Advertise here

കണ്ണൂരിലെ അറബി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആരംഭത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച
കുന്നേല്‍ ഏലിയാമ്മ എന്ന
കുഞ്ഞമ്മച്ചിയുടെ കഥ.
മലബാറിലെ കുടിയേറ്റ മേഖലകളിലൊന്നില്‍ സുവിശേഷത്തിന്റെ വിത്തെറിഞ്ഞ്
നൂറുമേനി കൊയ്‌തെടുത്ത
അപൂര്‍വ്വ സ്ത്രീരത്‌നം.
തികഞ്ഞ സംതൃപ്തിയോടെയും
നിരന്തര പ്രാര്‍ത്ഥനയോടെയും ജീവിതകാലം മുഴുവന്‍ ക്രിസ്തുവിന്റെ സാക്ഷിയായി ജീവിച്ച് ഭക്തിയോടെ കര്‍ത്താവിനായി കാത്തിരുന്ന കുഞ്ഞമ്മച്ചി 97-ാമത്തെ വയസില്‍ 2023 മെയ് 15ന് താന്‍ പ്രിയം വച്ച
കര്‍തൃസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു.

അറുന്നൂറോളം വീടുകളുള്ള ഒരു മലയോര കര്‍ഷക ഗ്രാമം. കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് കൃത്യം 46 കിമീ ദൂരത്തുള്ള ‘അറബി’. മധ്യതിരുവിതാംകൂറില്‍ നിന്ന് കുടിയേറ്റ കര്‍ഷകര്‍ ഫലഭൂയിഷ്ഠ ഭൂമികള്‍ തേടി മലബാറിലെങ്ങും കുടിയേറിയ അന്‍പതുകളുടെ അവസാനത്തിലാണ് കുന്നേല്‍ വര്‍ക്കിച്ചനും കുടുംബവും കോട്ടയം ജില്ലയിലെ കാനം എന്ന സ്ഥലത്തു നിന്ന് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്.

അറബിയുടെ കുടിയേറ്റ ചരിത്രവും ആത്മീയ ചരിത്രവും ആരംഭിക്കുന്നത് കുന്നേല്‍ വര്‍ക്കിച്ചന്‍ എന്ന കുടിയേറ്റ കര്‍ഷകന്റെ ജീവിതത്തോടൊപ്പമാണ്. ഇന്ന് ഇരിട്ടി പട്ടണത്തില്‍ നിന്ന് ഉളിക്കല്‍ വഴി അറബിയിലേക്ക് മനോഹരമായൊരു റോഡുണ്ട്. എന്നാല്‍ ആറര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചെറിയ കാട്ടുവഴികളിലൂടെ ആളൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന നമ്പീശന്‍ പുല്ല് വകഞ്ഞു മാറ്റി വര്‍ക്കിച്ചനും മക്കളും അറബിയിലെത്തിയപ്പോള്‍ കൈമുതലായി ഉണ്ടായിരുന്നത് കഠിനാധ്വാനം ചെയ്യാനുള്ള മനക്കരുത്തും തികഞ്ഞ ദൈവാശ്രയവും മാത്രമായിരുന്നു.

ഇന്ന് അറബി എന്ന കുടിയേറ്റ ഗ്രാമത്തിന്റെ കഥയെഴുതുമ്പോള്‍ കുന്നേല്‍ കുടുംബത്തിന് നിര്‍ണ്ണായക ഇടമുണ്ട്. ഒപ്പം അറബിയുടെ ആത്മീയ ചരിത്രത്തില്‍ പ്രഭാത നക്ഷത്രം പോലെ തിളങ്ങി നില്‍ക്കുന്ന ഒരു പെന്തെക്കോസ്ത് സഭയുണ്ട്. അറബി അസംബ്ലിസ് ഓഫ് ഗോഡ് സഭ. ഇന്നും അറബി ഗ്രാമത്തിലെ ഏകപെന്തെക്കോസ്ത് ആരാധനാലയം.
കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രശസ്തമായ പെന്തെക്കോസ്തു സഭ. നാല്‍പ്പതോളം സുവിശേഷകര്‍ക്ക് ജന്മം നല്‍കിയ ലോക്കല്‍ സഭ. ലോകമെങ്ങും കര്‍തൃശുശ്രൂഷയില്‍ തിളങ്ങി നില്‍ക്കുന്ന നിരവധി ദൈവദാസന്മാരുടെ ഈറ്റില്ലം. അറബി എ.ജി.ചര്‍ച്ച്. ഈ സഭയുടെ ആരംഭത്തിന് ദൈവം ഉപയോഗിച്ചത് ഒരു സഹോദരിയെയാണ്. ഏലിയാമ്മ വര്‍ക്കി എന്ന കുഞ്ഞമ്മച്ചി. മലബാറിലെ പെന്തെക്കോസ്ത് സഭാചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ് കുഞ്ഞമ്മച്ചിയുടെ ജീവിതം. ആ കഥയിലേക്ക്:

കാനത്തു നിന്ന് കഥ തുടങ്ങാം
കോട്ടയം ജില്ലയിലെ സിറിയന്‍ ക്രിസ്ത്യന്‍ കേന്ദ്രങ്ങളിലൊന്നാണ് കാനം. പ്രസിദ്ധമായ ഇല്ലിക്കല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ പ്രമുഖ കുടുംബങ്ങളാണ് കുന്നേല്‍ കുടുംബം. കുന്നേല്‍ വര്‍ക്കിച്ചന് രണ്ടു സഹോദരന്മാര്‍. നാട്ടിലെ കര്‍ഷക പ്രമാണിമാരും സാമാന്യം നല്ല മദ്യപാനികളും, മാടമ്പിത്തരത്തിന്റെ ആള്‍രൂപങ്ങളുമായി മൂന്നു സഹോദരന്മാര്‍. യൗവ്വനത്തിന്റെ ചോരത്തിളപ്പും മദ്യത്തിന്റെ ലഹരിയുമായി നാടുവിറപ്പിക്കുന്ന കുന്നേല്‍ സഹോദരന്മാരും സംഘവും ഒരിക്കല്‍ മദ്യപിച്ച് മടങ്ങി വരുമ്പോള്‍ കാനം കാപ്പിപ്പറമ്പ് കവലയില്‍ പെന്തെക്കോസ്തിലെ രണ്ട് ഉപദേശിമാര്‍ യോഗം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. പാസ്റ്റര്‍ കെ.ഇ.ഏബ്രഹാമിന്റെ സന്തത സഹചാരിയായിരുന്ന പാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ് എന്ന പൊടിക്കുഞ്ഞും കണ്ണാടി അവറാച്ചന്‍ എന്ന ദൈവദാസനുമായിരുന്നു ആ രണ്ട് ഉപദേശിമാര്‍.

കാനം ദേശത്ത് കൊട്ടുംപാട്ടുമായി പെന്തെക്കോസ്തുകാര്‍ കയറുന്നത് ഭംഗിയല്ലെന്ന് കുന്നേല്‍ വര്‍ക്കിച്ചനും സംഘത്തിനും തോന്നി. ഇവരെ ഇന്നു കൊണ്ട് കാനത്തു നിന്ന് അടിച്ചോടിക്കണമെന്ന് അവര്‍ പ്ലാനിട്ടു. കുറുവടികളുമായി യോഗം തീരാന്‍ കാത്തു നിന്നു. തെങ്ങില്‍ ചാരിയുള്ള ആ കാത്തു നില്‍പ്പിനിടയില്‍ പൊടിക്കുഞ്ഞിന്റെ സരസമായ പ്രസംഗം കുന്നേല്‍ വര്‍ക്കിയുടെ സിരകളില്‍ മദ്യത്തിന്റെ ലഹരിയെ അതിലംഘിക്കുന്ന ചില അലകള്‍ സൃഷ്ടിച്ചു.
പ്രസംഗം കഴിഞ്ഞപ്പോള്‍ കുറുവടി കളഞ്ഞേച്ച് കുന്നേല്‍ വര്‍ക്കി നേരെ മുമ്പോട്ടു നടന്നു. വര്‍ക്കിയുടെ സ്വഭാവമറിയുന്ന കാഴ്ചക്കാര്‍ ഇപ്പോള്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷയോടെ കാത്തു നിന്നു. നേരെ പ്രസംഗകന്റെ മുന്നിലെത്തിയ വര്‍ക്കി പൊടിക്കുഞ്ഞിന് ഷേക്ക് ഹാന്‍ഡ് നല്‍കി. അല്‍പ്പനേരം കൈപിടിച്ചു കുലുക്കി. ആ പിടുത്തം വിട്ടതോടെ കുന്നേല്‍ വര്‍ക്കിക്ക് കൈ അനക്കാന്‍ വയ്യാതായി. മരവിച്ചു പോയ വലങ്കൈയ്യുമായി വര്‍ക്കി മൂന്നു ദിവസം വീട്ടിലിരുന്നു, 1951-ലായിരുന്നു ഇത്.

നിമിത്തമായി രോഗസൗഖ്യം
നാട്ടിലെങ്ങും തുള്ളല്‍പ്പനി പടര്‍ന്നുപിടിച്ചു. ആളുകള്‍ പനിച്ചു മരിക്കുന്നു. കുന്നേല്‍ വര്‍ക്കിച്ചന്റെ മൂത്ത മകള്‍ ഏലിയാമ്മയും മൂന്നാമന്‍ തോമ്മാച്ചനും സന്നിപാതജ്വരം ബാധിച്ച് മരണാസന്നരായി.
അന്നു വരെ കാനത്ത് പെന്തെക്കോസ്ത് വിശ്വാസികളാരും ഇല്ല. പതിന്നാലാം മൈലിലെ പെന്തെക്കോസ്ത് സഭയുടെ ഉപദേശി പാസ്റ്റര്‍ കെ.ജെ. ഏബ്രഹാം എന്ന കണ്ണാടി അവറാച്ചനാണ് ഈ പ്രദേശങ്ങളിലെ വീടുതോറും കയറിയിറങ്ങി സുവിശേഷം പറയുകയും പ്രാര്‍ത്ഥിക്കുകയുമൊക്കെ ചെയ്യുന്നത്. കുന്നേല്‍ വീട്ടിലെ രണ്ടു കുഞ്ഞുങ്ങള്‍ തുള്ളല്‍പ്പനി ബാധിച്ച് മരണാസന്നരാണന്നറിഞ്ഞ കണ്ണാടി അവറാച്ചന്‍ ധൈര്യപൂര്‍വ്വം ആ വീട്ടിലേക്ക് കയറിച്ചെന്നു. ആ കുഞ്ഞുങ്ങളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞതോടെ അത്ഭുതകരമായ രോഗസൗഖ്യം ഉണ്ടായി. പനിച്ച് തുള്ളിക്കിടന്നിരുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ എഴുന്നേറ്റിരുന്ന് കഞ്ഞി കുടിച്ചു.

ആ രോഗസൗഖ്യമാണ് കുന്നേല്‍ വര്‍ക്കിയേയും കുടുംബത്തേയും പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് നയിച്ചത്. രോഗസൗഖ്യം ലഭിച്ചതിന്റെ പിറ്റേ ഞായറാഴ്ച അവര്‍ കുടുംബമായി പതിന്നാലാം മൈലിലെ ഐ.പി.സി.സഭയിലേക്ക് ആരാധനക്ക് പോയി. ആ ആരാധനാലയത്തിലെ ദൈവവചന ശുശ്രൂഷ വര്‍ക്കിച്ചനെ മാനസാന്തരത്തിലേക്ക് നയിച്ചു.

നാട്ടുകാരുടെയും കുടുംബക്കാരുടെയും എതിര്‍പ്പുകളെ അതിജീവിച്ച് കുന്നേല്‍ വര്‍ക്കിയും ഭാര്യയും മൂന്നു മക്കളും തങ്ങളുടെ പുരയിടത്തിനു സമീപത്തുകൂടെ ഒഴുകുന്ന കൈത്തോട്ടില്‍ ചിറകെട്ടി വെള്ളം തടഞ്ഞുനിര്‍ത്തി, അവിടെ പരസ്യമായി സ്‌നാനമേറ്റു. മൂത്തമകളായ ഏലിയാമ്മക്ക് അന്ന് 25 വയസ് പ്രായം.
ദൈവ വേലക്കായി സമര്‍പ്പിത ജീവിതം
കുന്നേല്‍ വര്‍ക്കിച്ചന്റെ മൂത്ത മകള്‍ ഏലിയാമ്മക്ക് തീരെ ചെറുപ്പം മുതല്‍ത്തന്നെ ദൈവവേല ചെയ്യണമെന്ന ആഗ്രഹവും സമര്‍പ്പണവുമുണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ എല്ലാ ആത്മീയ ശുശ്രൂഷയിലും അതീവ താത്പര്യത്തോടെ പങ്കെടുക്കുകയും, തന്റെ ജീവിതം പൂര്‍ണ്ണമായും ദൈവത്തിനും സഭക്കുമായി സമര്‍പ്പിക്കുവാനും ഏലിയാമ്മ തീരുമാനമെടുത്തു. സാധാരണ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ വിവാഹവും കുടുംബ ജീവിതവുമൊക്കെ സ്വപ്നം കാണുന്ന കാലത്ത് ഏലിയാമ്മ പ്രാര്‍ത്ഥനയിലും, വേദപുസ്തക വായനയിലും സമയം ചിലവഴിച്ചു. അതീവ സുന്ദരിയായിരുന്ന ഈ യുവതിക്ക് വിവാഹാലോചനയുമായി നിരവധി പേര്‍ കുന്നേല്‍ കുടുംബത്തില്‍ കയറിയിറങ്ങി. എന്നാല്‍ വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ ഏലിയാമ്മ ഉറച്ചു നിന്നു.

25-ാം വയസ്സില്‍ അന്നുവരെ താന്‍ വിശ്വസിച്ച സഭയുടെ പ്രമാണങ്ങള്‍ തെറ്റാണെന്ന് തിരിച്ചറിയുകയും വേദപുസ്തകത്തിന്റെ തനിമയുള്ള പ്രമാണങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്തതോടെ തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതികള്‍ ഏലിയാമ്മ തിരിച്ചറിയുകയായിരുന്നു.

സ്‌നാനപ്പെട്ട കുന്നേല്‍ കുടുംബത്തോട് സഭക്കാരും നാട്ടുകാരും എതിര്‍പ്പുകള്‍ തുടരുന്നതിനിടയിലാണ് ഏലിയാമ്മയെ വിഷപ്പാമ്പ് കടിക്കുന്നത്. ഒരു സന്ധ്യാ സമയത്ത് പാമ്പു കടിയേറ്റ ഏലിയാമ്മയെ നേരെ വിഷവൈദ്യന്റെ അടുത്തെത്തിച്ചു. വൈദ്യന്‍ മുറിപ്പാടില്‍ നിന്ന് പാമ്പിന്റെ രണ്ടു പല്ലുകള്‍ പുറത്തെടുത്തു. പക്ഷേ ചികിത്സകളൊന്നും ഫലം കാണുന്നില്ല. പാരമ്പര്യ വിശ്വാസം ഉപേക്ഷിച്ച് പോയതിലുള്ള ദൈവശിക്ഷയാണ് പാമ്പുകടിക്ക് കാരണമെന്ന് സഭക്കാരും നാട്ടുകാരും അടക്കം പറഞ്ഞു. ഏതു നിമിഷവും മരണം സംഭവിക്കാവുന്ന സാഹചര്യം.

ഈ വാര്‍ത്ത അറിഞ്ഞ് പതിന്നാലാം മൈലില്‍ നിന്ന് കണ്ണാടി അവറാച്ചന്‍ പാസ്റ്റര്‍ ഓടിയെത്തി. അദ്ദേഹം ഏലിയാമ്മയുടെ മേല്‍ കരം വച്ച് പരിശുദ്ധാത്മാവില്‍ നിറഞ്ഞ് പ്രാര്‍ത്ഥിച്ചു. എല്ലാവരും നോക്കി നില്‍ക്കെ അതുവരെ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഏലിയാമ്മ കണ്ണു തുറന്നു. ഈ അത്ഭുത വിടുതല്‍ നാട്ടുകാര്‍ക്കിടയില്‍ പെന്തെക്കോസ്തിനെക്കുറിച്ച് ഭീതിയും ആദരവും നിറച്ചു. കാനത്തെ ഐ.പി.സി. സഭയുടെ ആരംഭത്തിന് മുഖാന്തിരമായത് ഈ വിടുതല്‍ കൂടിയാണ്.

സുവിശേഷവേലയുമായി കൊട്ടാരക്കരയില്‍
പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്നതോടെ ഏലിയാമ്മയുടെ സമര്‍പ്പണവും സുവിശേഷീകരണ താത്പര്യവും പലമടങ്ങ് വര്‍ദ്ധിച്ചു. വിവാഹത്തെക്കുറിച്ച് ദൈവദാസന്മാരില്‍ പലരും നിര്‍ബ്ബന്ധിച്ചെങ്കിലും തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുവാനാണ് അവര്‍ തയ്യാറായത്. അതോടെ പാസ്റ്റര്‍ കെ.ഇ. ഏബ്രഹാം ഉള്‍പ്പെടെയുള്ള ദൈവദാസന്മാര്‍ ഏലിയാമ്മയുടെ തീരുമാനത്തെ അംഗീകരിക്കുകയും സുവിശേഷ വേലയില്‍ വ്യാപൃതയാകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഐ.പി.സിയുടെ സേവികാ സംഘം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന ആ കാലഘട്ടത്തില്‍ കൊട്ടാരക്കരയില്‍ പെണ്ണമ്മ എന്ന സഹോദരിയോടു കൂടി രണ്ടുവര്‍ഷം താമസിച്ച് ആ പ്രദേശങ്ങളിലെ വീടുകള്‍ തോറും കയറിയിറങ്ങി സുവിശേഷം അറിയിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. കൊട്ടാരക്കര ഭാഗത്ത് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സഹോദരിമാരുടെ ഈ പ്രവര്‍ത്തനത്തിലൂടെ നിരവധി കുടുംബങ്ങള്‍ സഭയിലേക്ക് വരുവാനിടയായി.

മലബാറിലേക്ക്
പെന്തെക്കോസ്ത് വിശ്വാസം സ്വീകരിക്കുകയും കാനം ദേശത്തെ സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി സജീവമായി സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരിക്കും കാലത്താണ് കുന്നേല്‍ വര്‍ക്കി മലബാറിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതം ശക്തി പ്രാപിച്ച് വരുന്ന കാലഘട്ടമാണ്. കേരളത്തില്‍ വിമോചനസമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. മധ്യതിരുവിതാംകൂറിലെ കാര്‍ഷിക കുടുംബങ്ങളുടെ ഭാവി ഇരുളടഞ്ഞ കാലം. കമ്മ്യൂണിസത്തിന്റെ മുന്നേറ്റം കേരളത്തെ ഏത് ദിശയിലേക്ക് നയിക്കുമെന്ന ആശങ്ക എല്ലാവരിലും എന്ന പോലെ വര്‍ക്കിയേയും ഇരുത്തി ചിന്തിപ്പിച്ചു. കോട്ടയം, മല്ലപ്പള്ളി ഭാഗങ്ങളില്‍ നിന്നൊക്കെ ധാരാളം കുടുംബങ്ങള്‍ പുതുമണ്ണ് തേടി മലബാറിലേക്കും കിഴക്കന്‍ മലകളിലേക്കും കുടിയേറിത്തുടങ്ങിയിരുന്നു. അങ്ങനെ കുന്നേല്‍ വര്‍ക്കി മക്കളുമായി ആലോചിച്ച് വടക്കന്‍ മലബാറിലേക്ക് പോകുവാന്‍ തീരുമാനിച്ചു.

വര്‍ക്കിച്ചന്റെ പെങ്ങളുടെ മക്കള്‍ ഇതിനകം ഇരിട്ടി ഭാഗത്തേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു. അവരില്‍ നിന്ന് ലഭ്യമായ വിവരമനുസരിച്ച് മലബാറില്‍ ധാരാളം സ്ഥലം നിസ്സാര വിലക്ക് ലഭിക്കും. വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കി മാറ്റണം. കഠിനാധ്വാനം ചെയ്താല്‍ പൊന്ന് വിളയുന്ന മണ്ണാണ്.
അങ്ങനെ 1958-ല്‍ ഇ,എം.എസ്. മന്ത്രിസഭ നിലംപതിക്കുന്നതിന് മുമ്പേ വര്‍ക്കിച്ചനും കുടുംബവും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് സമീപമുള്ള അറബിയിലേക്ക് കുടിയേറി.

അറബിയില്‍ 12 ഏക്കര്‍ ഭൂമി വാങ്ങി വര്‍ക്കിയും കുടുംബവും കൃഷി തുടങ്ങി. കപ്പയും, നെല്ലും, വാഴയും, കവുങ്ങും, തെങ്ങും, കുരുമുളകുമെല്ലാം കൃഷി ചെയ്തു. പകര്‍ച്ച വ്യാധിയോടും കാട്ടു മൃഗങ്ങളോടും പൊരുതി കൃഷി സംരക്ഷിച്ച് അവര്‍ അറബി എന്ന മലയോര ഗ്രാമത്തെ മാറ്റിയെടുത്തു. സുദീര്‍ഘമായ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകളേറെ ഓരോ കുടിയേറ്റക്കാരനും പറയാനുണ്ട്. വര്‍ക്കിയുടെ കഥയും അവയില്‍ ഒന്നു മാത്രമാണ്. വര്‍ക്കിച്ചനോടൊപ്പം മലബാറിലെത്തുമ്പോള്‍ മകള്‍ ഏലിയാമ്മക്ക് 33 വയസ്. സുവിശേഷവേലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴാണ് പിതാവ് മലബാറിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. ആദ്യം ആ തീരുമാനത്തോട് ഏലിയാമ്മക്ക് പൊരുത്തപ്പെടാന്‍ സാധിച്ചില്ല. എന്നാല്‍ താനേറെ സ്‌നേഹിക്കുന്ന പ്രിയ പിതാവ് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഏലിയാമ്മയും വര്‍ക്കിച്ചന്റെ തീരുമാനത്തെ അംഗീകരിച്ചു. എവിടെയാണെങ്കിലും ദൈവത്തിനായി ഉഴിഞ്ഞു വയ്ക്കപ്പെട്ട തന്റെ ജീവിതത്തെക്കുറിച്ച് ഏലിയാമ്മക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

അറബിയിലെ മലഞ്ചെരിവുകളില്‍ കൃഷി അത്ര ഈസിയായ ജോലിയായിരുന്നില്ല. വര്‍ക്കിയും ഏഴു മക്കളും എല്ലു മുറിയെ പണിയെടുത്തു. ഏലിയാമ്മയും തന്നാലാവുംവിധം പാടത്തും പറമ്പിലും കൃഷി കാര്യങ്ങളില്‍ സഹോദരങ്ങളോടും പിതാവിനോടുമൊപ്പം അധ്വാനിച്ചു. ഒപ്പം തന്റെ പ്രഥമ പരിഗണന സുവിശേഷ വേലയായിരുന്നു. വീട്ടിലും പറമ്പിലും ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ ആരെങ്കിലുമൊരു സഹോദരിയെക്കൂടെ കൂട്ടി വീടുകള്‍ തേടി നടക്കും. അറബിയില്‍ കുഞ്ഞമ്മച്ചി കാലുകുത്തി പ്രാര്‍ത്ഥിക്കാത്ത ഒരു വീടുപോലുമില്ലന്നതാണ് വാസ്തവം. അടുത്തടുത്തൊന്നും വീടുകളില്ലാത്ത കാലം. നല്ല റോഡുകളോ മറ്റ് യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത ആ കാലത്ത് മലയായ മലയെല്ലാം കയറിയിറങ്ങി. കുടിയേറ്റ കര്‍ഷകരുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് നിരന്തര രോഗങ്ങള്‍ ആയിരുന്നു. ഓരോ വീട്ടിലും ചെന്ന് രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. ഭര്‍ത്താക്കന്മാരുടെ മദ്യപാനത്താലും മറ്റും വിഷമത്തിലായ സഹോദരിമാരെ ആശ്വസിപ്പിക്കുക, അവര്‍ക്കായി പ്രാര്‍ത്ഥിക്കുക തുടങ്ങിയവയായിരുന്നു ഏലിയാമ്മയുടെ പ്രവര്‍ത്തനരീതി.

പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്റെ കത്ത്
കുന്നേല്‍ വര്‍ക്കിയും കുടുംബവും അറബിയിലെത്തുമ്പോള്‍ ഒരു ക്രിസ്തീയ ആരാധനയും അറബി പ്രദേശത്തില്ലായിരുന്നു. പീന്നീട് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ചേര്‍ന്ന് ഒരു ചാപ്പല്‍ നിര്‍മ്മിച്ചു. അവരില്‍ മിക്ക പേരും കുന്നേല്‍ കുടുംബക്കാരായിരുന്നു. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെ പെന്തെക്കോസ്തില്‍ പോയ വര്‍ക്കിച്ചനും മക്കളും തിരികെ യാക്കോബായിലേക്ക് മടങ്ങുമെന്നാണ് അവരെല്ലാം പ്രതീക്ഷിച്ചത്.
മാസങ്ങളോളം വര്‍ക്കിച്ചനും മക്കളും ഞായറാഴ്ചകളില്‍ വീട്ടില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ആത്മീയ കൂട്ടായ്മ അനിവാര്യമാകയാല്‍ അടുത്തെവിടെയെങ്കിലും പെന്തെക്കോസ്ത് കൂട്ടായ്മ ഉണ്ടോ എന്നന്വേഷിച്ചു കൊണ്ടിരുന്നു. ഒടുവിലറിഞ്ഞു 9 കിലോമീറ്റര്‍ മാറി പെരിങ്കിരി എന്ന സ്ഥലത്ത് കയ്യടിയും പാട്ടുമൊക്കെ നടത്തുന്ന ഒരു ഗ്രൂപ്പുണ്ട്. വര്‍ക്കിച്ചനും കുടുംബവും ഒരു ഞായറാഴ്ച മലയിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന നമ്പീശന്‍ പുല്ല് വകഞ്ഞു മാറ്റി പെരിങ്കിരിക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ ഒരു ചെറിയ സഭ കണ്ടെത്തി. അവിടെ ആരാധിച്ചു.

ആദ്യമായാണ് അസംബ്ലീസ് ഓഫ് ഗോഡ് എന്ന് വര്‍ക്കിച്ചന്‍ കേള്‍ക്കുന്നത്. അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയിട്ട് പാസ്റ്റര്‍ കെ.ഇ.ഏബ്രഹാമിനൊരു കത്തെഴുതി. ”ഞങ്ങള്‍ക്കിവിടെ ആരാധന ഇല്ലാത്തതിനാല്‍ അസംബ്ലീസ് ഓഫ് ഗോഡ് എന്ന ഗ്രൂപ്പിന്റെ ആരാധനയില്‍ പങ്കെടുത്തു. ഇവരുടെ വിശ്വാസം നമ്മുടേതുമായി വ്യത്യാസമുണ്ടോ? ഇവരുമായി നമുക്ക് യോജിച്ചു പോകുവാന്‍ പറ്റുമോ?” ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
കുമ്പനാട്ട് കത്ത് കിട്ടിയ ഉടനേ പാസ്റ്റര്‍ കെ.ഇ.ഏബ്രഹാം മറുപടി അയച്ചു:

”വര്‍ക്കിച്ചാ അവര്‍ നമ്മുടെ സഹോദരന്മാരാണ്. വിശ്വാസ സംബന്ധമായി വ്യത്യാസമില്ല. യാതൊരു മടിയും വിചാരിക്കാതെ അവിടെ ആരാധനക്ക് പോകുക.” അങ്ങനെ കുന്നേല്‍ വര്‍ക്കിയും കുടുംബവും പെരിങ്കിരി എ.ജി.സഭയുടെ ഭാഗമായി. അന്ന് പാസ്റ്റര്‍ കെ.എം. ജോസഫ് ആയിരുന്നു ആ സഭയുടെ ശുശ്രൂഷകന്‍. (റവ. ഡോ. കെ.ജെ. മാത്യുവിന്റെ പിതാവ്). ഈ സഭയില്‍ നിന്നുള്ള അനുഗ്രഹീത ദൈവദാസനാണ് ഇന്നത്തെ അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് ഇന്ത്യാ സൂപ്രണ്ടായിരിക്കുന്ന റവ.ഡോ. വി. ടി. ഏബ്രഹാം.

അറബി എ.ജി. സഭയ്ക്ക്
മുഖാന്തരമായ സണ്ടേസ്‌കൂൾ
ചില വര്‍ഷങ്ങള്‍ കുന്നേല്‍ കുടുംബം പെരിങ്കിരി സഭയില്‍ ആരാധനക്കായി പോയ്‌ക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഏലിയാമ്മയുടെ സുവിശേഷ പ്രവര്‍ത്തനങ്ങളിലൂടെ തത്പരരായി മുന്നോട്ടു വന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തനം അറബിയില്‍ ആരംഭിച്ചു. ഏലിയാമ്മ തന്നെയാണ് ഈ സണ്‍ഡേസ്‌കൂളിന് തുടക്കം കുറിച്ചത്. 1963-ല്‍ ഒരു ‘യാഹ’ യിലാണ് (നെല്ല് മെതിക്കുന്ന ഷെഡ്) സണ്ടേസ്‌കൂള്‍ ആരംഭിച്ചത്. സമുദായ സഭകള്‍ക്കൊന്നും ഈ മേഖലയില്‍ സണ്‍ഡേസ്‌കൂള്‍ ഇല്ലാതിരുന്നതിനാല്‍ ഏലിയാമ്മയുടെ സണ്‍ഡേസ്‌കൂളിലേക്ക് ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ., മാര്‍ത്തോമ്മ കുടുംബങ്ങളില്‍ നിന്ന് കുട്ടികളെത്തി. 15 കുട്ടികളുമായി ആരംഭിച്ച സണ്‍ഡേസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പെരിംകിരിയിലെ സഭയില്‍ നിന്ന് ഇടയിലേമുറി കുട്ടിയച്ചന്‍, വിത്തുപുര കുഞ്ഞൂഞ്ഞ്, ടെയ്‌ലര്‍ ചാക്കോച്ചന്‍ എന്നിവര്‍ സണ്‍ഡേസ്‌കൂള്‍ പഠിപ്പിക്കാനായി ഞായറാഴ്ച വൈകുന്നേരങ്ങളില്‍ അറബിയിലെത്തി.
ഇതിനിടെ നിരണത്തു നിന്ന് അറബിയിലേക്ക് കുടിയേറിയ കോടാലിപ്പറമ്പില്‍ കുടുംബത്തിലെ മറിയാമ്മയെന്ന സഹോദരിയെ ഏലിയാമ്മക്ക് കൂട്ടായി ലഭിച്ചു. നാട്ടില്‍ വച്ചു തന്നെ വിശ്വാസത്തിലേക്ക് വന്നിരുന്ന ഈ സഹോദരി ഏലിയാമ്മയുടെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സന്തത സഹചാരിയും സഹപ്രവര്‍ത്തകയുമായി മാറി. അധികം വൈകാതെ കുറ്റ്യാടിയില്‍ നിന്ന് അറബിയിലേക്ക് താമസം മാറ്റിയ തിരുവനന്തപുരം സ്വദേശി മത്തായി സഹോദരനും ഇടയിലേമുറി കുടുംബത്തില്‍ നിന്ന് വിശ്വാസത്തിലേക്ക് വന്ന ബേബിച്ചനും അറബിയിലെ ആദ്യ വിശ്വാസ കൂട്ടായ്മക്ക് ശക്തി പകര്‍ന്നു. കുന്നേല്‍ ഏലിയാമ്മയുടെ അക്ഷീണ പരിശ്രമങ്ങളിലൂടെ വളര്‍ച്ച പ്രാപിച്ച സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ സ്വാധീനം തിരിച്ചറിഞ്ഞതോടെ അറബിയില്‍ ഒരു സഭാ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എ.ജിയുടെ നേതൃത്വം മുമ്പോട്ട് വന്നു.
ഏലിയാമ്മയുടെ ഇളയ സഹോദരന്‍ പാസ്റ്റര്‍ കെ.വി.വര്‍ഗീസിന്റെ ഭാര്യ ലീലാമ്മയുടെ അമ്മാച്ചന്‍ പാസ്റ്റര്‍ ടി.എം.ജോര്‍ജുകുട്ടി ഈ പ്രവര്‍ത്തനത്തെ ആദ്യഘട്ടത്തില്‍ സഹായിച്ചു., പിന്നീട് സഭാ ശുശ്രൂഷകനായി ആദ്യം അറബിയിലെത്തുന്നത് പാസ്റ്റര്‍ വി.എ.വര്‍ഗീസാണ്. (പ്രശസ്ത പ്രസംഗകനായിരുന്ന പാസ്റ്റര്‍ വി.എ.തോമസിന്റെ സഹോദരന്‍). പിന്നീട് ഏലിയാമ്മയുടെ സഹോദരി സൂസമ്മയുടെ ഭര്‍ത്താവ് പാസ്റ്റര്‍ പി.ടി.ചാക്കോയും സഭയില്‍ ശുശ്രൂഷകനായി എത്തി.
അറബി എ.ജി.ചര്‍ച്ച് അതിവേഗം വളര്‍ച്ച പ്രാപിച്ചു. ജനങ്ങളും കുടുംബാംഗങ്ങളും കുഞ്ഞമ്മച്ചി എന്ന് വിളിക്കുന്ന ഏലിയാമ്മ വീടുകള്‍ തോറും കയറിയിറങ്ങി സുവിശേഷം പറഞ്ഞു. ഓരോ വീടിനായും നിരന്തരം പ്രാപിച്ചു. ശക്തമായ ഉണര്‍വ്വ് അറബി മലയോരത്ത് ആഞ്ഞടിച്ചു. സ്വന്തമായി ചാരായം വാറ്റിയുണ്ടാക്കി കുടിച്ചിരുന്നവരാണ് ഈ ദേശത്തെ കര്‍ഷകര്‍. അവരില്‍ നിരവധി മദ്യപാനികള്‍ മദ്യപാനം ഉപേക്ഷിച്ച് യേശുവില്‍ രക്ഷിതാവിനെ കണ്ടെത്തുവാന്‍ കുഞ്ഞമ്മച്ചിയുടെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും കാരണമായി. ഇന്ന് കത്തോലിക്ക സഭ കഴിഞ്ഞാല്‍ ഈ ദേശത്ത് ഏറ്റവുമധികം അംഗങ്ങളുള്ള ക്രിസ്തീയ സഭയാണ് അറബി എ.ജി.ചര്‍ച്ച്.

എല്ലാ ദിവസവും
നാലുമണി പ്രാര്‍ത്ഥന
കുഞ്ഞമ്മച്ചിയുടെ കൂടെ സഹപ്രവര്‍ത്തകരായി സഹോദരന്മാരുടെ ഭാര്യമാരായ മേരി ഐപ്പും, മറിയാമ്മ തോമസും ഉണ്ടായിരുന്നു. കോടാലിപ്പറമ്പില്‍ മറിയാമ്മയായിരുന്നു കുഞ്ഞമ്മച്ചിയുടെ സന്തത സഹചാരി. ഈ സഹോദരിമാര്‍ എല്ലാ ദിവസവും രാവിലെ വീട്ടിലെ ജോലികള്‍ തീര്‍ത്ത ശേഷം കാല്‍നടയായി വീടുകള്‍ തോറും കയറിയിറങ്ങി പ്രാര്‍ത്ഥിക്കും. അറബിയിലെ എല്ലാ വീടുകളുടെയും വാതിലുകള്‍ ഈ സഹോദരീ സംഘത്തിനായി തുറക്കപ്പെട്ടിരുന്നു. സുവിശേഷ പ്രവര്‍ത്തനം കഴിഞ്ഞ് നാലു മണിയോടെ തിരികെയെത്തും. പിന്നെ കയറിയ വീടുകളെയെല്ലാം ഓര്‍ത്ത് പ്രാര്‍ത്ഥനയാണ്. വര്‍ഷങ്ങളോളം ദിനംപ്രതിയുള്ള നാലുമണി പ്രാര്‍ത്ഥന കുഞ്ഞമ്മച്ചിയുടെ നേതൃത്വത്തില്‍ നടന്നു.
പിന്നീട് ഈ പ്രാര്‍ത്ഥന സഭ ഏറ്റെടുത്തു. ഇപ്പോള്‍ എല്ലാ ദിവസവും വൈകിട്ട് ഏഴു മുതല്‍ എട്ടു വരെ സഭാ ഹാളില്‍ ഈ പ്രാര്‍ത്ഥന നടന്നു വരുന്നു.
പ്രാര്‍ത്ഥനയായിരുന്നു കുഞ്ഞമ്മച്ചിയുടെ ജീവവായു. തന്റെ മകളുടെ പ്രാര്‍ത്ഥനാജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന കുന്നേല്‍ വര്‍ക്കിച്ചന്‍ തന്റെ മരണത്തിനുമുന്‍പ് മകളോടു പറഞ്ഞു: നീ സഭക്കുവേണ്ടി 40 ദിവസം ഉപവാസത്തോടെ പ്രാര്‍ത്ഥിക്കണം. തന്റെ പ്രിയ ഇച്ചാച്ചന്റെ വാക്കുകള്‍ ഏറ്റെടുത്ത ഏലിയാമ്മ 40 ദിവസം ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയോടെ അറബിയില്‍ വലിയ ഉണര്‍വ്വുണ്ടായി. നിരവധി പുതിയ കുടുംബങ്ങള്‍ സഭയിലേക്ക് വന്നു. സ്‌ട്രോക്ക് വന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടക്കയിലായിരുന്ന അവസാനവര്‍ഷങ്ങളിലും തന്നെ സംരക്ഷിക്കുന്ന സഹോദരന്‍ പാസ്റ്റര്‍ കെ.വി.വര്‍ഗീസിന്റെ ഭാര്യ ലീലാമ്മയോടൊപ്പം ദിവസം നാലു പ്രാവശ്യം മുടക്കം കൂടാതെ പ്രാര്‍ത്ഥനയില്‍ സമയം ചിലവഴിക്കുന്നതില്‍ മുടക്കം വരുത്തിയിരുന്നില്ല. കുഞ്ഞമ്മച്ചിയുടെ സുവിശേഷ ആത്മാവാണ് അറബിസഭയിലെ നിരവധി ചെറുപ്പക്കാരെ പൂര്‍ണസമയ സുവിശേഷവേലയിലേക്കിറങ്ങുവാന്‍ പ്രേരിപ്പിച്ചത്. ഇന്ന് നാല്‍പ്പതിലധികം സുവിശേഷകരാണ് ഈ സഭയില്‍ നിന്ന് ലോകമെങ്ങുമായുള്ളത്.

അറബിയിലെ വിശ്വാസികളും അവിശ്വാസികളും തങ്ങളുടെ വിശേഷാവസരങ്ങളില്‍ കുഞ്ഞമ്മച്ചിയെ കാണാന്‍ വരുമായിരുന്നു. അമ്മച്ചി അവരെയെല്ലാം പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കും. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ ജനറല്‍ സൂപ്രണ്ട് റവ.ഡോ.വി.ടി.ഏബ്രഹാം ഇരിട്ടി ഭാഗത്തു കൂടി യാത്ര ചെയ്യുമ്പോഴെല്ലാം കുന്നേല്‍ വീട്ടിലെത്തി അമ്മച്ചിയോടൊത്ത് പ്രാര്‍ത്ഥിച്ചിട്ടേ മടങ്ങാറുള്ളായിരുന്നു.
പ്രാര്‍ത്ഥിക്കുന്ന ഒരു മാതാവ് ഒരു ദേശത്ത് ജീവിച്ചിരിക്കുന്നു എന്നതുതന്നെ വലിയൊരു അനുഗ്രഹവും സംരക്ഷണവുമായി നാട്ടുകാര്‍ പോലും കരുതിയിരുന്നു. ആ പ്രാര്‍ത്ഥനയുടെ തണല്‍മരമാണ് അറബിക്ക് നഷ്ടമായിരിക്കുന്നത്.

കുന്നേല്‍ കുടുംബത്തിലെ ഓരോ അംഗങ്ങളും അമ്മച്ചിയുടെ തണലിലും പ്രാര്‍ത്ഥനാ പിന്‍ബലത്തിലുമാണ് ആത്മീയ ഭൗതീക രംഗങ്ങളില്‍ വളര്‍ച്ച പ്രാപിച്ചത്. ഓരോരുത്തര്‍ക്കും അമ്മച്ചിയുടെ വിയോഗം തീരാനഷ്ടവും ദുഃഖവുമാണ്. എന്നാല്‍ പ്രിയ കുഞ്ഞമ്മച്ചിയെ തേജസ്സോടെ വീണ്ടും കാണാമെന്ന തികഞ്ഞ പ്രത്യാശ എല്ലാവരെയും ബലപ്പെടുത്തുന്നു. കുഞ്ഞമ്മച്ചിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ എക്കാലവും കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും വിശ്വാസജീവിതത്തില്‍ തുണയാകുമെന്നതിന് സംശയമില്ല.


ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

HALLELUJAH MATRIMONIAL


2874/May 20/3  Born again Christian parents invite proposals from their daughter (32,167cm)B.com, MBA Hospital Management, working as operations manager, Hospital Group in UAE. Looking for God fearing,well educated gentle man. Ph:+918921541756 Email: Sheela.10@icloud.com

2873/May 20/3 Pentecostal boy 30, (DOB 06/06/1992) 170cm, Education : B A literature and Bsc visual communication and diploma in audio engineering. Middle class family from CSI Background, Working as an audio engineer in private sector. Seeking suitable alliance from non ornament wearing girls with good Spiritual values and education  Ph :09447877115, 7559938489

2872/May 20/3 Pentacostal boy 32/170cm/B.tech mechanical engineering. Working in Kerala government (instructor in polytechnic college, Permanent PSC appointment). Hindu background, location palakkad. Invite suitable proposals. Ph. 9048086771

2871/May 18/3 ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 29, 167 cm, Diploma in Computer Hardware, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: +91 98463 21930, 944626321, Whatsaap : +971 524831307

2870/May 18/3 Well settled Syrian Christian Pentecostal parents from Ernakulam invite proposals for their son (35 years, 6 feet) MBA, doing own business in Kerala. Seeking alliance from God fearing and baptized girls. Ph/Whatsapp :: 8281425675

2869/May 18/3 സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് (31/164). മസ്കറ്റിൽ (ഒമാൻ) B. Tech സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. സിറിയൻ ക്രിസ്ത്യൻ പശ്ചാത്തലമുള്ള യുവതികളുടെ ആലോചനകൾ ക്ഷണിക്കുന്നു. Ph. 8606408386, 9947544680, 9605457513

2868/May 18/3 Re Marriage: American born Christian Lady, 46 yrs, Nurse, is seeking marriage proposals from Christian Born Again, Educated Degree Men. Only looking for U.S. Residents. +1 318 479 0714, Please send your Picture & Info to JesusLifeHope@gmail.com

2867/May 17/1 ഹിന്ദു നായർ കുടുംബത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന എറണാകുളം സ്വദേശിയായ പെന്തെക്കോസ്ത് ( ശാരോൻ ) യുവതി, 24, 5″2, ഇരുനിറം, സാധാരണ കുടുംബം, ITI, ഫയർ & സേഫ്റ്റി കമ്പനിയിൽ ഡിസൈൻ എഞ്ചിനിയറായി ജോലി ചെയ്യുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.9746948691, 7356082252

2866/May 17/3 Pentecostal affluent NRI family, doing business in Kuwait, UAE & India, from Pathanamthitta district prayerfully seeks alliance for their son, 30 DOB – (21/12/1991) 5’4 Medical Doctor, Raised in Kuwait. Currently working in UAE as Medical Officer, seeking proposals from Born Again God-fearing girls, Prefer Girls who are professionally qualified, preferably raised and settled abroad. Interested parties may send their daughter’s Biodata with clear photographs to any of the below contacts: 971 – 581265516 Direct, WhatsApp and Botim Eail: ronnell.jacob@gmail.com 965 – 69600093 Direct and Whatspp Email: sudha_sjm@hotmail.com

2865/May 17/3 Pentecostal Parents Roman Catholic background seeking suitable proposal for their son 30 DOB:21/05/1992, height 5″3, 60kg, Canadian citizen, Ed. Qualification: B.Sc Computer Science, Working as a software engineer in Vancouver, Canada. From professionaly qualified born again baptized Petecostal girls from Canada or USA. Ph +16049967122

2864/May 17/3 Syrian Christian Pentecostal parents invites proposal for their Born again daughter 24, DOB:18/07/1998, 165cm, 56kg, BSc Mathematics (pursuing MSc in Kerala University). Seeking suitable proposal from boys with good Spiritual values and educational qualifications. From India or abroad. Ph 9447050332.

2863/May 16/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി, DOB-10/ 6/ 1994, 154 cm, 55kg, BSc Nurse, ഇടത്തരം കുടുംബം, ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 8593842550, 9744220050.

2862/May 16/3 ബ്രദറൺ സഭാംഗമായ സിറിയൻ ക്രിസ്ത്യൻ യുവാവ് 35, 165 cm, B.Tech, സോഫ്റ്റ് വെയർ എഞ്ചിനിയറായി കേരളത്തിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ടു സ്റ്റാനപ്പെട്ട, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ph: 9895043385

2861/May 16/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 33, 164 cm, Degree, ഡ്രൈവറായി ജോലി ചെയ്യുന്നു. അനുയോജ്യരായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ph: +91 80891 46512, +91 96056 64589

2860/May 16/3 North Indian malayalee christian missionary family inviting proposals for their only daughter – born and raised in North India, 02/1991, 164 cm, 82 kgs, Ornament wearing, BSc Nurse with Canadian PR. Looking for suitable proposals from parents of born again, educated and professionally qualified boys preferably from North India or Canada. Please respond to ph:- +91 9319293947

2859/May 14/3 Family of a born again Christian woman aged 47 years looking for suitable alliance. Second marriage. Lives in USA. If interested phone #+1 9728655215. Email : shinijesus@yahoo.in

2858/May 14/3  Parents from Pentecostal faith inviting proposal for their daughter, born again, baptized (30), done B Tech, working in Kuwait as Web Developer. Seeking alliance from the parents of born again boys. Kindly contact us only Engineers. Contact # 8921775314, 984755509.

2857/May 14/3  മുമ്പെയിൽ സ്ഥിര താമസമാക്കിയ സിറിയൻ ക്രിസ്ത്യൻ ബ്രദറൺ യുവതി.  26 വയസ്, PHARM.D കഴിഞ്ഞ് ജോലി ചെയ്യുന്നു. അനുയോജ്യമായ യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു വിദേശത്തുള്ക്ക്  മുൻഗണന. PH: No. 9987073087

2856/May 13/3  ദുബായിയിൽ ഇലട്രോണിക്‌സ് സർവീസ് എൻജിനീയർ ആയി ജോലിചെയ്യുന്നതും ഇപ്പോൾ അവധിക്കു നാട്ടിൽ വന്നിട്ടുള്ളതുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, 172 cm Electronic Engg. Dip. അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. നഴ്‌സുമാർക്ക്‌ മുൻഗണന. 9961793857, 7306869145

2855/May 12/3 സിറിയൻ ക്രിസ്ത്യൻ ബ്രദ്റെൻ യുവതി 35, 163 cm  BSc Nurse, വിവാഹ മോചിത, ബാധ്യത ഇല്ല. ദുബൈയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവാക്ക ളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Mob:Whatts app. 9388277772, 8921142889

2854/May 12/3 Syrian Christian Pentecostal Parents prayerfully invite proposals for their Daughter (D.O.B: 28-4-1994 /152cm /50kg). Done BBA, Pursing her Master’s in MSc International Marketing in Northampton University and presently working as a part time job in UK. Seeking proposals from parents of born again, Baptised, God fearing, and professionally qualified boys having good moral/spiritual values from India or Abroad. Contact: +91-7738561379, +91-9769758713, 0061-412376125.

2853/May 10/3 നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ 45 വയസുള്ള (കാഴ്ചക്ക് 35 -38) ( 5.8,ഇരുനിറം. Triple MA, Self – employed) വിശ്വാസിയായ വ്യക്തിക്ക് 39 വയസിൽ താഴെയുള്ള രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ട മിഷൻ കാഴ്ചപ്പാടുള്ള അവിവാഹിതയോ, വിധവയോ, വിവാഹ മോചിതയൊ ആയ യുവതികളിൽനിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9778569574

2852/May 9/3  കാനഡയിൽ ഉപരിപഠനത്തിനു ശേഷം വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്ന ക്നാനായ പെന്തെക്കോസ്ത് യുവതി. 26, 5.2, MSW, അനുയോജ്യമായ ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കാനഡയിൽ ഉള്ളവർക്ക് മുൻഗണന. Ph. +91 96457 61552, 8547426090

2851/May 8/3  പെന്തക്കോസ്ത് കുടുംബത്തിലെ മകൻ 29, DOB ( 27/12/93 )152cm, photoshop പഠിച്ച് ദുബായിൽ Ast digital print center കമ്പനിയിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.       Mob: 9847533959, 9605822393

 2850/May 7/3 സാംബവ പെന്തെക്കോസ്ത് യുവതി 27, 160 cm, [ DOB: 12-03-1996] MCA, സോഫ്റ്റ് വെയർ ഡെവലപ്പർ. ആത്മീയരായ വിദ്ധ്യാഭ്യാസവും ജോലിയുമുള്ള പെന്തെക്കോസ്ത് യുവാക്കളുടെ  മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9961910337

2849/May 7/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 26, 152 cm, BCom, MBA, ഇരുനിറം, ഇടത്തരം കുടുംബം, ചെന്നെയിൽ ഷിപ്പിംഗ് ലൈൻ കമ്പനിയിൽ ജോലി ചെയ്യുന്നു. പ്രൊഫഷണൽ യോഗ്യതകളുള്ള, ജോലിയുള്ള, ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.+91 79027 21861, 8921536544

2848/May 6/3 മാതാപിതാക്കൾ സർക്കാർ ജീവനക്കാരായ ചേരമർ ക്രിസ്റ്റ്യൻ പെന്തക്കൊസ്ത് കുടുംബത്തിലെ മകൾ , 20 , 152 cm ഉയരം കേരളത്തിൽ ഒന്നാം വർഷ BDS വിദ്യാർത്ഥിനി. തിയോളജി പഠിച്ച സുവിശേഷ വേലയോടൊപ്പം വിദേശത്തു ജോലി ചെയ്യുന്ന ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Ph.9495843394; 6282953946

2847/May 6/3  Pentecostal Parents Roman Catholic background seeking suitable proposal for their daughter 27, DOB:19/1/1996, height 5″, Canadian citizen, Ed. Qualification: Medical Device Reprocessing Technician Certificate. Working as a Medical Device Reprocessing Technician in Vancouver, Canada. From professionally qualified born again baptized Pentecostal boys from India or abroad. preferably from Canada or USA. Ph +16049967122

2846/May 5/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി (27 , 157cm) B Pharm, MBA MNC-യിൽ Nutrition Officer ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. പത്തനംതിട്ട Ph. 9961620650, 9526780365

2845/May 4/3 തൃശൂർ സ്വദേശിയായ പെന്തെകോസ്ത് (ഐ പി സി) യുവതി, 25, 149 cm, BSc Zoology, തിരുവനന്തപുരം ടെക്നോപാർക്കിൽ Medical Coder ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9400246422, 7356765576

2844/May 3/3 സുമുഖനായ ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 30,173 cm, B-Tech Mechanical Engineering പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Bsc നഴ്സുമാർക്ക് മുൻഗണന Ph. 9995657300, 9447890551

2843/May 2/3 കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32, 163 cm, സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. വിവാഹ മോചിതൻ. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9656196435, 7559966431

2842/May 1/3 Syrian Christian Pentecostal parents invites proposal for their son 31,165cm, B.Tech (Instrumentation engineering), working as a supervisor in a electronic company at Baharain. Seeking suitable alliance from spiritual girls. Preferred BSc Nurses from India or abroad. Ph. 9961069223, +918547751223

2840/April 29/3 Prayerfully seeking alliance for daughter June 96 born /160, LLB, LPC, UK qualified Solicitor, working as Legal Counsel in Dubai. Baptised, spirit filled, prayerful & active in church. Seeking proposals from well-educated Pentecostal grooms with similar spiritual orientation. WhatsApp details / call on: +971504259509

2839/April 29/3 പുനർ വിവാഹം : യു കെ യിൽ ഹെൽത്ത് കെയർ അസിസ്റ്റൻറായി ജോലി ചെയ്തിരുന്ന ബോൺ എഗെയിൻ പെന്തെക്കോസ്ത് യുവാവ്. 44, ഉയരം 5.”11, കാഴ്ചയിൽ പ്രായക്കുറവ് തോന്നിക്കുന്ന സുമുഖൻ, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. വിദേശത്ത് ജോലിയുള്ള  ദൈവ ഭയമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph & Whatsapp : 7517905988, 9370415636

2838/April 27/3 മലയാള മനോരമയിൽ ജോലി ചെയ്യുന്ന സാംബവ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32, 5.”7, ഇരുനിറം, പ്രിന്റിംഗ് ടെക്നോളജി, ജോലിയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9526273552, 9072396652

2837/April 25/3 A spirit-filled Christian Pentecostal young man, innocent divorcee, 34, 5.” 7, BBA, now in Bangalore having own business. Prayerfully searching for a suitable alliance from an educated, professionally determined women. Someone who is spiritfilled, down to earth, open-minded with realistic approach to life & with a caring nature. Contact # 00973 – 340 55 955 / 00973 – 3383 4012


2835/April 24/3 Syrian Christian Pentecostal parents invites proposal for their daughter born and broughtup in North India, born again baptized, 25 (DOB:23/10/1997), 5″2, BSc Nurse, working in UK, from Professionally qualified Boys with good spiritual values from UK  Ph. +919778768101, 9813257318, 9813238356

2834/April 22/3  Syrian Christian Pentecostal parents invites for their son, Born and brought up in Delhi, 32/172cm (DOB: 30.12.1990) BBA working as a Senior Analyst in Gurgaon. Seeking proposals from parents of born again  baptized, spiritual and God fearing educated girls. Phone no: 9871985141, 8920356210

2833/April 21/3 WANTED GROOM: Pentecostal parents seeking alliance for born again baptized girl (30/162 cm), Doctor of Pharmacy, working in hospital, Dallas, TX. Preference for God-fearing, professionally, qualified boys from USA. Interested parties contact  mvarghese1992@yahoo.com, 

2832/April 21/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 35, 175 cm , +2, ITI (Automobile) സ്വദേശത്ത് മെക്കാനിക്ക് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9562381911, 9946543005

2831/April 20/3 കുവൈറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 33, 5′ 8, BSc, (Hospitality management). കാനഡ യിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന PH: +91 94955 09325, 0096566347838

2830/April 19/3 Well settled family seek alliance for their daughter (Born again and baptized 32/160cm) B. Arch currently settled and practicing in Chennai, from a God fearing and well educated, open minded, smart boy / professional with a good family back ground from India or abroad. Ph : 0096899344227, Email: decor4861@gmail.com

2829/April 17/3 Christian missionary working in Bihar, with India Mission, Syrian Christian young man 47yrs,175 cm, second marriage. Seeking suitable alliance from committed women who is widow or divorce below 44yrs. Ph. 9447956351

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

Advt: കുമ്പനാട്ട് സ്ഥലം...

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ
feature-top

കാലിഫോർണിയയിൽ 4000ത്തിൽ പരം പേർ വിശ്വാസ സനാനം...

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനശുശ്രൂഷ. ആസ്ബറിക്ക് ശേഷം
feature-top

പ്രതിദിന ധ്യാനം | ഭക്തൻ്റ കൊടി | പി.എസ്....

ഭക്തന്റെ കൊടി “എൻ്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.”
feature-top

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ...

കോട്ടയം: എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ
feature-top

ആരാധനാലയത്തിനു മുകളിൽ കുരിശുവച്ചത്...

ആരാധനാലയത്തിനു മുകളിൽ കുരിശുവച്ചത് പെന്തെക്കോസ്ത് സഭകളെ അവഹേളിക്കുവാൻ
feature-top

കാനഡയിലെ പെന്തെക്കോസ്തു സഭകളുടെ പ്രഥമ...

കാനഡ: കാനഡയിലെ പെന്തെക്കോസ്തു സഭകളുടെ ആദ്യത്തെ സംയുക്ത കോൺഫ്രൻസ് 2024
feature-top

ഇവാ. മോൻസി പി.മാമ്മൻ പിവൈപിഎ കേരള സ്റ്റേറ്റ്...

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റായി ഇവാ. മോൻസി പി.
feature-top

യാത്രയായി |ഐപിസി പൂന സഭാംഗം ഒ.ജോൺ (85)...

പൂന: ഐപിസി പൂന സഭയുടെ ആരംഭകാല അംഗവും ചെന്നിത്തല സൗത്തിൽ
feature-top

ഗ്ലോബൽ സ്പാർക്ക് അലൻസ് ഏകദിന യൂത്ത്...

ജയ്‌പൂർ കേന്ദ്രമാക്കി പ്രാദേശിക സഭകളുമായി കൈകോർത്തു സുവിശേഷീകരണത്തിനു

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2