ജോൺ ബനിയൻ്റെ അവസാന സുവിശേഷ പ്രഭാഷണം നടന്ന ദിവസം

ഇംഗ്ലണ്ടിലെ ബെഡ്ഫോർഡിൽ 1628 നവംബർ 28 നായിരുന്നു ജോൺ ബനിയൻ്റെ ജനനം. പിതാവ് തോമസ് ബനിയൻ അമ്മ എലിസബത്ത്. അടിസ്ഥാന വിദ്യാഭ്യാസമേ ജോണിന് ലഭിച്ചുള്ളു. പതിനാറാമത്തെ വയസ്സിൽ, അമ്മ മരിച്ചു. അമ്മയുടെ മരണവും രണ്ടുമാസത്തിനു ശേഷം നടന്ന പിതാവിന്റെ പുനർ‌വിവാഹവും ബനിയനെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചു. എൻ്റെ
ഇരുപതാം വയസിൽ പിതാവ് ചെയ്തു കൊണ്ടിരുന്ന ലോഹപാത്ര നിർമ്മാണത്തൊഴിൽ തെരഞ്ഞെടുത്തു. ഇടയ്ക്കു കുറച്ചുകാലം സൈനിക സേവനവും നടത്തി. താമസിയാതെ വിവാഹിതനാവുകയും ചെയ്തു. ദൈവഭയമുള്ള ആ പെൺകുട്ടി സ്ത്രീധനമായി ആകെ കൊണ്ടുവന്നത് രണ്ടു പുസ്തകങ്ങളായിരുന്നു. ആർതർ ഡെന്റിൻ്റെ പരാമർത്ഥിയുടെ സ്വർഗ്ഗത്തിലേക്കുള്ള വഴിയും, ലൂയീസ് ബെയ്‌ലിയുടെ ഭക്തിസാധനയും. ഭാര്യയുടെ സമ്പാദ്യമായിരുന്ന പുസ്തകങ്ങൾ വായിച്ചത് ബനിയൻ്റെ ജീവിതത്തിൽ വലിയ പരിവർത്തനത്തിനു കാരണമായി. താൻ ഇതുവരെ നയിച്ച ജിവിതം ശരിയായ പാതയിലല്ലന്നും ക്രിസ്തു സഹിതമായ ജീവിതം നയിക്കണമെന്നുമുള്ള തീരുമാനത്തിലേക്ക് അതവനെ നയിച്ചു. അവിടം മുതൽ ജോൺ ബനിയൻ്റെ ജീവിതം പടിപടിയായ മാറ്റങ്ങൾക്ക് വിധേയമായി.
എന്നാൽ ഈ മാറ്റം നൽകിയ സംതൃപ്തി അധികം കാലം നീണ്ടു നിന്നില്ല. കേവലം ഉപരിതലസ്പർശിയായ ആത്മീയത വെറും പരീശന്മാരുടേതാണന്ന് ആ സത്യാന്വേഷി തിരിച്ചറിഞ്ഞു. നാലു വർഷം നീണ്ട കടുത്ത ആത്മീയസംഘർഷത്തിനൊടുവിൽ അദ്ദേഹം തീവ്ര ആത്മിയാനഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന കാൽ‌വിനിസ്റ്റ് വിഭാഗത്തിലേക്കു പരിവർത്തിതനായി. ഈ പരിവർത്തനത്തിന്റെ കഥ പറയുന്ന പാപികളിൽ പ്രധാനിക്ക് അളവില്ലാത്ത കൃപ (Grace Abounding to the Chief of Sinners) എന്ന ബനിയൻ്റെ പുസ്തകം ഏറെ പ്രസിദ്ധമാണ്.
ബനിയൻ്റെ തുടർന്നുള്ള ജീവിതം, തനിക്കു ലഭിച്ച കൃപയിലേക്ക് മറ്റുള്ളവരെക്കൂടെ നയിക്കാനാണ് നീക്കിവച്ചത്. അദ്ദേഹം സുവിശേഷപ്രസംഗങ്ങൾക്കായി നിരന്തരമായ യാത്രകളിൽ മുഴുകി. ബനിയൻ്റെ പ്രസംഗങ്ങൾക്ക് ധാരാളം ശ്രോതാക്കളെ ലഭിച്ചു.
എന്നാൽ 1659-ൽ ചാൾസ് രണ്ടാമൻ രാജാവായതോടെ വ്യവസ്ഥാപിത സഭയും ഭരണകൂടവും ബനിയൻ്റെ പ്രസംഗത്തെ എതിർത്തു – അനുമത ഇല്ലാതെ പ്രസംഗിച്ചതിനു അദ്ദേഹത്തെ ഒന്നിലേറെ തവണ അറസ്റ്റു ചെയ്ത് തടവിലാക്കി. ഇനി ക്രിസ്തുവിനെ പ്രസംഗിക്കില്ലന്ന് എഴുതി കൊടുത്ത് ക്ഷമ പറയണം ജയിൽ മോചിതനാക്കുവാൻ രാജാവ് വച്ച വ്യവസ്ഥ ഇതായിരുന്നു. ജോൺ പക്ഷെ തൻ്റെ ബോധ്യങ്ങളിൽ ഉറച്ചു നിന്നു. 12 ദീർഘ വർഷങ്ങളിലെ ജയിൽവാസമായിരുന്നു ഫലം.
ജയിലറക്കകത്ത് ബനിയൻ തൂലിക കയ്യിലെടുത്തു. അതി മനോഹരമായ കൃതികൾ – പരദേശി മോക്ഷയാത്രയും തിരുപ്പോരാട്ടവും കാരാഗ്രഹവാസ കാലത്ത് എഴുതപ്പെട്ടു’ ബൈബിൾ കഴിഞ്ഞാൽ ഇന്നും ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ഗ്രന്ഥമാണ് പരദേശി മോക്ഷ യാത്ര. ആയിരങ്ങളെ മോക്ഷ വഴിയിലേക്ക് നയിച്ച എഴുത്തു കളാണ് ജോൺ ബനിയൻ്റെ എല്ലാ കൃതികളും
1672-ൽ ജയിൽ മോചിതനായി. ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് ജോൺ ബനിയൻ എന്ന ഗ്രന്ഥകാരൻ ഇംഗ്ലണ്ടിലെങ്ങും പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഓടിനടന്ന് പ്രസംഗമാരംഭിച്ചു.
ഒടുവിൽ 1688 ആഗസ്റ്റ് 19 ന് അ

ദ്ദേഹം ഒരു പൊതു മീറ്റിങ്ങിൽ ‘അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.'( യോഹന്നാൻ 1 : 13) എന്ന ‘വാക്യമെടുത്ത് പ്രസംഗിച്ചു. അത് അദ്ദേഹത്തിൻ്റെ അവസാന പ്രസംഗമായിരുന്നു. യാത്രക്കിടയിൽ രോഗബാധിതനായ ആ മഹാനായ ക്രിസ്തു ഭക്തൻ 12 ദിവസത്തിനു ശേഷം തൻ്റെ മോക്ഷ യാത്ര പൂർത്തിയാക്കി. അക്കര നാട്ടിലേക്ക് പ്രവേശിച്ചു.

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ