെ വീണ്ടും സ്റ്റാനപ്പെടുക എന്നത് ചിന്തിക്കാൻ പോലും സാധ്യമായിരുന്നില്ല

ആൽവിനുമായി പല കത്തിടപാടുകൾ നടത്തിയെങ്കിലും ആൽവിൻ തൻ്റെ അഭിപ്രായങ്ങളിൽ ഉറച്ചു നിന്നതോടെ മൂന്നു വർഷം നീണ്ടു നിന്ന ബന്ധം 1933 ആഗ.25 ന് അവസാനിപ്പിച്ച് തെന്നിന്ത്യാ പെന്തെക്കോസ്ത് സഭ വീണ്ടും സ്വതന്ത്രമായി. പിൽക്കാലത്ത് സിലോൺ പെന്തെക്കോസ്ത് സഭ ദുരുപദേശ സഭയാണന്ന് ഐ.പി.സി. നേതാക്കൾ ശക്തമായി പഠിപ്പിക്കുകയും. പാസ്റ്റർ. ടി.ജി. ഉമ്മൻ അവർക്കെതിരെ പുസ്തകം പ്രസിദ്ധീകരിക്കയും ചെയ്തു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും